അഗ്നിപഥില്‍ ജ്വലിക്കുന്ന യുവരോഷം: കേന്ദ്രത്തിനും ബിജെപിക്കും അപ്രതീക്ഷിത വെല്ലുവിളി
ദില്ലി: സൈന്യത്തിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്താനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന് വരുന്നത് ബിജെപിക്കും കേന്ദ്രസർക്കാരിനും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ തീവണ്ടി കോച്ചുകൾ അഗ്നിക്കിരയാക്കുകയും ബിജെപി ഓഫീസുകള്‍ അക്രമിച്ചുകൊണ്ടും ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യവ്യാപകമായി പടരുകയായിരുന്നു. പ്രതിഷേധങ്ങൾ ശക്തമായപ്പോള്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസർക്കാർ രംഗത്ത് വരികയും ചെയ്തു.
ഈ വർഷം ഉയർന്ന പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. യുവാക്കളുടെ ഭാവി കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം 2022 ലെ റിക്രൂട്ട്‌മെന്റ് പരിപാടിയിൽ "അഗ്നിവീർ"-കളുടെ റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി 21 വയസ്സിൽ നിന്ന് 23 വയസ്സായി ഉയർത്തിയെന്നാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അറിയിച്ചത്.

രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ ചേരാനും അവരുടെ മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് അഗ്നിപഥ് പദ്ധതി. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടപടികൾ നടക്കാത്തതിനാൽ നിരവധി യുവാക്കൾക്ക് സായുധ സേനയിൽ ചേരാൻ അവസരം ലഭിച്ചിട്ടില്ല. ഗവൺമെന്റിന് നമ്മുടെ യുവാക്കളുടെ മേൽ കരുതൽ ഉണ്ടെന്നാണ് പ്രായപരിധിയിലെ ഇളവ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അനുമോള്‍ പൊളിച്ചടുക്കിയല്ലോ.. തകർത്തു... : മഞ്ഞയില്‍ നിറഞ്ഞാടി താരം, ചിത്രം വൈറല്‍

സൈനിക കാര്യ വകുപ്പ്, പ്രതിരോധ സേവന മന്ത്രാലയം, എന്നിവ റിക്രൂട്ട്‌മെന്റ് നടപടികൾ എത്രയും വേഗം ആരംഭിക്കാൻ പ്രതിജ്ഞാബദ്ധമാണ്. അഗ്നിപഥിലൂടെ സായുധ സേനയിൽ ചേരാനും രാജ്യത്തെ സേവിക്കാനും അദ്ദേഹം യുവാക്കളെ ക്ഷണിക്കുകയും ചെയ്തു. അടുത്ത 18 മാസത്തിനുള്ളിൽ 10 ലക്ഷം പേരെ മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടൊപ്പമാണ് അഗ്നിപഥിന്റെ നീക്കം. ഖജനാവിന് പ്രതിവർഷം 54,000 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രഖ്യാപനം 2024 ലെ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചാണ്, തൊഴിലില്ലായ്മ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ നിർവീര്യമാക്കാനുള്ള ശ്രമമായിരുന്നു.

അടുത്ത 18 മാസത്തിനുള്ളിൽ 10 ലക്ഷം പേരെ മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടൊപ്പമാണ് അഗ്നിപഥിന്റെ നീക്കം. ഖജനാവിന് പ്രതിവർഷം 54,000 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രഖ്യാപനം 2024 ലെ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചാണെന്നും വിലയിരുത്തപ്പെടുന്നു. തൊഴിലില്ലായ്മ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ നിർവീര്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലില്ലായ്മയെച്ചൊല്ലി യുവാക്കൾക്കിടയിൽ അസ്വാരസ്യം പ്രകടമായിരുന്നു. എന്നിരുന്നാലും, മതധ്രുവീകരണത്തിന്റെയും ക്ഷേമ രാഷ്ട്രീയത്തിന്റെയും സമർത്ഥമായ ഉപയോഗത്തിലൂെ, തൊഴിലില്ലായ്മയെക്കുറിച്ചുള്ള അതൃപ്തി പാർട്ടിക്കെതിരായ വോട്ടുകളായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ ബിജെപിക്ക് കഴിഞ്ഞു . പ്രതിപക്ഷ പാർട്ടികളില്‍ യുവാക്കള്‍ക്ക് വിശ്വാസം ഇല്ലാതെ പോയതും അവർക്ക് സഹായകരമായി മാറി.

അതേസമയം പദ്ധതിക്കെതിരെ പാർട്ടിയില്‍ തന്നെ വ്യത്യസ്തമായ അഭിപ്രായമുണ്ട്. പദ്ധതി അവതരിപ്പിക്കുന്നതില്‍ പരാജയം സംഭവിച്ചതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നു. "തൊഴിൽ ഇല്ലായ്മ പരിഹരിക്കുന്നതിലെ പരാജയ"ത്തെച്ചൊല്ലിയുള്ള യുവാക്കളുടെ ഈ രോഷം ഗവൺമെന്റിന് വളരെയേറെ അറിയാമായിരുന്നുവെന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം സമ്മതിക്കുകയും ചെയ്യുന്നു.

"അധികാരത്തിൽ വന്നതിനുശേഷം, ഭൂമി ഏറ്റെടുക്കൽ നിയമം, ജിഎസ്ടി നടപ്പാക്കൽ, നോട്ട് നിരോധനം, കാർഷിക നിയമങ്ങൾ എന്നിങ്ങനെ എല്ലാ സാമ്പത്തിക വിഷയങ്ങളിലും ഞങ്ങൾ വെല്ലുവിളി നേരിടുന്നു. പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയും പ്രതിച്ഛായയും കാരണം ഇവയിൽ ചിലതിലൂടെ ഗവൺമെന്റും പാർട്ടിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും, ഞങ്ങൾക്ക് ചില തീരുമാനങ്ങൾ പിൻവലിക്കേണ്ടിവന്നു. എന്നാൽ ചില സാമ്പത്തിക സംരംഭങ്ങളിൽ യുവാക്കൾ കൂടുതൽ നിരാശരാണെന്നത് സത്യമാണ്''- എന്നാണ് ഒരു എംപിയെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ പരിഷ്‌കാരങ്ങൾക്കുള്ള വെല്ലുവിളി ഉയർന്നത് ജനങ്ങള്‍ക്കിടയില്‍ നിന്നാണ്, അല്ലാതെ പ്രതിപക്ഷത്ത് നിന്നുള്ളതല്ലെന്നതാണ് ശ്രദ്ധേയം. "ഇത് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധമല്ല, യുവാക്കൾക്കിടയിലുള്ള ചെറുത്തുനിൽപ്പാണ്. സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കങ്ങൾക്കെതിരെയും രോഷം വർധിച്ചുവരികയാണ്, "ഒരു പാർട്ടി നേതാവ് പറഞ്ഞു.
ഗവൺമെന്റ് നേരിടുന്ന രണ്ട് വെല്ലുവിളികളാണ് പണപ്പെരുപ്പവും തൊഴിലില്ലായ്മയും. ആദ്യത്തേത് കൈകാര്യം ചെയ്യുന്നതിനുള്ള അതിന്റെ സംരംഭങ്ങളെ വിദഗ്ധരും പൊതുജനങ്ങളും വലിയ തോതിൽ സ്വാഗതം ചെയ്തതായി ഒരു മുതിർന്ന പാർട്ടി നേതാവ് ചൂണ്ടിക്കാട്ടി. ആദ്യത്തേ പരിഹരിക്കാന്‍ സർക്കാറിന്റെ ഭാഗത്ത് നിന്നും മികച്ച ശ്രമങ്ങളുണ്ടായി എന്നാൽ രണ്ടാമത്തേതിൽ, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളായി അഗ്നിപഥ് പദ്ധതിയെ ഉയർത്തിക്കാട്ടുകയാണ് സർക്കാരെന്നാണ് മറ്റൊരു പാർട്ടി നേതാവ് വ്യക്തമാക്കിയത്.

"തൊഴിൽ പ്രതിസന്ധിക്കുള്ള ഉത്തരമായി പദ്ധതി അവതരിപ്പിച്ചത് തെറ്റായിപ്പോയി. സായുധ സേനയെ യുവ, യുദ്ധസജ്ജമായ പോരാട്ട സേനയാക്കാനുള്ള പദ്ധതിയാണിതെന്നായിരുന്നുവെങ്കില്‍ ഞങ്ങളിൽ നിന്നുള്ള ആശയവിനിമയം കൂടുതൽ മികച്ചതാവുമായിരുന്നു, "നേതാവ് പറഞ്ഞു. അതേസമയം, പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷമാണെന്ന ആരോപണമാണെന്നും ബി ജെ പി ഉയർത്തുന്നത്. "ബിഹാറിൽ, പ്രതിഷേധങ്ങൾ കൂടുതലും സ്പോൺസർ ചെയ്യുന്നത് ആർജെഡിയാണ്, മറ്റ് സംസ്ഥാനങ്ങളിൽ മറ്റുള്ളവരും അത് കൈകാര്യം ചെയ്യുന്നു. അത് വൈകാതെ നശിക്കും," ഒരു പാർട്ടി എംപി പറഞ്ഞു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications