Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഭൽ യാത്ര; രാഹുലിനേയും പ്രിയങ്കയേയും തടഞ്ഞ് യുപി പോലീസ്, വഴിയടച്ചു

ഖ്നൗ; അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ സംഘർഷം ഉണ്ടായ യുപിയിലെ സംഭൽ മേഖല സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്കയേയും തടഞ്ഞ് യുപി പോലീസ്. ഡൽഹി-നോയിഡ അതിർത്തിയായ ഗാസിയാപൂർ പ്രദേശത്താണ് ഇരുവരേയും തടഞ്ഞത്. പോലീസ് റോഡിനെ കുറുകെ ബാരിക്കേഡുകൾ നിരത്തുകയായിരുന്നു. അതേസമയം ബാരിക്കേഡുകൾ നീക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

ഇന്ന് രാവിലെയാണ് യുപിയില കോൺഗ്രസ് എംപിമാർ ഉൾപ്പെടെയുള്ള സംഘം സംഭലിലേക്ക് പുറപ്പെട്ടത്. സംഘടന സെക്രട്ടറി കെസി വേണുഗോപാലും സംഘത്തിനൊപ്പമുണ്ട്. 11 മണിയോടെ സംഘം ഗാസിയാപൂരിൽ എത്തിയെങ്കിലും മുന്നോട്ട് പോകാൻ യുപി പോലീസ് അനുവദിച്ചില്ല. റോഡിന് കുറുകെ ബാരിക്കേഡുകളും പോലീസ് വാഹനങ്ങളും നിരത്തിയാണ് യാത്ര തടഞ്ഞത്.

rahulpriyanka2

ഇതോടെ വാഹനത്തിൽ നിന്നും ഇറങ്ങിയ രാഹുൽ പോലീസുകാരുമായി സംസാരിച്ചു. 5 പേർക്കെങ്കിലും അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പോലീസ് അനുമതി നൽകിയില്ല. തന്നെയെങ്കിലും പോകാൻ അനുവദിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും കടത്തിവിടില്ലെന്ന് പോലീസ് ആവർത്തിച്ചു. പോലീസ് തന്റെ ഉത്തരവാദിത്തം നിറവേറ്റാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ വിമർശിച്ചു.

പുറത്തുനിന്ന് വരുന്നവർക്ക് സംഭലിലേക്ക് പ്രവേശിക്കാൻ അനുമതി നൽകരുതെന്ന് നേരത്തേ ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെൻസിയ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം പത്ത് വരെയാണ് വിലക്ക്. രാഹുലിനേയും സംഘത്തേയും തടയാനും മജിസ്ട്രേറ്റ് പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.

അതേസമയം പോലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് കോൺഗ് പ്രവർത്തകർ നടത്തിയത്. പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാനും ശ്രമിച്ചു. അതേസയം റോഡ് അടച്ചതോടെ ഗാസിപ്പൂരിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അതിനിടെ കോൺഗ്രസ് സംഘത്തെ തടഞ്ഞ യുപി സർക്കാർ നടപടിക്കെതിരെ കെ സി വേണുഗോപാൽ രംഗത്തെത്തി. 'ഇത്രയും വലിയ നഷ്ടം സംഭവിച്ച കുടുംബത്തിനൊപ്പം നിൽക്കുകയെന്നത് അടിസ്ഥാന മാനവികതയാണ്. ഭരണകൂടം വെറുപ്പിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ, കരുണയും സഹാനുഭൂതിയും സ്നേഹവും നൽകി ജനങ്ങൾക്കൊപ്പം നിൽക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്', അദ്ദേഹം പറഞ്ഞു.

നേരത്തേ പ്രദേശം സന്ദർശിക്കാനെത്തിയ സമാജ്വാദി പാർട്ടി നേതാക്കളേയും മുസ്ലീം ലീഗ് നേതാക്കളേയും പോലീസ് തടഞ്ഞിരുന്നു. അതേസമയം പള്ളിയിൽ സർവ്വെ നടത്താനുള്ള നടപടി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. സർവ്വെ നടത്തുന്നതിനെതിരെ പള്ളിക്കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+