രക്ഷാ പ്രവർത്തനം അവസാനിച്ചിട്ടില്ല; ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നു - കേന്ദ്ര സർക്കാർ
ഡൽഹി: യുക്രൈൻ - റഷ്യ പ്രതിസന്ധിയിൽ ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങി കിടക്കുകയാണെന്ന് കേന്ദ്ര സർക്കാർ. 15 - 20 ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്.
കുടുങ്ങി കിടക്കുന്നവരെ ഉടൻ ഒഴിപ്പിക്കും. രക്ഷാ പ്രവർത്തനം അവസാനിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിൽ വിമാനങ്ങൾ പ്രവർത്തിക്കുമെന്നും സർക്കാർ ഉറപ്പ് നൽകി. യുക്രൈനിലെ ഇന്ത്യക്കാർക്കായി എല്ലാ സഹായവും നൽകി വരുന്നുണ്ട്.

ചില ഇന്ത്യക്കാർ കെർസണിലാണ് കുടുങ്ങി കിടക്കുന്നത്. ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തനം അവസാനിച്ചിട്ടില്ല. നാട്ടിൽ എത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. റഷ്യ - യുക്രൈൻ സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ജനുവരിയിൽ ഇന്ത്യക്കാർ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ നാട്ടിൽ എത്തുന്നതിലേക്കായി രജിസ്ട്രേഷൻ ചെയ്തു തുടങ്ങി. ഏകദേശം 20,000 ഇന്ത്യക്കാർ രജിസ്ട്രേഷൻ ചെയ്തു. ഇതിൽ കൂടുതലും വിദ്യാർത്ഥികളാണ്.

എന്നാൽ, ഇന്ത്യക്കാരായ വിദ്യാർത്ഥികളിൽ അധികവും റഷ്യയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ യുക്രൈനിലെ സർവകലാശാലകളിലാണ് പഠിക്കുന്നത്. ഈ പ്രദേശമാണ് റഷ്യയുടെ സംഘർഷത്തിന്റെ പ്രധാന കേന്ദ്രമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ വേണ്ട രീതിയിലുളള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ , ഇതിനിടെ വിദ്യാർത്ഥികളിൽ പലരും സംഘർഷ സാധ്യതയുളള യുക്രൈനിൽ തന്നെ തുടരാൻ തീരുമാനിച്ചിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ വിദ്യാർത്ഥികൾ കാണിച്ച മടിയാണ് ഇവരെ യുക്രൈനിൽ തുടരാൻ ഇടയാക്കിയത്. യുക്രൈനിൽ നിന്നും നാട്ടിൽ എത്തുന്നത് പഠനത്തെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ. യുക്രൈനിലെ ചില സർവ്വകലാശാലകൾ ഓൺലൈൻ ക്ലാസുകൾ നൽകുന്നതിനോട് വിമുഖത കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങുന്നതിൽ നിന്നും വിട്ട് നിന്നത്. യുക്രൈൻ സാഹചര്യത്തെക്കുറിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ പാർലമെൻറിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, യുക്രൈനിലെ പ്രധാന നഗരങ്ങളായ കീവ്, ഖാർകിവ് എന്നീ നഗരങ്ങളിൽ നിന്നും ആയിരക്കണക്കിന് ഇന്ത്യക്കാരെ സർക്കാർ നാട്ടിലേക്ക് എത്തിച്ചിരുന്നു. ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിൽ യുക്രൈൻ - റഷ്യ രാജ്യങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഇരു രാജ്യങ്ങളും ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ സഹകരിച്ചിരുന്നു. ഇന്ത്യയുടെ തീവ്രമായ നയതന്ത്ര ഇടപെടലിനെത്തുടർന്നാണ് ഇരു രാജ്യങ്ങളും മാനുഷിക ഇടനാഴി തുറന്നു നൽകിയത്.

അതേസമയം റഷ്യ - യുക്രൈൻ യുദ്ധം നാലാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. യുദ്ധത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി വീതം യുക്രൈനിൽ അഭയാർത്ഥിയായി മാറുന്നുണ്ടെന്ന് യുനിസെഫ് വാക്താവ് വ്യക്തമാക്കിയിരുന്നു. പ്രതിദിനം എഴുപതിനായിരത്തിന് മുകളിൽ കുട്ടികളാണ് അഭയാർത്ഥികളായി മാറുന്നത്. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെയുളള കണക്കുകളാണ് യുനിസെഫ് അറിയിച്ചു.

ഫെബ്രുവരി 24 -നാണ് റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചിരുന്നത്. യുദ്ധത്തിന് പിന്നാലെ യുക്രൈനിൽ നിന്നും മൂന്ന് ദശലക്ഷത്തിലധികം ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. ഇതിൽ 1.4 ദശലക്ഷം കുട്ടികൾ ഉണ്ടെന്ന് യു എൻ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, റഷ്യ - യുക്രൈൻ യുദ്ധത്തിന് പിന്നാലെ 79 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. യുക്രൈൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധത്തിന് പിന്നാലെ നൂറിലധികം പേർക്ക് ഗുരുതരവും ശക്തവുമായ പരിക്കേറ്റു. കീവ്, ഹര്‍കീവ്, സുമി, ഖേര്‍സണ്‍ തുടങ്ങി നിരവധി നഗരങ്ങളിൽ റഷ്യ തന്റെ അക്രമം അഴിച്ചു വിടുകയായിരുന്നു.
Recommended Video

മരിയൻ പോളിൽ കുട്ടികളുടെ ആശുപത്രിക്കെതിരെ റഷ്യൻ സൈന്യം ആക്രമണം നടത്തി. ഇതിന് പിന്നാലെ മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്യ്തിരുന്നു. നിലവിൽ ഇപ്പോഴും റഷ്യ - യുക്രൈൻ യുദ്ധം തുടരുകയാണെന്നാണ് റിപ്പോർട്ട്. റഷ്യയുടെ ഷെല്ലാക്രമണം രൂക്ഷമായതിന് പിന്നാലെ തലസ്ഥാനമായ കീവിൽ 35 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന്‍ റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന്‍ കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications