അത് നിങ്ങളുടെ സ്വഭാവം.. ലങ്കക്ക് ഇപ്പോള്‍ വേണ്ടത് പിന്തുണയാണ്; സൈനിക കപ്പലിനെ ചൊല്ലി ഇന്ത്യ- ചൈന വാക്പോര്
ന്യൂദല്‍ഹി: ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്തിയ ചൈനീസ് സൈനിക കപ്പലുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ വാക്പോര്. ശ്രീലങ്കയിലെ ചൈനീസ് അംബാസഡര്‍ ക്വി ഷെന്‍ഹോങ്ങിന്റെ പരാമര്‍ശമാണ് വാക്പോരിന് തുടക്കമിട്ടത്. ബാലിസ്റ്റിക് മിസൈലും സാറ്റലൈറ്റ് ട്രാക്കിംഗ് ഷിപ്പുമായ 'യുവാന്‍ വാങ് 5' ഹമ്പന്‍ടോട്ട തുറമുഖത്ത് ഡോക്ക് ചെയ്യുന്നതില്‍ ഇന്ത്യ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
ഇതിനെതിരെ ഒരു ചൈനീസ് ദിനപത്രത്തിലെ ലേഖനത്തില്‍, ഒരു തെളിവുമില്ലാതെ സുരക്ഷാ ആശങ്കകള്‍ എന്ന് വിളിച്ച് 'ബാഹ്യ തടസ്സം' സൃഷ്ടിക്കുന്നത് ശ്രീലങ്കയുടെ പരമാധികാരത്തിലും സ്വാതന്ത്ര്യത്തിലും ഉള്ള ഇടപെടല്‍ ആണെന്ന് ആണ് ക്വി ഷെന്‍ഹോങ്ങ് പറഞ്ഞത്. ദ്വീപ് രാഷ്ട്രത്തിനെതിരായ ആക്രമണത്തിന്റെ ചരിത്രത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അടിസ്ഥാന നയതന്ത്ര മര്യാദകള്‍ ലംഘിച്ചതിന് ക്വി ഷെന്‍ഹോങ്ങിനെതിരെ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് രംഗത്തെത്തി. ശ്രീലങ്കയുടെ 'വടക്കന്‍ അയല്‍ക്കാരനെക്കുറിച്ചുള്ള ചൈനീസ് നയതന്ത്രജ്ഞന്റെ കാഴ്ചപ്പാട് സ്വന്തം രാജ്യം എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞങ്ങള്‍ അദ്ദേഹത്തിന് ഉറപ്പ് നല്കുന്നു, ഇന്ത്യ വളരെ വ്യത്യസ്തമാണ്, അദ്ദേഹംപ്രതികരണത്തില് പറഞ്ഞു. ചെറിയ രാജ്യങ്ങളെ സംബന്ധിച്ച് കടത്തിന് പ്രേരിപ്പിക്കുന്ന അജണ്ടകള്‍ വലിയ വെല്ലുവിളിയാണെന്നും സമീപകാല സംഭവവികാസങ്ങള്‍ ഒരു ജാഗ്രതയാണെന്നും ഹൈക്കമ്മീഷന് ചൈനയെ കുറ്റപ്പെടുത്തി.
1948 ന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്ക പിരിമുറുക്കം അനുഭവിക്കുകയാണ്. ആ സമയത്ത് മറ്റൊരു രാജ്യത്തിന്റെ അജണ്ടയെ സേവിച്ച് അനാവശ്യ സമ്മര്‍ദ്ദമോ അനാവശ്യ വിവാദങ്ങളോ അല്ല മറിച്ച് പിന്തുണയാണ് ശ്രീലങ്കയ്ക്ക് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
'യുവാന്‍ വാങ് 5' എന്ന ഹൈടെക് കപ്പല്‍ ആഗസ്റ്റ് 11 ന് ചൈനയുടെ നിയന്ത്രണത്തിലുള്ള തുറമുഖത്ത് എത്തേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് ശ്രീലങ്കന്‍ അധികൃതരുടെ അനുമതി ലഭിക്കാത്തതിനാല്‍ അത് വൈകുകയായിരുന്നു. പിന്നീട് ചൈനീസ് കപ്പല്‍ അനുവദിക്കുന്ന നിലപാടില്‍ ശ്രീലങ്കയുടെ യു-ടേണ്‍ എടുത്ത ശേഷം യുവാന്‍ വാങ് 5 ഓഗസ്റ്റ് 16 ന് ഹമ്പന്‍ടോട്ട തുറമുഖത്തെത്തി.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications