അമ്മയെയും മകളെയും കൊന്ന കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ !!! അറസ്റ്റിലായത് 22കാരൻ...
പണം ആവിശ്യപ്പെട്ട് ശല്യം ചെയ്തതിനെ തുടർന്നാണ് ദീപികയെ കൊലപ്പെടുത്തിയതെന്ന് അപുർ പൊലീസിനോട് പറഞ്ഞു
താനെ: അമ്മയെയും മകളെയും കൊന്നകേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. താനെ റൂറല്‍ ആണ് സംഭവം. 28 വയസ്സുള്ള ദീപിക സാഗ്നിയും മകള്‍ അഫ്തീറും കൊല്ലപ്പെട്ട കേസിലാണ് ദീപികയുടെ കാമുകന്‍ വിനായക് രമേശ് അപുർ അറസ്റ്റില്‍ ആയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാലെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു കോള്‍ സെന്‌ററിലെ ജീവനക്കാരായിരുന്നു അപുറും ദീപികയും. കഴിഞ്ഞ 7 മാസമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. ഇരുവരും ഒന്നിച്ച് ടൂര്‍ പോകുന്നതും പതിവായിരുന്നു.
ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുയാണ് ദീപിക. മകള്‍ അഫ്തീറും ദീപികയ്ക്ക് ഒപ്പമായിരുന്നു താമസം. കാമുകനില്‍ നിന്ന് ദീപിക പണം ആവശ്യപ്പെടുന്നത് പതിവായിരുന്നു. കൊല്ലപ്പെടുന്ന ദിവസവും ദീപിക പണം ആവശ്യപ്പെട്ടു.
പണം നല്‍കിയില്ലെങ്കില്‍ അപുറിനെതിരെ ബലാത്സംഗത്തിന് കേസ് നല്‍കുമെന്ന് ദീപിക ഭീഷണിപ്പെടുത്തി. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
കാമുകിയുമായി വാക്ക് തര്‍ക്കത്തിന് ശേഷം അടുക്കള്ളയില്‍ ഉണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്ന് അപുര്‍ സമ്മതിച്ചു.
കാമുകിയുമായി വാക്ക് തര്‍ക്കം ഉണ്ടാകുമ്പോള്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞ് അമ്മയുടെ കരച്ചില്‍ കേട്ട് പുറത്തേക്ക് വന്നു. ചോരയില്‍ കുളിച്ച് കിടക്കുന്ന ദീപികയെ കണ്ട് കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ അവളെയും കൊല്ലുകയായിരുന്നെന്നും യുവാവ് പറയുന്നു.
ദീപികയുടെയും കുഞ്ഞിന്‌റെയും മൃതദേഹങ്ങള്‍ അവരുടെ താമസസ്ഥലത്ത് നിന്ന് തന്നെയാണ് കണ്ടെടുത്തത്. കുഞ്ഞിന്‌റെ മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് മൂടിയിരുന്നു.
കൊല നടത്തിയ ശേഷം പിറ്റേ ദിവസം രാവിലെയാണ് അപുര്‍ ദീപികയുടെ ഫ്‌ളാറ്റില്‍ നിന്ന് പോകുന്നത്. ഈ സമയം ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഇതിന്‌റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.