നെഹ്രുവിന്റെ തട്ടകം തിരികെ പിടിക്കാന്‍ നിതീഷ് കുമാർ വരുമോ? നിലപാട് വ്യക്തമാക്കി ജെഡിയു അധ്യക്ഷന്‍
പാട്ന: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിലെ ഫൂൽപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിഹാർ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ. ഇത്തരം വാർത്തകള്‍ തീർത്തും അടിസ്ഥാന രഹിതമാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജെ ഡി യു നേതാവ് പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ശ്രമങ്ങളെല്ലാം അതിന് വേണ്ടിയാണ് മുംബൈയിൽ ചേരുന്ന പ്രതിപക്ഷ യോഗത്തിൽ താൻ പങ്കെടുക്കുമെന്നും കുമാർ പറഞ്ഞു.ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ബിഹാറിൽ പുരോഗമിക്കുകയാണെന്നും ചില സംസ്ഥാനങ്ങളിൽ കൂടി അതിനുള്ള ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ രാഷ്ട്രീയ പാർട്ടികൾ പ്രതിപക്ഷ സഖ്യത്തില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പാർട്ടികൾ ഇപ്പോൾ ബി ജെ പിയെ പാർട്ടിയെ ഭയന്ന് പ്രതിപക്ഷ പാളയത്തിൽ ചേരുന്നില്ല, എന്നാൽ ഭാവിയിൽ പ്രതിപക്ഷ എണ്ണം തീർച്ചയായും വർദ്ധിക്കുമെന്നും ബി ജെ പിയുടെ പരോക്ഷമായി വിമർശിച്ചുകൊണ്ട് നിതീഷ് കുമാർ പറഞ്ഞു.
അതേസമയം, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവും വി പി സിംഗും മുൻകാലങ്ങളിൽ പ്രതിനിധീകരിച്ച മണ്ഡലമായതിനാൽ ഫുൽപൂരിന് വലിയ രാഷ്ട്രീയ പ്രധാന്യവുമുണ്ട്. സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ രാം മനോഹർ ലോഹ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലം കൂടിയാണിത്. ഈ സാഹചര്യത്തിലായാരുന്നു നിതീഷ് കുമാർ ഇവിടെ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായത്.
1962ൽ ഫുൽപൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച രാം മനോഹർ ലോഹ്യയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന പാർട്ടിയാണ് ജെഡിയു.ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാർ എസ്പി പിന്തുണയില്‍ ഫുൽപൂരിൽ മത്സരിച്ചാൽ, കുർമി, യാദവ വോട്ടർമാരെ ഒരുമിച്ച് കൊണ്ടുവന്ന് ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ സഖ്യം രൂപീകരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന രീതിയിലായിരുന്നു ചർച്ചകള്‍.
കിഴക്കൻ, മധ്യ യുപിയിലെ പല മണ്ഡലങ്ങളിലും നിർണായകമായ വോട്ട് ബാങ്കായ കുർമി വിഭാഗത്തിൽ പെട്ടയാളാണ് നിതീഷ് കുമാർ എന്നതും അനുകൂല ഘടകമായി വിലയിരുത്തപ്പെട്ടിരുന്നു. 'ജെഡിയുവും എസ്പിയും തമ്മിലുള്ള സഖ്യം ഏറെക്കുറെ ഉറപ്പാണ്. സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുമ്പോൾ, ഫുൽപൂരിലെയും പ്രതാപ്ഗഡിലെയും രണ്ട് സീറ്റുകൾ വിട്ടുനൽകാൻ ജെഡിയു എസ്പി നേതൃത്വത്തോട് സംസാരിക്കും. അത് പ്രതിപക്ഷ സഖ്യത്തെ പിന്തുണച്ച് കുർമി വോട്ടർമാരെ ഏകീകരിക്കുന്നതിലേക്ക് നയിക്കും' എന്നായിരുന്നു ഒരു ജെ ഡി യു നേതാവ് നേരത്തെ അഭിപ്രായപ്പെട്ടത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications