ഇന്ത്യക്കായി ലോകകപ്പില്‍ പന്തുതട്ടി, ഇന്ന് വെറും ഫുഡ് ഡെലിവെറി ഏജന്റ്; പൗലോമിക്ക് ജീവിതം പോരാട്ടം!!
കൊല്‍ക്കത്ത: ഇന്ത്യക്കായി പന്തുതട്ടി ലോകം മുഴുവന്‍ ശ്രദ്ധ നേടിയവര്‍ ധാരാളമുണ്ട്. അവരില്‍ പലരെയും നമ്മള് ഓര്‍ത്തിരിക്കാറുണ്ട്. എന്നാല്‍ പ്രശസ്തിയിലേക്കുള്ള യാത്രയില്‍ തകര്‍ന്ന് പോയ എത്ര പേരെ നമുക്ക് അറിയാം. പലതും മാധ്യമങ്ങളില്‍ വരുമ്പോള്‍ മാത്രമാണ് നമ്മള് അറിയുക. അത്തരമൊരു ദുരിത കഥയാണ് കൊല്‍ക്കത്തയിലെ ബെഹലയില്‍ നിന്നുള്ള പൗലോമി അധികാരിക്ക് പറയാനുള്ളത്.
ഇന്ത്യക്കായി ഫുട്ബോള്‍ കളിക്കുക എന്ന ഏതൊരാളുടെയും സ്വപനം ചെറുപ്പത്തിലേ സാധ്യമാക്കിയതാണ് പൗലൗമി. പക്ഷേ ജീവിതം അവരെ കാത്തിരുന്നത് വലിയ ദുരന്തമാണ്. ഇന്നവര്‍ ഫുഡ് ഡെലിവെറി ഏജന്റാണ്. അവരുടെ ജീവിതം ഇത്ര തകര്‍ന്ന് പോയത് എങ്ങനെയെന്ന് പരിശോധിക്കാം....

image credit: indiatimes.com
പൗലോമി ഇന്ത്യക്കായി അന്താരാഷ്ട്ര തലത്തിലും, ദേശീയ തലത്തിലും കളിച്ചവരാണ്. എന്നാല്‍ തന്റെ ഫുട്ബോള്‍ സ്വപ്നം, കടുത്ത ദാരിദ്ര്യവും, പരിക്കുകളും കാരണം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ആരും സഹായിക്കാന്‍ പോലുമുണ്ടായിരുന്നില്ല. അങ്ങനെയുള്ളപ്പോള്‍ ജീവനെ പോലെ കണ്ടിരുന്ന ഫുട്ബോള്‍ ഉപേക്ഷിക്കുകയല്ലാതെ പൗലോമിക്ക് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു. ഫുഡ് ഡെലിവെറി സര്‍വീസാണ് പൗലോമിക്ക് ഇപ്പോഴുള്ള ജോലി. 12 മണിക്കൂര്‍ ഷിഫ്റ്റിന് ശേഷം ഫുട്ബോള്‍ കളിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നുണ്ട്.

image credit: indiatimes.com
അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ പൗലോമി ജീവിതം വൈറലായത്. സാമൂഹിക പ്രവര്‍ത്തകയായ അതീന്ദ്ര ചക്രവര്‍ത്തി നേരത്തെ പൗലോമിയുടെ വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത് എല്ലാവരും ഏറ്റെടുത്തിരുന്നു. ചൊവ്വാഴ്ച്ച പൗലോമിയെ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് നേരിട്ട് വിളിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ ഇവര്‍ അധികൃതരെ കാണുന്നുണ്ട്. ട്വിറ്ററില്‍ പ്രതിഷേധം ശക്തമാണ്. പൗലോമി ഡെലിവെറി ഏജന്റായത് മോശം കാര്യമല്ല. പക്ഷേ കഴിവുള്ള വ്യക്തിക്ക് ആ കഴിവിനൊത്ത ജോലി കിട്ടാത്തത് വലിയ നാണക്കേടാണെന്നും ഒരു യൂസര്‍ കുറിച്ചു.

image credit: indiatimes.com
പൗലോമിയുടെ ഫുട്ബോള്‍ ജീവിതം തകര്‍ന്നതിന് നിരവധി കാരണങ്ങളുണ്ട്. 2018ല്‍ അവര്‍ക്ക് കാലിന്റെ ലിഗ്മെന്റിനേറ്റ പരിക്കാണ് ജീവിതം തകര്‍ത്തത്. പരിശീലനത്തിനിടെ പരിക്ക്. ഇതേ തുടര്‍ന്ന് സര്‍ജറികള്‍ വേണ്ടി വന്നു. ശസ്ത്രക്രിയകള്‍ എല്ലാം വിജയമാണ്. കളിയിലേക്ക് അവര്‍ മടങ്ങി വന്നിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും പൗലോമിക്ക് പിന്നീടൊരിക്കല്‍ പോലും അവസരം ലഭിച്ചില്ല. എന്നാല്‍ അധിക കാലം അങ്ങനെ തുടരാന്‍ പൗലോമിക്ക് സാധിക്കുമായിരുന്നില്ല. വീട്ടിലെ സാഹചര്യങ്ങള്‍ അനുദിനം മോശമായി കൊണ്ടിരിക്കുകയായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി പൗലോമിയെയും കുടുംബത്തെയും തകര്‍ത്ത് കളഞ്ഞു. അതോടെ ഫുട്ബോള്‍ ഉപേക്ഷിക്കുകയായിരുന്നു പൗലോമി. പകരം ഫുഡ് ഡെലിവെറി തിരഞ്ഞെടുക്കുകയായിരുന്നു. അതും ഡബിള്‍ ഷിഫ്റ്റാണ് അവര്‍ എടുക്കുന്നത്. പത്ത് മണി മുതല്‍ ഉച്ച രണ്ടര വരെ ആദ്യ ഷിഫ്റ്റുണ്ടാവും. പിന്നീട് ആറ് മണി മുതല്‍ രാത്രി ഒരു മണി വരെ നീളുന്ന രണ്ടാമത്തെ ഷിഫ്റ്റുമുണ്ടാവും. നാട്ടുകാരെ ബള്‍ട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന പൗലോമിക്ക് പക്ഷേ പ്രതിസന്ധി ഘട്ടത്തില്‍ ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല.

പൗലോമിയുടെ പിതാവ് കിഷോര്‍ അധികാരിക്കും പറയാനുള്ളത് ദുരിതങ്ങളുടെ കഥയാണ്. തനിക്ക് മകള്‍ക്ക് വേണ്ടി ഒരു ജോഡി ഷൂസ് പോലും വാങ്ങി കൊടുക്കാന്‍ പറ്റിയിട്ടില്ലെന്ന് പറയുകയാണ് കിഷോര്‍. കൊവിഡ് സമയത്താണ് പൗലോമി ഈ ജോലിയിലേക്ക് പ്രവേശിച്ചത്. ആദ്യം ബൈക്കും, സ്കൂട്ടറുമെല്ലാം വാടകയ്ക്കെടുത്തായിരുന്നു ഡെലിവെറി ചെയ്തിരുന്നത്. പിന്നീട് പണം ലഭിച്ചപ്പോള്‍ ഒരു സൈക്കിള്‍ വാങ്ങി. നേരത്തെ 300 രൂപ വരെ നിത്യേന ലഭിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ മത്സരം ശക്തമായതോടെ ലഭിക്കുന്ന പണവും കുറഞ്ഞെന്ന് പൗലോമി പറയുന്നു. ഒരു ഡെലിവെറിയില്‍ നിന്ന് 30 രൂപ വരെയാണ് പൗലോമി ലഭിക്കാറുള്ളത്.

image credit: indiatimes.com
വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
വനിതാ ജൂനിയര്‍ നാഷണല്‍ അണ്ടര്‍ 16 ടീമിന്റെ ഭാഗമായിരുന്നു പൗലോമി. ഈ ടീം ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ യോഗ്യതാ മത്സരത്തില്‍ പങ്കെടുത്തിരുന്നു. 2016 ഹോംലെസ് ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് പൗലോമി. ഗ്ലാസ്ഗോയില്‍ വെച്ചായിരുന്നു ഈ ടൂര്‍ണമെന്റ്. നിലവില്‍ ബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി കൂടിയാണ് പൗലോമി. അമ്മയെ രണ്ട് മാസം പ്രായമുള്ളപ്പോള്‍ നഷ്ടപ്പെട്ട പൗലോമി ഇത്രയും വലിയ കുതിപ്പുകള്‍ നടത്തിയത് ആരുടെയും സഹായമില്ലാതെയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications