ബിജെപിക്കൊപ്പമോ? ഒടുവിൽ മനസ് തുറന്ന് സുമലത, മാണ്ഡ്യയിൽ പൊടിപാറും
ജെ ഡി എസ് കോട്ടയായ മൈസൂർ മേഖലയിൽ വേരുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി

നടിയും എംപിയുമായ സുമതല ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി കർണാടക രാഷ്ട്രീയത്തിൽ സജീവമായി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അവർ
നിലപാട് വ്യക്തമാക്കിയിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ ഒടുവിൽ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അവർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടക സന്ദർശിക്കാനിരിക്കെയാണ് സുമതല മാധ്യമങ്ങൾക്ക് മുന്നിൽ മനസ് തുറന്നത്.

അംബരീഷിന്റെ മരണത്തോട
2019 ൽ എംപിയും നടനുമായ അംബരീഷിന്റെ മരണത്തോടെയായിരുന്നു സുമലത തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. . ജെ ഡി എസ് കോട്ടയായ മാണ്ഡ്യയിൽ മുൻ മുഖ്യമന്ത്രിയായ എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയോടായിരുന്നു പോരാട്ടം.സ്വതന്ത്ര സ്ഥാാനാർത്ഥിയായ മത്സരിച്ച
അവർ വൻ ഭൂരപക്ഷത്തിൽ വിജയിച്ചു. . 1,25,876 വോട്ടുകളായിരുന്നു സുമലത നേടിയത്. അന്ന് ജെ ഡി എസിനെ വീഴ്ത്താൻ ബി ജെ പി സുമലതയ്ക്ക് പരസ്യ പിന്തുണ നൽകിയിരുന്നു.

ബി ജെ പി പരസ്യ പിന്തുണ നൽകിയിരുന്നു
സുമലത വിജയിച്ച അന്ന് മുതൽ അവർ ബി ജെ പിയിൽ ഔദ്യോഗികമായി ചേരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സുമലതയുടെ അടുത്ത അനുയായി ഈയിടെ ബി ജെ പിയിൽ ചേർന്നതോടെ ഇത്തരം അഭ്യൂഹങ്ങൾ കനത്തു.മാത്രമല്ല മണ്ഡ്യയിൽ അമിത് ഷാ പങ്കെടുക്കുന്ന പരിപാടികളുടെ പോസ്റ്ററുകളിലും സുമലത ഇടംപിടിച്ചു. അന്ന് ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചോദ്യം ഉയർത്തിയപ്പോൾ രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ആലോചിച്ചിട്ടില്ലെന്നും പോസ്റ്ററുകൾ കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു അവർ നൽകിയ മറുപടി.

പിന്തുണ ആർക്കെന്ന് വ്യക്തമാക്കി സുമലത
എന്നാൽ ഇപ്പോഴിതാ തന്റെ പിന്തുണ ബി ജെ പിക്ക് തന്നെയാണെന്ന് വ്യക്തമാക്കുകയാണ് സുമലത. വരുന്നനിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണയ്ക്കുമെന്നും പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തുമെന്നും അവർ വ്യക്തമാക്കി. അതേ സമയം പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സുമലത മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നുവെന്നും മോദിക്കായി പ്രചാരണം നടത്തുമെന്നും അവർ വിശദീകരിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?
അതേസമയം ബി ജെ പി അനുകൂല നിലപാട് പരസ്യമാക്കിയതോടെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് അവർ ബി ജെ പിയിൽ ഔദ്യോഗികമായി ചേർന്നേക്കുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. അടുത്തിടെ താൻ നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചന അവർ നൽകിയിരുന്നു. പ്രവർത്തകരുടെ കൂടി നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കാനാണ് സുമലത ശ്രമിക്കുന്നതെന്നും മകന് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ സീറ്റ് അനുവദിക്കണമെന്ന് അവർ ബി ജെ പി നേതൃത്വത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

ബി ജെ പി സ്ഥാനാർത്ഥിയാകും?
ജെ ഡി എസ് കോട്ടയായ മൈസൂർ മേഖലയിൽ വേരുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി. സുമലത ബി ജെ പിയിൽ ചേർന്നാൽ നിയമസഭ തിരഞ്ഞെുപ്പിൽ വലിയ നേട്ടം കൊയ്യാൻ സാധിക്കുമെന്നും കനത്ത മത്സരം തന്നെ കാഴ്ച വെയ്ക്കാൻ കഴിയുമെന്നും ബി ജെ പി നേതൃത്വം കരുതുന്നുണ്ട്. അതേസമയം ബി ജെ പി അത്തരമൊരു നീക്കം നടത്തിയാൽ കോൺഗ്രസും ജെ ഡി എസും മേഖലയിൽ സഹകരിച്ച് മുന്നോട്ട് പോകുമോയെന്നതാണ്
ഉറ്റുനോക്കപ്പെടുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications