കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പന്റെ ആദ്യ പരസ്യ പ്രതികരണം; കേസ് വ്യാജം, നീതി വേണം... വിശ്വാസം ഭരണഘടനയില്‍

Google Oneindia Malayalam News

ലഖ്‌നൗ: തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. മഥുരയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകവെയാണ് സിദ്ദിഖ് കാപ്പന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് അറസ്റ്റിലായ ശേഷം ആദ്യമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കുന്നത്. നേരത്തെ ഇടക്കാല ജാമ്യം ലഭിച്ച് മാതാവിനെ കാണാന്‍ മലപ്പുറത്തെ വീട്ടിലെത്തിയപ്പോഴും കര്‍ശന നിയന്ത്രണമുണ്ടായിരുന്നു. മാധ്യമങ്ങളോടോ ബന്ധുക്കളോടോ മറ്റോ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കരുതെന്ന് പ്രത്യേക നിബന്ധനയിലാണ് ഇടക്കാല ജാമ്യം നല്‍കിയത്. കിടപ്പിലായ മാതാവിനെ കണ്ട് ഉടനെ മടങ്ങുകയും ചെയ്തു.

s

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോഴുള്ള വിവരങ്ങള്‍ ഫോണ്‍ വഴി ഭാര്യയെ അറിയിച്ചപ്പോഴാണ് പുറംലോകം അറിഞ്ഞത്. ഇന്ന് കോടതിയില്‍ മറ്റു പ്രതികള്‍ക്കൊപ്പം സിദ്ദിഖ് കാപ്പനെയും ഹാജരാക്കി. തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകവെയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. തനിക്കെതിരായ കേസ് വ്യാജമാണ്. നീതി വേണം. ഇപ്പോള്‍ നീതി വൈകുകയാണ്. ഇത് നീതി നിഷേധത്തിന് തുല്യമാണ്. ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ സുധാകരന്‍ അധ്യക്ഷനാകുമ്പോള്‍ സിപിഎം അങ്കലാപ്പില്‍; ബിജെപി ബന്ധം നിരത്തി കെ ബാബുകെ സുധാകരന്‍ അധ്യക്ഷനാകുമ്പോള്‍ സിപിഎം അങ്കലാപ്പില്‍; ബിജെപി ബന്ധം നിരത്തി കെ ബാബു

അതേസമയം, സിദ്ദിഖ് കാപ്പന്റെയും മറ്റു മൂന്നുപേരുടെയും അറസ്റ്റിന് കാരണമായ കുറ്റം മഥുര കോടതി ഒഴിവാക്കി. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് നീക്കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കണ്ടാണ് കോടതി നടപടി. എന്നാല്‍ സാങ്കേതിക കാരണങ്ങളാണ് കോടതി കുറ്റം ഒഴിവാക്കിയതെന്നും കേസിന്റെ മെറിറ്റിനെ ഇത് ബാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. കാപ്പനെതിരെ പിന്നീട് ചുമത്തിയ യുഎപിഎ, രാജ്യദ്രോഹം എന്നീ വകുപ്പുകള്‍ നിലനില്‍ക്കും. അതുകൊണ്ടുതന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍. ഈ മാസം 22നാണ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി പരിഗണിക്കുന്നത്.

മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Relaxation in one month long lockdown in kerala

English summary
This is what Malayalee Journalist Siddique Kappan says to media at outside the Mathura court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X