തമിഴ്‌നാട്ടിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഈ നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി, ജാഗ്രതാ നിർദ്ദേശം
ചെന്നൈ: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തിൽ നാല് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കൂടാതെ ഐടി കമ്പനികളോട് ജീവനക്കാർക്ക് പതിനേഴാം തീയതി വരെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകാനും സ്‌റ്റാലിൻ നിർദ്ദേശിച്ചു.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒക്ടോബർ പതിനാല് മുതൽ പതിനേഴ് വരെ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. പുതുച്ചേരി, കാരയ്‌ക്കൽ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്താനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കാതെ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് എംകെ സ്‌റ്റാലിൻ ജനങ്ങൾക്ക് നൽകിയ നിർദ്ദേശം.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകളുടെയും ബോട്ടുകളുടെയും സാന്നിധ്യം, എംആർടിഎസ്, മെട്രോ സർവീസുകൾ വർധിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ നിർദേശങ്ങൾ സ്‌റ്റാലിൻ യോഗത്തിൽ മുന്നോട്ട് വച്ചിരുന്നു. കൂടാതെ മറ്റ് മുന്നൊരുക്കങ്ങളും അദ്ദേഹം വിലയിരുത്തി.
കർഷകർ, മത്സ്യത്തൊഴിലാളികൾ, ഫോർ വീലർ, ടു വീലർ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, ഹോസ്‌റ്റലുകളിൽ കഴിയുന്നവർ, വിനോദ യാത്രകൾ നടത്തുന്നവർ, അപ്പാർട്ട്‌മെന്റുകളിൽ കഴിയുന്നവർ, വ്യവസായ പാർക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, നിർമാണത്തൊഴിലാളികൾ എന്നിവർ വരാനിരിക്കുന്ന കനത്ത മഴയെ മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകൾ ഇങ്ങനെ
നിലവിലെ സാഹചര്യത്തിൽ ഒക്ടോബർ 14 മുതൽ 16 വരെ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് തമിഴ്‌നാടിന് മഴ ഭീഷണി സൃഷ്‌ടിക്കുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പെയ്‌ത കനത്ത മഴയിൽ തിരുവള്ളൂർ ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പൊന്നേരി റെയിൽവേ സബ്‌വേ ഉൾപ്പെടെ പലയിടത്തും വെള്ളക്കെട്ട് ഭീഷണി സൃഷ്‌ടിച്ചിരുന്നു. മഴ പെയ്‌താൽ ചെന്നൈ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാവുക പതിവാണ്. ഈ സാഹചര്യത്തിൽ മേഖലയിൽ കാര്യമായ മുന്നൊരുക്കങ്ങളാണ് ഭരണകൂടം നടത്തിയിരിക്കുന്നത്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications