Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു; തമിഴ്നാട് ഗവർണർ വീണ്ടും വിവാദത്തിൽ

ചെന്നൈ: തമിഴ്നാട് ഗവർണർ ടിഎൻ രവി വീണ്ടും വിവാദത്തിൽ. ഒരു പൊതുപരിപാടിക്കിടെ വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയാണ് വിവാദമായത്. 'ദി പവർ ഓഫ് എഡ്യൂക്കേഷണൽ അലയൻസ്' എന്ന പേരിൽ തമിഴ് കവി കമ്പരുടെ അനുസ്മരണാർത്ഥം നടത്തിയ സംസ്ഥാന പരിപാടിക്കിടെയായിരുന്നു സംഭവം. ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു ഗവർണർ.

ചടങ്ങിൽ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഗവർണർ പരിപാടി അവസാനിക്കാൻ നേരം വിദ്യാർത്ഥികളോട് മൂന്ന് തവണ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഗവർണർ ഗുരുതരമായ ഭരണഘടന ലംഘനമാണ് നടത്തിയതെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ ഗവർണർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും ഭരണകക്ഷി നേതാക്കൾ ആവശ്യപ്പെട്ടു. അക്കാദമിക സംഘടനകളും ഗവർണർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

governor2-

തമിഴ്നാട് സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോർ കോമൺ സ്‌കൂൾ സിസ്റ്റം (എസ് പി സി എസ് എസ്- ടി എൻ) ഗവർണറുടെ രാജി ആവശ്യപ്പെട്ടു. 'ഗവർണർ ടി എൻ രവി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയത്. ഭരണഘടന നിർദേശങ്ങളും ആദർശങ്ങളും പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഭരണഘടന സ്ഥാപനങ്ങളോട് ബഹുമാനം കാണിക്കുന്നതിലും ഗുരുതരമായി വീഴ്ച സംഭവിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 159 മനഃപൂർവ്വം ലംഘിച്ചതിന് ഗവർണറെ ഓഫീസിൽ നിന്നും ഉടൻ നീക്കം ചെയ്യണം', സംഘടന ആവശ്യപ്പെട്ടു.

അതേസമയം കോൺഗ്രസ് നേതാക്കളും ഗവർണറെ പരിഹസിച്ച് രംഗത്തെത്തി. 'സുപ്രീം കോടതി വിമർശിക്കുകയും സംസ്ഥാന സർക്കാരിൽ നിന്നും കടുത്ത നടപടികൾ നേരിടുകയും ചെയ്തതിന് ശേഷം ഭരണസംവിധാനങ്ങളെ മനപ്പൂർവ്വം പ്രകോപിപ്പിക്കാൻ ഇപ്പോൾ വിദ്യാർത്ഥികളെ കൊണ്ട് ജയ് ശ്രീം വിളിപ്പിക്കുകയാണ് അദ്ദേഹം', കോൺഗ്രസ് നേതാവ് ശശികാന്ത് സെന്തിൽ എക്സിൽ കുറിച്ചു.

'അദ്ദേഹം അസ്വസ്ഥനാണ്. കോടതി എനിക്കെതിരെ തിരഞ്ഞാലും എന്റെ അജണ്ട നടപ്പാക്കാൻ ഞാൻ മറ്റുവഴികൾ തേടുമെന്നാണ് ഗവർണർ ഇതിലൂടെ പറയാൻ ശ്രമിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനയുടെ തത്വങ്ങളെയും ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ധാർഷ്ട്യവും ധിക്കാരവും ആണിത്', അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ സുപ്രീം കോടതിയിൽ നിന്നും രൂക്ഷവിമർശനം ഗവർണർ നേരിട്ടിരുന്നു. തമിഴ്നാട് സർക്കാർ പാസാക്കിയ 12 ഓളം ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ നടപടിയെ ആണ് സുപ്രീം കോടതി വിമർശിച്ചത്. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+