Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരയെ തടഞ്ഞ തീപ്പൊരി നേതാവ്, രാഹുലുമായി സൗഹൃദം; സഖ്യ രാഷ്ട്രീയത്തിന്റെ കരുത്തറിഞ്ഞ യെച്ചൂരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിത്യശത്രുക്കളായ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ദേശീയ തലത്തില്‍ ഒന്നിപ്പിച്ചു എന്ന ക്രെഡിറ്റാണ് സീതാറാം യെച്ചൂരിക്കുള്ളത്. എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ നയങ്ങള്‍ക്കെതിരെ പോരാടിയ ഒരു കാലം യെച്ചൂരിക്കുണ്ട്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്ഥാനത്തിലൂടെയാണ് യെച്ചൂരി തീപ്പൊരി നേതാവായി വളര്‍ന്നത്.

കോണ്‍ഗ്രസിനെതിരെ വാളെടുത്ത നേതാവ് തന്നെ പില്‍ക്കാലത്ത് സിപിഎമ്മിനെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിലേക്ക് നയിക്കാനും യെച്ചൂരിക്ക് സാധിച്ചിരുന്നു. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണം തന്നെ യെച്ചൂരിയുടെ കഠിനപ്രയത്‌നത്തിലാണ് സാധ്യമായത്.

sitharam-yechury

1970കളില്‍ ഇന്ദിരാ ഗാന്ധിയെ വെല്ലുവിളിച്ച ചരിത്രമുണ്ട് യെച്ചൂരിക്ക്. ജെഎന്‍യുവിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇന്ദിരയെ തടഞ്ഞതോടെ യെച്ചൂരി ദേശീയ ശ്രദ്ധ നേടിയിരുന്നു. രാജിവെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഇന്ദിരയ്ക്ക് മുന്നില്‍ നിന്ന് മുഴക്കിയത് യെച്ചൂരിയായി. ക്യാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്തു യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സംഘം.

ഇതേ യെച്ചൂരിക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും ഉണ്ടായിരുന്നത് അതിശക്തമായ ബന്ധമായിരുന്നു. രാഹുല്‍ മാനസ ഗുരുവായി കണ്ടിരുന്നതും, പല ഉപദേശങ്ങളും അദ്ദേഹത്തില്‍ നിന്ന് സ്വീകരിച്ചിരുന്നുവെന്നതും പരസ്യമായ രഹസ്യമായിരുന്നു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് മുമ്പ് യെച്ചൂരിയെ പരിഹാസത്തോടെ വിശേഷിപ്പിച്ചത് കോണ്‍ഗ്രസിന്റെ സിപിഎം ജനറല്‍ സെക്രട്ടറിയെന്നായിരുന്നു. എന്നാല്‍ അന്ന് യെച്ചൂരിയെ പിന്തുണച്ചത് സോണിയാ ഗാന്ധി നേരിട്ടായിരുന്നു. യെച്ചൂരിയെ അനാവശ്യമായി വിമര്‍ശിച്ചതിന് സോണിയാ ഗാന്ധി ജയറാം രമേശിനെ താക്കീത് ചെയ്തിരുന്നു.

ദേശീയ രാഷ്ട്രീയത്തില്‍ എത്രത്തോളം സമുന്നതനായിരുന്നു യെച്ചൂരി എന്നതിന് തെളിവായിരുന്നു ഈ സംഭവം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം പലപ്പോഴായി നയരൂപീകരണത്തിന് അടക്കം യെച്ചൂരിയുമായി കൈകോര്‍ത്തിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഇടതുസഹകരണമെല്ലാം യെച്ചൂരിയുടെ മാസ്റ്റര്‍ മൈന്‍ഡിന്റെ തുടര്‍ച്ചയായിരുന്നു.

സോണിയാ ഗാന്ധി 2004ല്‍ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ കണ്ട് യുപി എ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ക്ഷണിക്കപ്പെട്ട ആദ്യത്തെ കോണ്‍ഗ്രസ് ഇതര നേതാവായിരുന്നു സീതാറാം യെച്ചൂരി. അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് സോണിയക്ക് വേണ്ട എല്ലാ സൗകര്യവുമൊരുക്കിയത് യെച്ചൂരിയായിരുന്നു.

സുര്‍ജിത്തിന്റെ വസതിയില്‍ വെച്ചാണ് താന്‍ പ്രധാനമന്ത്രിയാവുന്നില്ലെന്ന് സോണിയ പ്രഖ്യാപിച്ചത്. അതിന് ശേഷം സഖ്യകക്ഷി നേതാക്കളെയെല്ലാം സുര്‍ജിത്ത് വിളിക്കുകയും മന്‍മോഹന്‍ സിംഗിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. ഇതിനെല്ലാം ഒപ്പം നിന്നത് യെച്ചൂരിയായിരുന്നു. കോണ്‍ഗ്രസ് സഖ്യം വിടാന്‍ ഇടതുപക്ഷം തീരുമാനിച്ചപ്പോഴും യെച്ചൂരി അതിനെ പിന്തുണച്ചിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+