Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഠമുൾക്കൊണ്ട് കേരളവും തമിഴ്നാടും: കൊവിഡ് പോരാട്ടത്തിൽ മുൻപന്തിയിൽ, മരുന്നും ഓക്സിജനും സജ്ജം

ദില്ലി: കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്നത് രാജ്യത്തെ ആരോഗ്യസംവിധാനത്തിന് തന്നെ ഭീഷണിയാവുന്നുണ്ടെന്ന് പറയാതെ വയ്യ. സഹായം അഭ്യർത്ഥിച്ച് ജനങ്ങൾ ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് കിടക്കയും ഓക്സിജനും മരുന്നും ആംബുലൻസുകളും തേടി അലയുകയാണ്. ഹെൽപ്പ് ലൈനുകളിൽ തിരക്കേറിയതോടെ നോഡൽ ഓഫീസർമാരെ പോലും വിളിച്ചാൽ കിട്ടാത്ത സ്ഥിതിയിലേക്ക് എത്തുകയും ചെയ്തിരുന്നു.

മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

എന്തുകൊണ്ട് വേറിട്ടത്

എന്തുകൊണ്ട് വേറിട്ടത്

കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി ഭേദപ്പെട്ടതാണ്. ഇത്തരം സാഹചര്യങ്ങൾ രണ്ടിടത്തും നേരിടേണ്ടിവന്നിട്ടില്ല. ഇതിനുള്ള പ്രധാനകാരണം കഴിഞ്ഞ വർഷത്തെ രോഗവ്യാപനത്തിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളാണ്. പകർച്ചാ വ്യാധിയെ മറികടക്കുന്നതിനായി സംസ്ഥാനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ തന്ത്രങ്ങളും ഇതിന് സഹായിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഒരാളുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന രീതിയും ഇതിനുള്ള കാരണം തന്നെയാണ്.

മികച്ച ആസൂത്രണം

മികച്ച ആസൂത്രണം

തമിഴ്നാട്ടിൽ ചെന്നൈയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെയുള്ള കൊവിഡ് ആശുപത്രികളിൽ 75% ശതമാനത്തോളം കിടക്കകളും രോഗികളെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ജനങ്ങൾക്ക് നേരിട്ട് ആശുപത്രികളെ സമീപിക്കാതെ ചികിത്സ ലഭിക്കാനുള്ള സൌകര്യവും കോർപ്പറേഷൻ അധികൃതർ രംഗത്തത്തുണ്ട്. ഗുരുതരാവസ്ഥയിലുള്ളവർക്കാണ് ഇതിൽ മുൻഗണന നൽകുന്നത്. ഇത്തരക്കാർക്ക് ഉടനടി മികച്ച ചികിത്സയും പരിചരണവും ലഭിക്കും. എന്നാൽ നേരിയ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ സ്ക്രീനിംഗ് സെന്ററിലേക്കാണ് അയയ്ക്കുന്നതെന്നാണ് കോർപ്പറേഷൻ കമ്മീഷണർ ചൂണ്ടിക്കാണിക്കുന്നത്. മറ്റ് നഗരങ്ങളിൽ സംഭവിക്കുന്നത് പോലെ ആളുകൾ റോഡിൽ ചികിത്സ കാത്തുകിടക്കുന്നതും കിടക്കുന്നടക്കമുള്ള സാഹചര്യം ഒഴിവാക്കാനാണ് മുന്നൊരുക്കം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ രീതി തന്നെയാണ് പിന്തുടരുന്നത്.

 സർക്കാർ സജ്ജം

സർക്കാർ സജ്ജം


തമിഴ്നാട് സർക്കാർ ഓക്സിജൻ ശേഖരിക്കുകയും കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ കേന്ദ്രീകൃതമായി വാങ്ങുന്ന രീതിയുമാണ് പിന്തുടരേണ്ടത്. ഇത്തരം മുന്നൊരുക്കങ്ങളെല്ലാം നടത്തുന്നത് കൊണ്ട് തന്നെ ജനങ്ങളിലും ഭീതിയില്ല. രോഗികൾക്ക് ആംബുലൻസ്, ഓക്സിജൻ, മരുന്ന്, കൊവിഡ് സ്ക്രീനിംഗ് സെന്ററുകളിലെ ആർടിപിസിആർ പരിശോധന എന്നിവ സൌജന്യമായാണ് സർക്കാർ ലഭ്യമാക്കുന്നത്. ഇതോടെ ഈ സാഹചര്യം മുതലെടുത്ത് ആശുപത്രികൾക്ക് രോഗികളെ കൊള്ളടയിക്കാൻ സാധിക്കില്ല.

കൊവിഡ് പ്രതിരോധം

കൊവിഡ് പ്രതിരോധം

കേരളത്തിൽ ആരോഗ്യവകുപ്പ് കൊവിഡ് പ്രതിരോധത്തിന് മറ്റൊരു മാർഗ്ഗമാണ് സ്വീകരിക്കുന്നത്. രോഗികൾക്ക് ടെലി കൺസൽട്ടേഷൻ സംവിധാനം അടക്കമുള്ളവയാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ആശുപത്രിയിലോ ക്ലിനിക്കിലോ നേരിട്ട് എത്താതെ ഡോക്ടരുടെ സേവനം ലഭ്യമാകുന്ന സംവിധാനമാണിത്. എന്നാൽ ചെറിയൊരു ശതമാനം ജനങ്ങൾ പ്രൈവറ്റ് ആശുപത്രികളെയാണ് ഇത്തരത്തിൽ ആശ്രയിക്കുന്നത്. ഭൂരിഭാഗം കൊവിഡ് അനുബന്ധ സേവനങ്ങളും കേരളത്തിലും സൌജന്യമായാണ് നൽകിവരുന്നത്. രോഗികളുടെ എണ്ണം വർധിച്ചാലും എല്ലാവർക്കും ചികിത്സ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പ് നടത്തിയിട്ടുണ്ട്. കേരളത്തിൽ രോഗികളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം.

കൺട്രോൾ റൂം

കൺട്രോൾ റൂം


ഒരു രോഗി ആശുപത്രിയിലെത്തുന്നതോടെ അത് ആശുപത്രിയുടെ ഉത്തരവാദിത്വമാണ് ഏറ്റവും അടുത്ത ബെഡിലേക്ക് മാറ്റി ചികിത്സ ആരംഭിക്കുകയാണ് ആദ്യഘട്ടം. അതേ സമയം ആശുപത്രികളിൽ ഒഴിവുള്ള ബെഡുകളെക്കുറിച്ച് വിവരം നൽകുന്നതിനായി ഒരു കൺട്രോൾ റൂമിന്റെ അഭാവം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+