തന്നെ ഇനി മുതല്‍ 'മോദിജി' എന്ന് വിളിക്കരുത്; പകരം അങ്ങനെ വിളിക്കൂ: ബിജെപി എംപിമാരോട് പ്രധാനമന്ത്രി
ഡൽഹി: തന്നെ 'മോദിജി അല്ലെങ്കിൽ ആദരണീയ മോദിജി' എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന ബി ജെ പി പാർലമെന്ററി പാർട്ടി യോഗത്തിൽ പാർലമെന്റംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പരാമർശം. തന്റെ പേരിന് മുമ്പോ ശേഷമോ വിശേഷണങ്ങൾ ചേർക്കുന്നത് താനും രാജ്യത്തെ ജനങ്ങളും തമ്മിൽ അകലം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
താൻ പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകനാണെന്നും ജനങ്ങൾ തന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത ഒരു എംപിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തന്നെ രാജ്യത്തെ സാധാരണ ജനങ്ങളില്‍ ഒരാളായി കരുതണമെന്നും അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു.

"ഞാൻ പാർട്ടിയുടെ ഒരു ചെറിയ പ്രവർത്തകനാണ്, ഞാൻ അവരുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് ആളുകൾ കരുതുന്നു. ആളുകൾ എന്നെ അവരിലൊരാളായും മോദിയായും കരുതുന്നതിനാൽ ശ്രീ അല്ലെങ്കിൽ ആദരണീയ പോലുള്ള വിശേഷണങ്ങൾ ചേർക്കരുത്." പ്രധാനമന്ത്രി ബി ജെ പി എംപിമാരോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാർട്ടിയുടെ വിജയത്തിന് കാരണമായത് ടീം സ്പിരിറ്റാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. തുടർന്നും കൂട്ടായ മനോഭാവത്തോടെ മുന്നേറാൻ അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു. ബി ജെ പിയുടെ ഭരണമാതൃക കാരണം ജനങ്ങളുടെ ഇഷ്ടപ്പെട്ട പാർട്ടിയായി മാറിയെന്ന് പ്രധാനമന്ത്രി മോദി തങ്ങളോട് പറഞ്ഞതായി യോഗ ശേഷം ഒരു എംപി പറഞ്ഞു.
ഭരണപരമായ മികച്ച റെക്കോർഡിന്റെ അടിസ്ഥാനത്തിൽ നിലവിലെ പാർട്ടിയെന്ന നിലയിൽ ബി ജെ പി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് നിയമസഭ ഫലങ്ങള്‍ കാണിക്കുന്നു. സംസ്ഥാനങ്ങളില്‍ ബി ജെ പി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത 57 ശതമാനമാകുമ്പോള്‍ കോൺഗ്രസ് പാർട്ടിയുടെ രണ്ടാം ടേമിലേക്കുള്ള ശതമാനം 20 ല്‍ താഴെയാണ്. പ്രാദേശിക പാർട്ടികൾക്ക് ഇത് 49 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 15 ന് ആരംഭിച്ച സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള പദ്ധതിയായ വികസിത് ഭാരത് സങ്കൽപ് യാത്രയിൽ സജീവമായി പങ്കെടുക്കാനും പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു, പ്രത്യേകിച്ച് ദുർബലരായ ആദിവാസി വിഭാഗങ്ങൾക്കായുള്ള ജൻമാൻ പരിപാടിയിലും വിശ്വകർമ്മ വിഭാഗത്തിലുള്ളവരുടെ പരിപാടിയിലും ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്











Click it and Unblock the Notifications