ഉന്നാവോ കേസ്: പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റണമെന്ന് കോടതി, മെഡിക്കല്‍ ബുള്ളറ്റിന് ഇങ്ങനെ
ദില്ലി: ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടി അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാഹചര്യത്തില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി. ഈ രാജ്യത്ത് ഇതെന്താണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടി ഗുരുതര സാഹചര്യത്തില്‍ തുടരുകയാണെന്ന് കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇരുവരും വെന്റിലേറ്ററില്‍ തുടരുകയാണ്. ഇവരെ പ്രത്യേകത വിദഗ്ദരാണ് ചികിത്സിക്കുന്നത്. ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. അതേസമയം ഇതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ദില്ലിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നാളെ തന്നെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയെ എത്രയും പെട്ടെന്ന് ദില്ലിയിലേക്ക് കൊണ്ടുവരാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദില്ലിയിലെ എയിംസിലേക്ക് പെണ്‍കുട്ടിയെയും അഭിഭാഷകനെയും മാറ്റണമെന്നാണ് ആവശ്യം. ഇവരെ വിമാനമാര്‍ഗം വഴി എത്തിക്കാനാണ് തീരുമാനം. എന്നാല്‍ മെഡിക്കല്‍ ബുള്ളറ്റിന് വിലയിരുത്തിയ ശേഷമാകും തീരുമാനം. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഗിരി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഈ കേസ് വളരെ ആശങ്കപ്പെടുന്നതാണ്. എങ്ങോട്ടാണ് ഇത് പോകുന്നത്. പോലീസ് എന്താണ് ചെയ്യുന്നത്. ഇരയായ പെണ്‍കുട്ടി അവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. എന്നിട്ടും കേസെടുത്തിരിക്കുന്നത്. അവരുടെ അമ്മയും ഒരു ഇരയാണ്. എന്താണ് നടക്കുന്നതെന്നും ഗിരി ചോദിച്ചു. ഇരയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക നിശ്ചയിക്കണമെന്ന് അമിക്കസ് ക്യൂരിയും ആവശ്യപ്പെട്ടിരുന്നു. യുപി സര്‍ക്കാരിനോട് ഇക്കാര്യം നിര്‍ദേശിക്കുമെന്നും ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉന്നാവോ കേസിലെ പെണ്‍കുട്ടിക്ക് അപകടം സംഭവിച്ച കേസ് ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും, ബലാത്സംഗ കേസ് 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.
Recommended Video
അതേസമയം കേസിലെ പ്രധാന പ്രതിയായ കുല്‍ദീപ് സെംഗാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. ഉന്നാവോയിലെ ഇരയുടെ സുരക്ഷയില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ബിജെപി ഇത്തരം ആളുകളെ പാര്‍ട്ടിയില്‍ വെച്ചുപ്പൊറുപ്പിക്കില്ല. രാജ്യം ഇതിന് മുമ്പും ബിജെപിയുടെ കടുത്ത നടപടികള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഇത്തരം കേസില്‍ ഉള്‍പ്പെട്ട പ്രജാപതിയെ സംരക്ഷിക്കുകയാണുണ്ടായത്. അവര്‍ക്ക് ബിജെപിയെ കുറ്റം പറയാന്‍ അവകാശമില്ലെന്നും നരസിംഹ റാവു പറഞ്ഞു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications