13 കാരൻ സുഹൃത്ത് അയച്ച വീഡിയോ അമ്മയെ കാണിച്ചു, ദൃശ്യം കണ്ട് ഞെട്ടി, അമ്മയുടെ കഴുത്തറുക്കുന്ന മകൻ!
അമ്മയെ കൊലപ്പെടുത്തിയ ശേഷം ചൈനയിലെ സാമൂഹ്യ മാധ്യമായ വീ ചാറ്റിലൂടെ കൂട്ടുകാർക്ക് വീഡിയോ ഷെയർ ചെയ്യുകയായിരുന്നു.
ബെയ്ജിങ്ങ്: പതിമൂന്ന് കാരനായ മകന് കൂട്ടുകാരൻ അയച്ച വീഡിയോ കണ്ട് അമ്മ ഞെട്ടി. തന്റെ മകന്റെ കൂട്ടുകാരൻ സ്വന്തം അമ്മയുടെ തലയറുത്തു ബക്കറ്റിൽ ഇടുന്ന ദൃശ്യമായിരുന്നു അത്. ചൈനയിലെ സിചുവാൻ പ്രവശ്യയിലെ വെൻസിംഗ് നഗരത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ചൈനയിലെ സാമൂഹ്യ മാധ്യമായ വീ ചാറ്റിലൂടെ കൂട്ടുകാർക്ക് വീഡിയോ ഷെയർ ചെയ്യുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് നിങ്ങൾക്കു വേണ്ടി... വിശാലിന്റെ കത്ത് പുറത്ത്
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും മകനും തമ്മിലുള്ള കലഹമാണ് മകനെ ഈ ക്രൂര കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. അമ്മയുടെ തല അറുത്തെടുക്കുന്ന ദൃശ്യം 13 കാരൻ തന്നെയാണ് ചിത്രീകരിച്ചത്. അമ്മയെ കൊല്ലപ്പെടുത്തയ കേസിൽ 13 കാരൻ ജയിലിലാണ്.
തലവെട്ടി ഓടയിൽ കളഞ്ഞു
അമ്മയും മകനു തമ്മിലുള്ള വാക്ക് തർക്കമാണ് ആരും കൊലയിൽ അവസാനിച്ചത്. അമ്മയുടെ കൊന്ന ശേഷം തലവെട്ടിയെടുത്തു ബക്കറ്റിലാക്കിയതിനു ശേഷം വീടിനു സമീപമുളള ഓടിയിൽ കളയുകയായിരുന്നു. എന്നാൽ തലവെട്ടിയെടുത്തു ബക്കറ്റിലാക്കുന്ന ദൃശ്യം പ്രതി മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. കൃത്യം നടത്തിയതിനു ശേഷം സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചു കൊടുക്കുകയായിരുന്നു.
സത്യാവസ്ഥ പുറം ലോകം അറിഞ്ഞു
സംഭവം നടന്നു ദിവങ്ങൾക്കു ശേഷമാണ് പ്രതി ദൃശ്യങ്ങൾ മെസേജിങ് അപ്പായ വീ ചാറ്റിലൂടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തത്. ബുധനാഴ്ച സ്കൂളിൽ നിന്ന് തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കളിലൊരാൾ അമ്മയെ കാണിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഉടൻ തന്നെ മതാവ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മാനസിക പ്രശ്നം
സംഭവം പുറം ലോകം അറിഞ്ഞതോടെ കുട്ടിയുടെ മാനസിക നിലയെ കുറിച്ചുള്ള ആശങ്ക പെരുകിയിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം സമൂഹ്യമാധ്യമങ്ങളാണെന്നു ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. കൂടാതെ കുട്ടിയുടെ ദുരിത പൂർണ്ണമായ ബാല്യകാലമായിരിക്കും ഇത്തരത്തിലുള്ള സ്വഭാവ വൈകൃങ്ങൾക്കു കാരണമെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ മാതവിനെ കൊലപ്പെടുത്തുക മാത്രമല്ല തല അറത്തുമാറ്റിയത് വിശ്വസിക്കാൻ കഴിയില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
മുംബൈയിലും സമാന സംഭവം
മുംബൈയിലും ഇതു പോലുള്ള സമാനസംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.21 കാരനായ ഐടി കമ്പനി ജീവനക്കാരനാണ് തന്റെ മാതവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മാതവിന്റെ ശല്യം സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് കൊലപ്പെടുത്തേണ്ടി വന്നതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. മറ്റുള്ളവരുമായി സംസാരിക്കാനോ കൂട്ടുകാരുമായി സമയം ചെലവഴിക്കാനോ യുവാവിന് മാതാവ് അനുവദിച്ചിരുന്നില്ല. ഇത് മതാവിനോട് കടുത്ത വൈരാഗ്യത്തിന് കാരണമാക്കിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം രക്തം കൊണ്ട് ഒരു സ്മൈലിയും വരച്ചിരുന്നു.
ഓൺലൈൻ കളികൾ
ഇന്ന് ഇന്റർനെറ്റിലൂടെയുള്ള ഗെയിമുകളെയാണ് നാം ഏറ്റവും കൂടുതൽ സൂക്ഷിക്കാനുള്ളത്. കുഞ്ഞുങ്ങളെ അപകടത്തിൽച്ചാടിക്കും വിധത്തിലുള്ള പല ഗൈയിമുകളും ഇന്നു ഇന്റർനെറ്റിൽ പ്രചാരത്തിലുള്ള. കുഞ്ഞുങ്ങളു മനസിൽ ക്രിമിനൽ ചിന്താഗതി കുത്തി നിറയ്ക്കാൻ ഈ ഗൈയിമുകൾക്ക് വളരെ വേഗം സാധിക്കും. കഴിഞ്ഞ ദിവസം ദില്ലിയിൽ സഹോദരിയേയു അമ്മയേയും മകൻ കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നിൽ ഓൺലൈൻ ഗൈയിമായിരുന്നു.