ഉത്തരാഖണ്ഡിന് പുതിയ മുഖ്യമന്ത്രി: തിരാത് സിംഗ് റാവത്ത് ഇന്ന് അധികാരമേൽക്കും, തിവേന്ദ്ര സിംഗിന്റെ രാജി വിവാദങ്ങ
ഡെറാഡൂൺ: തിരാത് സിംഗ് റാവത്ത് പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. ബുധനാഴ്ചയാണ് പുതിയ പ്രഖ്യാപനം. മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ചൊവ്വാഴ്ച രാജിവച്ചതോടെയാണ് പകരക്കാരനായി ടിറത്ത് സിംഗ് റാവത്തിനെ തിരഞ്ഞെടുക്കുന്നത്. ഡെറാഡൂണിൽ നടന്ന ബിജെപിയുടെ നിയമസഭാ പാർട്ടി യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, അജയ് ഭട്ട്, മാള രാജ്യ ലക്ഷ്മി, നരേഷ് ബൻസാൽ എന്നിവരുൾപ്പെടെ 50 ഓളം ബിജെപി എംഎൽഎമാർ ബുധനാഴ്ച ഡെറാഡൂണിലെ പാർട്ടി സംസ്ഥാന ആസ്ഥാനത്തെത്തിയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തിട്ടുള്ളത്.
പൗരി ഗർവാളിൽ നിന്നുള്ള എംപിയായ തിരാത് സിംഗ് റാവത്ത് 2013 മുതൽ 2015 വരെ ബിജെപിയുടെ ഉത്തരാഖണ്ഡ് യൂണിറ്റ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. 56 കാരനായ തിരാത്ത് സിംഗ് റാവത്ത് ബിജെപി എംപിയാണ്. 2013-15 ൽ ഉത്തരാഖണ്ഡിൽ പാർട്ടി മേധാവിയും മുൻകാലങ്ങളിൽ സംസ്ഥാനത്തെ എംഎൽഎയുമായിരുന്നിട്ടുണ്ട്. ഇന്നാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, ഉത്തരാഖണ്ഡ് മന്ത്രി ധൻ സിംഗ് റാവത്ത് എന്നിവരടങ്ങുന്നവരാണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്.

ഉത്തരാഖണ്ഡ് ബിജെപിയുടെ പ്രവർത്തനരീതിയിൽ പ്രകടനവും നീരസവും ഉണ്ടെന്ന ആരോപണത്തെത്തുടർന്നുള്ള വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ രാജി. സംസ്ഥാനത്ത് നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വ്യാപകമായതോടെയാണ് ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ രാജിയെന്നതും ശ്രദ്ധേയമാണ്. ഔദ്യോഗിക കാലയളവ് പൂർത്തിയാക്കാതെയാണ് അദ്ദേഹം രാജിവെച്ച് ഒഴിഞ്ഞിട്ടുള്ളത്.
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കാനുള്ള ചുമതല തിരാത് സിംഗ് റാവത്തിനാണ്. അദ്ദേഹത്തിന്റെ മുൻഗാമിയെപ്പോലെ അദ്ദേഹവും താഴ്ന്ന വ്യക്തിത്വമാണ്, ഒരു ബഹുജന നേതാവാണെന്ന് അറിയില്ല. ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആർഎസ്‌എസിന്റെ മുൻ അംഗമായ അദ്ദേഹം കൂടുതൽ സംഘടനാ പ്രവർത്തകനങ്ങളിൽ സജീവമാകുമെന്നാണ് കരുതുന്നത്. ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തിൽ ഞാൻ സംഘാചാകും മന്ത്രിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും ദേശീയ പ്രസിഡന്റിനോടും ഞാൻ നന്ദിയുള്ളവനാണ്. ഈ ദിവസത്തെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും "തിരാത് സിംഗ് റാവത്ത് പറഞ്ഞു.












Click it and Unblock the Notifications