Get Updates
Get notified of breaking news, exclusive insights, and must-see stories!

യാസ് ചുഴലിക്കാറ്റ്: മോദിയുടെ നേതൃത്വത്തില്‍ യോഗം, എൻ‌ഡി‌ആർ‌എഫിന്റെ 46 ടീമുകളെ വിന്യസിച്ചു

ദില്ലി: 'യാസ്' ചുഴലിക്കാറ്റിൽ നിന്ന് ഉണ്ടാകാവുന്ന സാഹചര്യങ്ങളെ നേരിടാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉന്നതതല യോഗം വിളിച്ചു ചേർത്തു.
മെയ് 26 ന് വൈകുന്നേരം പടിഞ്ഞാറൻ ബംഗാൾ, വടക്കൻ ഒഡീഷ തീരങ്ങളിൽ 'യാസ്' ചുഴലിക്കാറ്റ് കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. കാറ്റിന്റെ വേഗത 155 മുതൽ 165 കിലോമീറ്റർ വരെയാകാനിടയുണ്ട് .

പശ്ചിമ ബംഗാളിലെയും വടക്കൻ ഒഡീഷയിലെയും തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും തീര പ്രദേശങ്ങളിൽ 2 മുതൽ 4 മീറ്റർ വരെ തിരമാലകൾ ഉയരാനിടയുള്ളതായി ഐ‌എം‌ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങൾക്കും ഏറ്റവും പുതിയ പ്രവചനത്തോടെ ഐ‌എം‌ഡി പതിവ് ബുള്ളറ്റിനുകൾ നൽകിവരുന്നു .

എല്ലാ തീരദേശ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ , കേന്ദ്ര മന്ത്രാലയങ്ങൾ / ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി 2021 മെയ് 22 ന് ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എൻ‌സി‌എം‌സി) യുടെ യോഗം ചേർന്നതായി കാബിനറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ അറിയിച്ചു.

narendra-modi-

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ ദിവസേന 24 മണിക്കൂറും അവലോകനം ചെയ്യുന്നു, ഇത് സംസ്ഥാന ഗവണ്മെന്റുകളുമായും, കേന്ദ്ര ഭരണ പ്രദേശങ്ങളുമായും വിവിധ കേന്ദ്ര ഏജൻസികളുമായും ബന്ധപ്പെട്ട് വരുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ നിധിയുടെ ആദ്യ ഗഡു എല്ലാ സംസ്ഥാനങ്ങൾക്കും മുൻ‌കൂട്ടി അനുവദി ച്ചിട്ടുണ്ട്. 5 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ബോട്ടുകൾ, ട്രീ കട്ടറുകൾ, ടെലികോം ഉപകരണങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന 46 ടീമുകളെ എൻ‌ഡി‌ആർ‌എഫ് മുൻ‌കൂട്ടി എത്തിച്ചിട്ടുണ്ട് . കൂടാതെ, 13 ടീമുകളെ ഇന്ന് വിമാനത്തിലെത്തിക്കും. കൂടാതെ 10 ടീമുകളെ വിന്യാസത്തിനായി തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

ഇന്ത്യൻ തീരസംരക്ഷണ സേനയും നാവികസേനയും ദുരിതാശ്വാസ, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. ബോട്ടുകളും റെസ്ക്യൂ ഉപകരണങ്ങളുമുള്ള കരസേനയുടെ വ്യോമസേന, എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സ് യൂണിറ്റുകൾ വിന്യാസത്തിനായി കാത്തിരിക്കുകയാണ്. മാനുഷിക സഹായവുമായി ദുരന്ത നിവാരണ യൂണിറ്റുകളുമുള്ള ഏഴ് കപ്പലുകൾ പടിഞ്ഞാറൻ തീരത്ത് നിൽക്കുന്നു.

പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം കടലിലെ തങ്ങളുടെ എണ്ണ പര്യവേക്ഷണ സായവിധാനങ്ങളുടെ സുരക്ഷാ ശക്തിപ്പെടുത്താൻ നടപടികൾ തുടങ്ങി. കപ്പലുകൾ സുരക്ഷിത തുറമുഖത്തേക്ക് കൊണ്ടുവരുന്നതിനും നടപടികൾ സ്വീകരിച്ചു. വൈദ്യുതി മന്ത്രാലയം അടിയന്തിര പ്രതികരണ സംവിധാനങ്ങൾ സജീവമാക്കി, വൈദ്യുതി ഉടനടി പുനസ്ഥാപിക്കുന്നതിനായി സന്നദ്ധത ട്രാൻസ്ഫോർമറുകൾ, ഡിജി സെറ്റുകൾ, ഉപകരണങ്ങൾ തുടങ്ങിയവ തയ്യാറാണ് .

ടെലികോം മന്ത്രാലയം എല്ലാ ടെലികോം ടവറുകളും എക്സ്ചേഞ്ചുകളും നിരന്തരം നിരീക്ഷിച്ചു വരുന്നു. ടെലികോം ശൃംഖല പുന സ്ഥാപിക്കാൻ പൂർണ്ണമായും സജ്ജമാണ്. ആരോഗ്യമേഖലയിലെ സന്നദ്ധതയ്ക്കും ബാധിത പ്രദേശങ്ങളിലെ കോവിഡിനെക്കുറിച്ചുള്ള പ്രതികരണത്തിനും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിൽ ആവശ്യമായ ഉപദേശം നൽകുന്നു . എല്ലാ കപ്പലുകളും സുരക്ഷിതമാക്കാൻ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം നടപടികൾ കൈക്കൊള്ളുകയും അടിയന്തര കപ്പലുകൾ (ടഗ്ഗുകൾ) വിന്യസിക്കുകയും ചെയ്തു.

പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ എൻ‌ഡി‌ആർ‌എഫ് സംസ്ഥാന ഏജൻസികളെ സഹായിക്കുന്നു, കൂടാതെ ചുഴലിക്കാറ്റ് സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് സാമൂഹ്യ അവബോധ പ്രചാരണം തുടർച്ചയായി നടത്തുന്നു. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നത് ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങളുമായി അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കാൻ പ്രധാനമന്ത്രി മോദി മുതിർന്ന ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. തീരത്തുനിന്ന്‌ അകലെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ സമയബന്ധിതമായി ഒഴിപ്പിക്കുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും അദ്ദേഹം നിർദ്ദേശം നൽകി. വൈദ്യുതി വിതരണത്തിന്റെയും ആശയവിനിമയ ശൃംഖലയുടെയും തകരാറുകൾ കുറഞ്ഞ സമയമാണെന്നും അവ വേഗത്തിൽ പുന സ്ഥാപിക്കപ്പെടുമെന്നും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കും വാക്സിനേഷനും തടസ്സമുണ്ടാകാതിരിക്കാൻ സംസ്ഥാന ഗവണ്മെന്റുകളുമായി ശരിയായ ഏകോപനവും ആസൂത്രണവും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മികച്ച പ്രവർത്തനങ്ങളിൽ നിന്നും തടസ്സമില്ലാത്ത ഏകോപനത്തിൽ നിന്നും മികച്ച പഠനത്തിനുള്ള ആസൂത്രണത്തിലും തയ്യാറെടുപ്പിലും ജില്ലാ ഭരണകൂടങ്ങളെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍

ചുഴലിക്കാറ്റിന്റെ സമയത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും മനസിലാക്കാൻ എളുപ്പത്തിലും പ്രാദേശിക ഭാഷയിലും ബാധിത ജില്ലകളിലെ പൗരന്മാർക്ക് ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വിവിധ പങ്കാളികളെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു, തീരദേശ സമൂഹങ്ങൾ, വ്യവസായങ്ങൾ തുടങ്ങിയവ നേരിട്ട് അവരെ സമീപിച്ച് അവരെ ബോധവൽക്കരണം നടത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.

വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    യാസ് കേരളത്തിൽ ആഞ്ഞടിക്കുമോ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+