'തൊഴിലില്ലായ്‌മ മൂലം രാജ്യത്തെ യുവാക്കൾ നിരാശർ, അവരുടെ ഭാവി അപകടത്തിൽ'; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: തൊഴിലില്ലായ്‌മയിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്‌മ മൂലം രാജ്യത്തെ യുവാക്കൾ പൂർണമായും നിരാശയിൽ ആണെന്നും അവരുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപി സർക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ മനോഭാവമാണ് ഇതിന് കാരണമെന്നും രാഹുൽ പറയുന്നു.
ഈ വർഷം ഐഐടിയിൽ നിന്ന് ബിരുദം നേടിയ എഞ്ചിനീയർമാരുടെ ശമ്പളം നിയമനത്തിലെ മാന്ദ്യം മൂലം ഗണ്യമായി ഇടിഞ്ഞുവെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മുൻ കോൺഗ്രസ് മേധാവിയുടെ പടയൊരുക്കം. നിയമന മാന്ദ്യത്തിലും തൊഴിലില്ലായ്‌മയിലും കേന്ദ്ര സർക്കാരിനെതിരെ കടുത്ത നിലപാടാണ് രാഹുൽ സ്വീകരിച്ചിരിക്കുന്നത്.

"സാമ്പത്തിക മാന്ദ്യത്തിന്റെ ദൂഷ്യഫലങ്ങൾ ഇപ്പോൾ ഐഐടികൾ പോലെയുള്ള രാജ്യത്തെ ഏറ്റവും പ്രമുഖമായ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്നു. ഐഐടികളിൽ നിന്നുള്ള നിയമങ്ങളിലെ തുടർച്ചയായ ഇടിവും വാർഷിക പാക്കേജിലെ കുറവും തൊഴിലില്ലായ്‌മയുടെ പരതമ്യത്തിൽ എത്തി നിൽക്കുന്ന യുവാക്കളുടെ അവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കും" രാഹുൽ ഗാന്ധി പറഞ്ഞു.
2022ൽ 19 ശതമാനം വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്‌മെന്റ് നേടാനായില്ലെന്നും എന്നാൽ അതേ നിരക്ക് ഈ വർഷം 38 ശതമാനം ആയി വർധിച്ചുവെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. 'രാജ്യത്തെ ഏറ്റവും പ്രശസ്‌തവും ആദരണീയവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ ഇതായിരിക്കുമ്പോൾ, ബാക്കിയുള്ള സ്ഥാപനങ്ങളുടെ അവസ്ഥ എന്തായിരിക്കും..!' രാഹുൽ ആശ്ചര്യപ്പെട്ടു.
'ഇന്ന് യുവാക്കൾ തൊഴിലില്ലായ്‌മ കാരണം പൂർണമായും നിരാശരാണ്, രക്ഷിതാക്കൾ പ്രൊഫഷണൽ വിദ്യാഭ്യാസം നേടാൻ ലക്ഷങ്ങൾ ചെലവഴിക്കുന്നു, വിദ്യാർത്ഥികൾ ഉയർന്ന പലിശയ്ക്ക് വായ്‌പയെടുത്ത് പഠിക്കാൻ നിർബന്ധിതരാകുന്നു. പിന്നെ ജോലിയോ സാധാരണ വരുമാനമോ ലഭിക്കാത്തത് അവരുടെ സാമ്പത്തിക നിലയെ ബാധിക്കുകയാണ്" രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം, ഐഐടി ബിരുദം നേടിയവരുടെ ശമ്പളം 2024ൽ വാർഷിക ശമ്പള പരിധി 15-16 ലക്ഷം രൂപയായി മാറി എന്നായിരുന്നു വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മികച്ച 10 എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദധാരികളുടെ ശമ്പളം, അതിൽ എട്ട് ഐഐടികൾ ഉൾപ്പെടെ ഈ വർഷം ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്.
കൂടാതെ നിയമനത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ൽ, വിവിധ ഐഐടികളിലെ 17,900 വിദ്യാർത്ഥികളിൽ 14,490 പേർ വിജയകരമായി നിയമനം നേടിയിരുന്നു, 3,410 പേർക്ക് മാത്രമാണ് ജോലി കിട്ടാതിരുന്നത്. ഈ വർഷം രജിസ്ട്രേഷൻ 21,500 ആയി ഉയർന്നെങ്കിലും ഇതുവരെ 13,410 പേർക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications