Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങളൊരു സ്ത്രീയാണ് വീട്ടിൽ പോകണം': ജോലിക്കെത്തിയപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി മാധ്യമപ്രവർത്തക

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താബിലാൻ ആധിപത്യമുറപ്പിക്കുമ്പോൾ മുതൽ തന്നെയുള്ള ആശങ്ക സ്ത്രീ സുരക്ഷയും സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. അഫ്ഗാൻ സൈന്യത്തെ തുരത്തി കാബൂൾ പിടിച്ചെടുക്കുകയും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കൂടി എത്തിയതോടെ അഫ്ഗാൻ ജനത രാജ്യം വിടുന്നതിനെക്കുറിച്ചാണ് ചിന്തിച്ച് തുടങ്ങിയത്. ആഗസ്റ്റ് എട്ടിന് രാത്രിയോടെയാണ് അഫ്ഗിനാസ്ഥാനിൽ അധികാരം പിടിച്ചെടുത്തതായി താലിബാൻ പ്രഖ്യാപിക്കുന്നത്. ഇതോടെ അഫ്ഗാനിലെ ജനങ്ങൾ കൂട്ടമായി പലായനം ചെയ്യാൻ ചെയ്യാൻ തുടങ്ങുകയായിരുന്നു.

പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതിനെയും സ്ത്രീകൾ ജോലി ചെയ്യുന്നതിനെയും ബന്ധുവല്ലാത്ത പുരുഷനൊപ്പമോ അല്ലാതെ പൊതു സ്ഥലങ്ങളിലിറങ്ങരുതെന്നുമാണ് തൊലിബാൻ നിഷ്കർഷിച്ചിട്ടുള്ളത്. നാറ്റോ സഖ്യം അധികാരത്തിലിരുന്നപ്പോൾ രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും താലിബാന്റെ നിയന്ത്രണത്തിലായതോടെ സ്ത്രീ സ്വാതന്ത്ര്യം തന്നെ ചോദ്യചിഹ്നമായിത്തീരുകയാണ്.

1

1996-2001 വരെ താലിബാൻ നിയന്ത്രണത്തിലിരിക്കെ ജനങ്ങൾ അനുഭവിച്ച ക്ലേശങ്ങളാണ് യുദ്ധാസന്നമായ രാജ്യം വിടാൻ പ്രേരിപ്പിച്ചിട്ടുള്ളത്. താലിബാന്റെ നിയന്ത്രണം അയഞ്ഞതോടെ സ്കൂളൂകളിലേക്കും കോളേജിലേക്കും തൊഴിലിടങ്ങളിലേക്കും എത്തിയ സ്ത്രീകളാണ് ഏറ്റവുമധികം ഇരകളാക്കപ്പെടുന്നത്. താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യത്ത് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മാധ്യമപ്രവർത്തക ശബ്നം ദവ് റാൻ.

2

താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം ഏറ്റെടുത്തതോടെ സർക്കാർ ഉടമസ്ഥതയിലുള്ള മീഡിയ സ്ഥാപനങ്ങളിലുള്ള വനിതാ ജീവനക്കാർക്ക് ആദ്യം ലഭിച്ച സന്ദേശം ഇനി ജോലിക്ക് വരേണ്ടതില്ലെന്നാണ്. ടിവി അവതാരകയായ ശബ്നം ദാവ് റാനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇന്ത്യടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാജ്യത്ത് സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. കാബൂളിൽ താലിബാൻ വന്നതിന് ശേഷം അഫ്ഗാനിസ്ഥാനിലെ ജോലി ചെയ്തിരുന്ന സ്ത്രീകൾ അനുഭവിക്കുന്നതിന്റെ ഒരു നേർസാക്ഷ്യമാണ് ശബ്നം വെളിപ്പെടുത്തുന്നത്.
താലിബാൻ അധികാരം ഏറ്റെടുത്തെങ്കിലും അഫ്ഗാനിലെ സ്ത്രീകൾക്ക് അവരുടെ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാൻ പലരും തയ്യാറായിട്ടില്ല.

3

സർക്കാരിന് കീഴിലുള്ള മാധ്യമസ്ഥാപനമായ ആർടിഎ പഷ്തോയിലെ മാധ്യമപ്രവർത്തകയാണ് ശബ്നം. 'താലിബാൻ കാബൂൾ ഏറ്റെടുത്തതിന്റെ, പിറ്റേദിവസം രാവിലെ ഞാൻ എന്റെ ഓഫീസിലേക്ക് പോയി, ഇനിമുതൽ അവിടെ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞു. കാരണം എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ, അവർ പറഞ്ഞു, ഇപ്പോൾ നിയമങ്ങൾ മാറിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് ഇനി ആർടിഎയിൽ ജോലി ചെയ്യാൻ അനുവാദമില്ലെന്നുമുള്ള മറുപടികളാണ് ലഭിച്ചത്.

5

സ്ത്രീകളെ പഠിക്കാനും ജോലിക്ക് പോകാനും അനുവദിക്കുമെന്ന് താലിബാൻ നേരത്തെ പ്രഖ്യാപിച്ചപ്പോൾ, ഞാൻ ആവേശഭരിതനായി. പക്ഷേ, എന്റെ ജോലിസ്ഥലത്ത് സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ അതിന്റെ യാഥാർത്ഥ്യം എനിക്ക് മനസ്സിലായി. ഞാൻ എന്റെ തിരിച്ചറിയൽ കാർഡുകൾ അവരെ കാണിച്ചു, എന്നിട്ടും, അവർ എന്നോട് വീട്ടിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്. സർക്കാരിന് കീഴിലുള്ള മാധ്യമസ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർക്കാണ് ഈ നിയന്ത്രണങ്ങളുള്ളത്. ടോളോ ന്യൂസ് പോലുള്ള സ്വകാര്യ കമ്പനികളിൽ ഇത്തരത്തിലുള്ള ഉത്തരവുകൾ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും ശബ്നം ചൂണ്ടിക്കാണിക്കുന്നു. എന്റെ സഹപ്രവർത്തകനെ ജോലിക്ക് പോകാൻ അനുവദിച്ചു. എന്നാൽ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് താലിബാൻ തീർത്തുപറഞ്ഞുവെന്നും ശബ്നം പറയുന്നു.

5

താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതോടെ എനിക്ക് ഇനി ഇവിടെ ജോലി ചെയ്യാൻ കഴിയില്ല. ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ജീവിക്കാൻ പ്രയാസമാണ്. എനിക്ക് എന്തെങ്കിലും പിന്തുണ ലഭിച്ചാൽ, അതെ, ഞാൻ പോകുമെന്നും ശബ്നം പറഞ്ഞു. തന്റെ ജീവനേക്കാൾ കുടുംബത്തിന്റെ സുരക്ഷയുടെ കാര്യത്തിലാണ് ആശങ്കയെന്നും ശബ്നം അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+