Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലും ബംഗാളിലും ബിജെപിയ്ക്ക് ഒന്നും ചെയ്യാനാവുന്നില്ല; ബിജെപി ബംഗാള്‍ ഉപാധ്യക്ഷന്‍ തൃണമൂലില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി ജെ പി ഉപാധ്യക്ഷന്‍ അര്‍ജുന്‍ സിംഗ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂല്‍ വിട്ട് അര്‍ജുന്‍ സിംഗ് ബി ജെ പിയില്‍ ചേര്‍ന്നത്. ബംഗാളിന്റെ വികസനം തടയാന്‍ ധാരാളം ആളുകള്‍ ശ്രമിക്കുന്നതിനാല്‍ താന്‍ വളരെയധികം പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നും അതുകൊണ്ടാണ് താന്‍ വീണ്ടും തന്റെ വീട്ടിലേക്ക് വന്നത് എന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അര്‍ജുന്‍ സിംഗ് പറഞ്ഞു.

തിങ്കളാഴ്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അര്‍ജുന്‍ സിംഗ് കൂടിക്കാഴ്ച നടത്തും. ദേശീയ തലത്തില്‍ മമത പോരാട്ടം നയിക്കും. ദേശീയതലത്തില്‍ ഒരു വലിയ പോരാട്ടം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം ഞായറാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. തന്റെ എം പി സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന്, ''എന്റെ പാര്‍ട്ടി എന്നോട് പറഞ്ഞാല്‍ ഞാന്‍ ഒരു മണിക്കൂറിനുള്ളില്‍ രാജിവെക്കും. എന്നാല്‍ ടിഎംസി ടിക്കറ്റില്‍ ജയിച്ച് ഇപ്പോള്‍ ബിജെപിയില്‍ ഉള്ളവരും രാജിവെക്കണം', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

1

ഞായറാഴ്ച ഉച്ചയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി അര്‍ജുന്‍ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും അഭിഷേക് ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ ഓഫീസിലെ യോഗത്തില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ബരാക്പൂരില്‍ നിന്നുള്ള എംപിയായ അര്‍ജുന്‍ സിംഗിനെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു.

2

രാജ്യത്തുടനീളമുള്ള ആളുകള്‍ ദുരിതമനുഭവിക്കുകയാണ് എന്നും അവര്‍ക്ക് എന്നത്തേക്കാളും ഇപ്പോള്‍ തങ്ങളെ ആവശ്യമുണ്ട്. പോരാട്ടം സജീവമായി നിലനിര്‍ത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് തങ്ങളുടെ പാര്‍ട്ടിയുടെ ധാര്‍മ്മിക വിജയമാണ്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ എല്ലാവരും പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയാല്‍ ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യും എന്ന ജ്യോതിപ്രിയ മല്ലിക് പറഞ്ഞു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടവരില്‍ ഭൂരിഭാഗം പേരും മടങ്ങിയെത്തിയിരുന്നു.

3

കൂടാതെ ബി ജെ പിയുടെ തീവ്ര നേതാക്കൡലൊരാളായ ബാബുല്‍ സുപ്രിയോയെ പാര്‍ട്ടിയിലെത്തിക്കാനും മമമയ്ക്ക് സാധിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി ജെ പിയുടെ എംപിമാരുടെ എണ്ണം 18ല്‍ നിന്ന് 16 ആയി കുറഞ്ഞിരിക്കുകയാണ്. എസി റൂമുകളില്‍ ഇരുന്നുകൊണ്ട് രാഷ്ട്രീയം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അര്‍ജുന്‍ സിംഗ് പാര്‍ട്ടി വിട്ടിരിക്കുന്നത്. സംഘടനയില്‍ ഉന്നതസ്ഥാനം വഹിച്ചിട്ടും ശരിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് നേരത്തെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ ഞാന്‍ അടുത്തിടെ കാണുകയും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിലെ സ്ഥിതിയെക്കുറിച്ച് അദ്ദേഹത്തോട് പറയുകയും ചെയ്തു.

4

അര്‍പ്പണബോധമുള്ള തൊഴിലാളികള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ബംഗാളിലും കേരളത്തിലും ബി ജെ പിക്ക് പോരായ്മകളുണ്ടെന്നും അത് നേരിടേണ്ടത് മൊത്തത്തിലുള്ള ഉത്തരവാദിത്തമാണ്. ഒരു എംപി എന്ന നിലയില്‍ എനിക്ക് അവ വ്യക്തിഗത തലത്തില്‍ കാണാന്‍ കഴിയില്ല' എന്ന് അര്‍ജുന്‍ സിംഗ് ഞായറാഴ്ച പറഞ്ഞു. ഭട്പാര മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി വിജയിച്ചാണ് അര്‍ജുന്‍ സിംഗ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2001 ല്‍ സി പി ഐ എം സ്ഥാനാര്‍ത്ഥി രാംപ്രസാദ് കുണ്ഡുവിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+