ഗെഹ്ലോട്ടിനെ രാജിവെപ്പിക്കാൻ അവസാന നീക്കം, സോണിയയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച; സച്ചിനും ദില്ലിയിൽ
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ദില്ലിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി സോണിയ ഗാന്ധി. സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ടിനെ മത്സരിപ്പിക്കാനുള്ള അവസാന സമ്മർദ്ദ തന്ത്രം പയറ്റാനാണോ കൂടിക്കാഴ്ച എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടതോടെയായിരുന്നു ഗെഹ്ലോട്ടിന്റെ പിൻമാറ്റം. മാത്രമല്ല സ്വന്തം പക്ഷത്തെ എംഎൽഎമാരെ ഇറക്കി രാജി ഭീഷണിയും ഗെഹ്ലോട്ട് നടത്തിയിരുന്നു.വിമത നീക്കത്തിന് പിന്നാലെ ഗെഹ്ലോട്ടിനെ മത്സരിപ്പിക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഗെഹ്ലോട്ടിന് മേൽ മത്സരിക്കാൻ സോണിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന നിലപാടും കൂടിക്കാഴ്ചയിൽ സോണിയ ആവർത്തിച്ചുവത്രേ.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന കടുത്ത നിലപാടിലാണ് ഗെഹ്ലോട്ട് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചയിൽ എം എൽ എമാരുടെ നീക്കത്തിൽ സോണിയയോ ക്ഷമ ചോദിച്ച ഗെഹ്ലോട്ട് താൻ മത്സരിക്കാൻ തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഗെഹ്ലോട്ട് കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനേയും സോണിയ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹവുമായി സോണിയ കൂടിക്കാഴ്ച നടത്തും. പാർട്ടിയെ പ്രതിസന്ധി ഘട്ടത്തിൽ സമ്മർദ്ദത്തിലാക്കിയ ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കിയാൽ താനും അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക നൽകുമെന്ന് സച്ചിൻ മുന്നറിയിപ്പ് നൽകിയിരുന്നു.

അതിനിടെ താൻ മത്സരിക്കുമെന്ന് മുതിർന്ന നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. നാമനിർദ്ദേശ പത്രിക വാങ്ങിയെന്നും നാളെ പത്രിക സമർപ്പിക്കുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാണോയെന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ മറുപടി. തരൂരും നാളെ പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം അവസാന നിമിഷം എത്തുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. പവൻ കുമാർ നാമനിർദ്ദേശ പത്രിക വാങ്ങിയിരുന്നു. അദ്ദേഹം ആർക്ക് വേണ്ടിയാണ് പത്രിക വാങ്ങിയതെന്ന ചോദ്യങ്ങൾ ഉണ്ട്. നാളെയാണഅ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 8 നാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്. ഇന്ന് വൈകുന്നേരത്തോടെ പൂർണചിത്രം തെളിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications