കശ്മീർ വിഷയം; ജമ്മുകശ്മീരിനുവേണ്ടി രാഷ്ട്രീയപാർട്ടികൾ പോരാടുമെന്ന് ജിഎൻ ആസാദ്!
ദില്ലി: ഭൂമി ശാസ്ത്രപരമായും , രാഷ്ട്രീയപരമായും , ചരിത്രപരമായും, സാസ്കാരികപരമായും വ്യത്യാസ്തമായ ചില പരിമിതികളെ ഒരുമിച്ച് നിർത്തുന്നതിനാണ് ആർട്ടിക്കിൾ 370 പുറപ്പെടുവിച്ചത്. അധികാരത്തിന് വേണ്ടി മൂന്ന് നാല് കാര്യങ്ങൾ ബിജെപി എടുത്ത് മാറ്റി. അവർ രാജ്യത്തിന്റെ തലയാണ് വെട്ടിമാറ്റിയത്. രാഷ്ട്രീയ പാർട്ടികൾ ജമ്മു കശ്മീരിനുവേണ്ടി നിലകൊള്ളുമെന്ന് കോൺഗ്രസ് നേതാവ് ജിഎൻ ആസാദ് പറഞ്ഞു.
ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനാവൂ എന്നതാണ് ആർട്ടിക്കളി 370. ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്നു1956 ല്‍ നിലവില്‍ വന്ന ഭരണഘടന അനുസരിച്ച് നിലവില്‍ വന്ന സംസ്ഥാനങ്ങള്‍ക്കുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പദവിയണ് ജമ്മു കശ്മീരിന് നൽകിയത്.

അർട്ടിക്കൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. രാജ്യസഭയില്‍ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തവേ ആഭ്യന്തരമന്ത്രി അമിത് ഷായാണ് രണ്ടായി വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും.
GN Azad,Congress: A border state, which is culturally, geographically, historically&politically different was bound together by Article 370. Drunk in power&to get votes, BJP govt scrapped 3-4 things. They've cut off head of the country. Political parties will fight&stand with J&K pic.twitter.com/UCV6WGqD22
— ANI (@ANI) August 5, 2019












Click it and Unblock the Notifications