മോഹൻ ദേൽകറുടെ ആത്മഹത്യയിൽ പ്രഫുൽ ഖോഡ പട്ടേലിനെതിരെ സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി
ദില്ലി/കോഴിക്കോട്: മോഹൻ ദേൽക്കറുടെ ആത്മഹത്യാ കേസിൽ പ്രഫുൽ ഖോഡ പട്ടേലിനെതിരായ സലീം മടവൂരിൻ്റെ പരാതി സുപ്രീം കോടതി പൊതുതാൽപര്യ ഹർജിയായി രജിസ്റ്റർ ചെയ്തു. ദാദ്ര നഗർ ഹവേലിയിൽനിന്നുള്ള പാർലമെൻറ് അംഗവും പട്ടികവർഗ്ഗക്കാരനുമായ മോഹൻ ദേൽക്കറുടെ ആത്മഹത്യയിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ നൽകിയ പരാതി സുപ്രീം കോടതി പൊതുതാൽപര്യ ഹർജിയായി രജിസ്റ്റർ ചെയ്തു.
സുപ്രീം കോടതി സെക്രട്ടറി ജനറൽ മുഖേന ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയാണ് പൊതുതാൽപര്യ ഹരജിയായി (51020/SCI/PIL(E)/2021) നമ്പരായി രജിസ്റ്റർ ചെയ്തത്. ദാദ്ര നഗർ ഹവേലിയിൽ നിന്നും 7 തവണ വിവിധ പാർട്ടികളിൽ നിന്നായി വിജയിച്ചിട്ടുള്ള മോഹൻ ദേൽകർ കഴിഞ്ഞ തവണ സിറ്റിംഗ് എംപിയായ ബിജെപി നേതാവ് പട്ടേൽ നാതുഭായിയെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്. ഇത് ബിജെപിക്ക് അദ്ദേഹത്തോട് വിദ്വേഷം ഉണ്ടാക്കാൻ കാരണമായെന്ന് പരാതിയിൽ പറയുന്നു. ബിജെപി നേതാവായിരുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ മോഹൻ ദേൽക്കറിനോട് വിദ്വേഷത്തോടെയും അവഹേളനപരമായും പെരുമാറിയതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയിൽ കുറ്റപ്പെടുത്തി.
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

ആത്മഹത്യ
2021 ഫെബ്രുവരി 22-നാണ് മോഹൻ ദേൽക്കർ ബോംബെ മറൈൻഡ്രൈവിനടുത്തുള്ള ഹോട്ടൽ സൗത്ത് ഗ്രീൻ ഹൗസിൽ വച്ച് ആത്മഹത്യ ചെയ്തത്. അദ്ദേഹം മരണസമയത്ത് എഴുതിവെച്ച 15 പേജുള്ള ഗുജറാത്തി ഭാഷയിലുള്ള ആത്മഹത്യാകുറിപ്പിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെയും ദാദ്ര നഗർ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥരെയും തൻ്റെ ആത്മഹത്യക്ക് കാരണക്കാരായി കുറ്റപ്പെടുത്തുന്നുണ്ട്. മോഹൻ ദേൽകർ ആത്മഹത്യക്ക് ബോംബെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന് എളുപ്പം നീതി കിട്ടും എന്നുള്ള പ്രതീക്ഷ കൊണ്ടാണെന്ന് മകൻ അഭിനവ് ദേൽ കർ മൊഴിനൽകിയിരുന്നു. ബിജെപി സ്വാധീനമുള്ള ഭരണകൂടങ്ങളിൽ നിന്നും തനിക്ക് നീതി നിഷേധിക്കപ്പെടുമെന്ന് അദ്ദേഹം ഭയപ്പെട്ടു.

എഫ്ഐആർ
തൊട്ടടുത്ത ദിവസം തന്നെ മഹാരാഷ്ട്ര സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും മറൈൻഡ്രൈവ് പോലീസ് സ്റ്റേഷനിൽ 306, 506, 389, 120 (ബി) എന്നീ ഐ പി സി വകുപ്പുകൾ പ്രകാരവും 1989 ലെ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ 3(1) എൻ, 3(1) പി, 3(2)(2) , 3(2) (5എ) വകുപ്പുകൾ പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു .

അഭിനവ് ദേൽകറുടെ മൊഴി
എന്നാൽ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ പ്രതികളിൽ ഒരാളെപ്പോലും ചോദ്യം ചെയ്യുകയോ കാര്യമായ തെളിവ് ശേഖരണം നടത്തുകയോ ചെയ്തിട്ടില്ല. മോഹൻ ദേൽകറിന്റെ മകനായ അഭിനവ് ദേൽക്കർ പോലീസിന് നൽകിയ മൊഴിയിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽൽ ഖോഡ പട്ടേൽ തൻ്റെ പിതാവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും 1985ലെ സാമൂഹിക വിരുദ്ധ പ്രവർത്തന നിരോധന നിയമ (PASA) പ്രകാരം മോഹൻ ദേൽക്കറിനെതിരെ കേസെടുത്ത് ജയിലിലടക്കാതിരിക്കണമെങ്കിൽ 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും ആരോപിച്ചിരുന്നു. മോഹൻ ദേൽകറിൻ്റെ ഉടമസ്ഥതയിലുള്ള എസ്എസ്ആർ കോളേജിൻ്റെ നിയന്ത്രണം അഡ്മിനിസ്ട്രേറ്റർ പറയുന്നവർക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടതും മരണകാരണമായതായി മകൻ നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.

എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല
തന്റെ പരാതിയിൽ ഒൻപത് പേരെയാണ് അഭിനവ് ദേൽകർ എടുത്തു പറഞ്ഞത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡാ പട്ടേലിനു പുറമേ ജില്ലാ കലക്ടർ സന്ദീപ് സിംഗ് , ജില്ലാ പോലീസ് സൂപ്രണ്ട് ശരത് ധാരഡെ, ഡെപ്യൂട്ടി കലക്ടർ അപൂർവ്വ ശർമ, സബ് ഡിവിഷണൽ ഓഫീസർ മാനസി ജയിൻ, പോലീസ് ഇൻസ്പെക്ടർ മനോജ് പട്ടേൽ, രോഹിത് യാദവ് , ഫത്തേ സിംഗ് ചൗഹാൻ, ദിലീപ് പട്ടേൽ എന്നിവരുടെ പേരുകൾ ഉന്നയിച്ചിരുന്നു . എന്നാൽ ഒരാളെപ്പോലും ഇതേവരേ ചോദ്യം ചെയ്തിട്ടില്ല. ഇതിനിടെ പ്രതികൾ ആത്മഹത്യാ പ്രേരണ കേസ് അന്വേഷിക്കാൻ മഹാരാഷ്ട്രാ സർക്കാരിന് അധികാരമില്ലെന്ന വാദമുയർത്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അതിനിടെയാണ് വിഷയം സുപ്രീം കോടതി മുമ്പാകെയെത്തിയത് .

പലതവണ പരാതി
തനിക്ക് ദാദ്ര നഗർ ഹവേലി ഭരണകൂടത്തിൽനിന്ന് നേരിടുന്ന അപമാനകരമായ പെരുമാറ്റങ്ങളെ കുറിച്ചും പീഡനങ്ങളെക്കുറിച്ചും മോഹൻ ദേൽകർ പലതവണ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലോകസഭ സ്പീക്കർക്കും പരാതി നൽകിയിരുന്നു. ഇത്തരമൊരു കത്തിൽ തനിക്ക് ഒന്നുകിൽ ലോക്സഭയിൽ നിന്നും രാജിവെക്കുകയോ അല്ലെങ്കിൽ ആത്മഹത്യ ചെയ്യുകയോ അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് മോഹൻ ദേൽകർ എഴുതിയിരുന്നു.

ഗുരുതര വിഷയം
ഗുരുതര വിഷയം
അടിപൊളി സെക്‌സി ലുക്കില്‍ ഷമ സിക്കന്ദര്‍; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications