തമിഴരുടെ ആവേശത്തിന് ആന്റി ക്ലൈമാക്സ്: ജെല്ലിക്കെട്ടിനിടെ രണ്ട് മരണം
ചെന്നൈ: ജെല്ലിക്കെട്ടിന് വേണ്ടിയുള്ള തമിഴ്ജനതയുടെ പോരാട്ടത്തിന് രണ്ട് രക്തസാക്ഷികള്‍. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ജെല്ലിക്കെട്ടിനിടെ രണ്ട് പേര് കൊല്ലപ്പെട്ടു. 83 പേര്‍ക്ക് നിസാര പരിക്ക്. കാളയുടെ കുത്തേറ്റായിരുന്നു മരണം.
സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സല്ല വേണ്ടതെന്നും ഒരു കോടതിയ്ക്കും ചോദ്യം ചെയ്യാനാവാത്ത സ്ഥിരമായ നിയമം വേണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് രണ്ട് പേര് കൊല്ലപ്പെടുന്നതും 83 പേര്‍ക്ക് പരിക്കേറ്റിട്ടുള്ളത്.

കാഴ്ചക്കാരെ ആക്രമിച്ചു
മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ജെല്ലിക്കെട്ടിന് വേണ്ടി 150 കാളകളെയാണ് പങ്കെടുപ്പിച്ചത്. തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി വിജയഭാസ്കറിന്റെ ഗ്രാമത്തില്‍ മന്ത്രി ദൃക്സാക്ഷിയായിരിക്കെയായിരുന്നു കാളയുടെ ആക്രമണം.

ജെല്ലിക്കെട്ടിന് നിയമനിര്‍മാണം
ജെല്ലിക്കെട്ട് തടസ്സം കൂടാതെ നടത്തുന്നതിന് നിയമനിര്‍മാണം നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രഖ്യാപിച്ചിരുന്നു.

ഓര്‍ഡിനന്‍സല്ല നിയമം
ആറ് മാസത്തേയ്ക്കുള്ള ഓര്‍ഡിനന്‍സില്ല വേണ്ടതെന്നും സ്ഥിരമായ നിയമ വേണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ മറീന ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കടുത്ത പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്. എല്ലാവര്‍ഷവും തടസ്സമില്ലാതെ ജെല്ലിക്കെട്ട് നടത്തുന്നതിനാവശ്യമായ അനുമതി ലഭിയ്ക്കണമെന്നാണ് പ്രക്ഷോഭക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.

തടസ്സ ഹര്‍ജി
ജെല്ലിക്കെട്ടിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. ഓര്‍ഡിനനന്‍സിനെ വെല്ലുവിളിച്ചാണ് സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയത്.

സുരക്ഷ ഒരുക്കിയിരുന്നില്ല
ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്നാട്ടില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നാണ് എഐഎഡിഎംകെ ട്വീറ്റില്‍ പറയുന്നത്. മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് ട്വീറ്റ്.

ശാശ്വത പരിഹാരം
സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ടുള്ള ഓര്‍ഡിന്‍സില്‍ തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഒപ്പുവച്ചതോടെ മധുരയിലെ അളങ്കനല്ലൂരില്‍ മുഖ്യമന്ത്രി ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു എന്നാല്‍ ജെല്ലിക്കെട്ട് നടത്തുന്നതിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ മുഖ്യന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കാതെ മടങ്ങുകയായിരുന്നു.

പ്രതിഷേധത്തിരയില്‍
അളങ്കനല്ലൂരിലും മധുരയിലെ പല റോഡുകളും അടച്ചിട്ട് തമിഴ് വംശജര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ചെന്നൈയിലെ മറീന ബീച്ചിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിട്ടുണ്ട്. ജെല്ലിക്കെട്ട് പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ മറീന ബീച്ചില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ ഭീഷണിയുയര്‍ത്തുന്നുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications