സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആര്? യോഗം ചേര്‍ന്ന് കൊളിജീയം
ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസിനെ തീരുമാനിക്കാന്‍ യോഗം ചേര്‍ന്ന് നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം. എന്‍ വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്നതിനാലാണ് പുതിയ ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ചൊവ്വാഴ്ച പ്രാഥമിക യോഗം ചേര്‍ന്ന കൊളീജിയം ബുധനാഴ്ച വീണ്ടും യോഗം ചേരുമെന്നാണ് അറിയുന്നത്.
ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ കൂടാതെ ജസ്റ്റിസുമാരായ യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന് കൗള്‍, അബ്ദുള്‍ നസീര്‍ എന്നിവരും കൊളീജിയത്തില്‍ ഉള്‍പ്പെടുന്നു. സുപ്രീം കോടതിയിലെ മറ്റ് നിയമനങ്ങള്‍ക്കായി കൊളീജിയം ചില പേരുകള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അടുത്ത ചീഫ് ജസ്റ്റിസ് സ്ഥാനമേല്‍ക്കുന്നത് വരെ കാത്തിരിക്കുന്നത് കൂടുതല്‍ വിവേകപൂര്‍ണ്ണമായിരിക്കും എന്നും ചില ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍ (എം ഒ പി) പ്രകാരം ജഡ്ജിമാരുടെ നിയമന പ്രക്രിയയെയും ചീഫ് ജസ്റ്റിസ് നിയമനത്തെയും ശുപാര്‍ശ ചെയ്യാന്‍ നിയമമന്ത്രി സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനോടാണ് ആവശ്യപ്പെടുക. ചീഫ് ജസ്റ്റി പദവി വഹിക്കാന്‍ യോഗ്യനെന്ന് കരുതുന്നയാള്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ആയിരിക്കണമെന്ന് എം ഒ പി പറയുന്നു.

ചീഫ് ജസ്റ്റിസിന്റെ അഭിപ്രായങ്ങള്‍ അനുയോജ്യമായ സമയത്ത് തേടണമെന്ന് എ ംഒ പി പറയുന്നുണ്ട്. എങ്കിലും നടപടിക്രമത്തിനുള്ള സമയക്രമം വ്യക്തമാക്കുന്നില്ല. സാധാരണയായി നിലവിലുള്ള ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് ഒരു മാസം മുമ്പാണ് നിയമനം നടക്കുന്നത്. അതേസമയം അടുത്ത ചീഫ് ജസ്റ്റിസ് ആരാണ് എന്ന ശുപാര്‍ശ സംബന്ധിച്ച ഒരു കുറിപ്പും/കത്തും ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭിച്ചിട്ടില്ല സുപ്രീം കോടതി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറഞ്ഞു.

എന്‍ വി രമണ വിരമിച്ചാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് യു യു ലളിതാണ്. സ്വാഭാവികമായും അടുത്ത ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യപ്പെടാന്‍ കൂടുകതലും സാധ്യത യു യു ലളിത് ആയിരിക്കും. 2022 നവംബര്‍ 8-ന് വിരമിക്കുന്ന അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് മൂന്ന് മാസത്തെ കാലാവധിയാണ് പ്രതീക്ഷിക്കുന്നു.

അങ്ങനെയെങ്കില്‍ സുപ്രീം കോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും യു യു ലളിത്. ജസ്റ്റിസ് എസ് എം സിക്രിയാണ് ഇതിന് മുന്‍പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. 1971 ജനുവരി മുതല്‍ 1973 ഏപ്രില്‍ വരെ എസ് എം സിക്രി ചീഫ് ജസ്റ്റിസായിരുന്നു. 1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983 ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.

2014-ല്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 2 ജി വിചാരണയില്‍ സി ബി ഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അദ്ദേഹം ഹാജരായിരുന്നു. അതേസമയം ഇന്ത്യയുടെ 48-ാം ചീഫ് ജസ്റ്റിസ് ആയാണ് എന്‍ വി രമണ പടിയിറങ്ങുന്നത്. 2000 ജൂണ്‍ 27-ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി.

2013 സെപ്റ്റംബര്‍ 2-ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014 ഫെബ്രുവരി 17-നാണ് സുപ്രീം കോടതിയില്‍ ജഡ്ജിയാകുന്നത്. 2021 മാര്‍ച്ചില്‍, സുപ്രീം കോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ദേഹത്തെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തു.
മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications