സൗദിക്കും യുഎഇക്കും പിന്തുണയുമായി ഇസ്രായേല്‍ അനുകൂല സമ്മേളനം; ഇറാന് മുഖ്യശത്രു
വാഷിംഗ്ടണ്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും യു.എ.ഇ ഭരണാധികാരികളെയും പിന്തുണയ്ക്കാന്‍ അമേരിക്ക-ഇസ്രായേല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി സമ്മേളനത്തില്‍ ആഹ്വാനം. ഇസ്രായേലി താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ലോബിയിംഗ് ഗ്രൂപ്പിന്റെ വാഷിംഗ്ടണില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

സൗദിക്കും യുഎഇക്കും പിന്തുണ
സമ്മേളനത്തിന്റെ ചെയര്‍മാനും അമേരിക്കയിലെ പ്രധാന ജൂതസംഘടനകളുടെ പ്രസിഡന്റുമായ സ്റ്റീഫന്‍ ഗ്രീന്‍ബര്‍ഗാണ് സൗദിയെയും യു.എ.ഇയെയും പിന്തുണക്കാന്‍ ആഹ്വാനം ചെയ്തത്. താന്‍ രണ്ട് രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നതായും അവരുടെ ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളും സഹിഷ്ണുതാ മനോഭാവവും ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയെ മാറ്റിയെടുക്കാനുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രായേല്‍ മറ്റാരെക്കാളും ശക്തം
ഇസ്രായേലിന്റെ എല്ലാ ശത്രുക്കളും ഒന്നിച്ചുനിന്നാല്‍ അതിനും മുകളില്‍ ശക്തമാണ് തങ്ങളുടെ രാജ്യമെന്ന് ഇസ്രായേല്‍ വിദ്യാഭ്യാസ-പ്രവാസികാര്യ മന്ത്രി നഫ്ത്താലി ബെന്നെറ്റ് പറഞ്ഞു. ഇസ്രായേലിന്റെ സൈനിക ശേഷിയെ വെല്ലാന്‍ മേഖലയിലെ ഏതൊക്കെ രാജ്യങ്ങള്‍ ഒരുമിച്ച് നിന്ന് ശ്രമിച്ചാലും സാധ്യമല്ലെന്നും തന്റെ സ്ഥിരം ശൈലിയില്‍ അദ്ദേഹം അഭിുപ്രായപ്പെട്ടു.

മുഖ്യശത്രു ഇറാന്
ഇസ്രായേലിന്റെ മുഖ്യശത്രു ഇറാനാണെന്നും ഇറാനെ ആക്രമിക്കണമെന്നും ഇസ്രായേല്‍ സുരക്ഷാ കാബിനറ്റിലെ തീവ്രവലതുപക്ഷക്കാരന്‍ കൂടിയായ ബെന്നെറ്റ് ആവശ്യപ്പെട്ടു. ഇറാന് ഉള്‍പ്പെടെ ഒരു രാജ്യത്തെയും ആണവ ശേഷി കൈവരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ ആണവ ശക്തിയാവാന്‍ സൗദി അറേബ്യ ശ്രമിച്ചാല്‍ അവരെയും അനുവദിക്കാന്‍ പാടില്ലെന്നും ബെന്നെറ്റ് വ്യക്തമാക്കി.

ഇസ്രായേലിന്റെ മിത്രങ്ങള്‍
സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ മേഖലയിലെ ഇസ്രായേലിന്റെ മിത്രങ്ങളാണെന്ന് മുന്‍ ഇസ്രായേല്‍ ഉപ വിദേശകാര്യമന്ത്രി ഡാനി അയലോണ്‍ അഭിപ്രായപ്പെട്ടു. ഈ രാജ്യങ്ങള്‍ക്കും ഇസ്രായേലിനുമിടയില്‍ പൊതുവായ നിരവധി താല്പര്യങ്ങളുണ്ട്. ഇറാന്റെ മേഖലയിലെ സ്വാധീനം ഇല്ലാതാക്കുകയാണ് ഇതില്‍ പ്രധാനം. ഈ രാജ്യങ്ങളുടെയെല്ലാം പൊതു ശത്രുവാണ് ഇറാനെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീന് തടവുകാരെ സഹായിക്കരുത്
ഇസ്രായേലിനെതിരേ പ്രവര്‍ത്തിച്ചതിന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഫലസ്തീന് തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഫലസ്തീന് നിര്‍ത്തിവച്ചാല്‍ മാത്രമേ സ്വതന്ത്ര ഫലസ്തീന് രാജ്യത്തെക്കുറിച്ച് അവരുമായി ചര്‍ച്ചയുള്ളൂ എന്ന് ലേബര്‍ പാര്‍ട്ടി നേതാവും അടുത്ത ഇസ്രായേല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ അവി ഗബ്ബെ പറഞ്ഞു. ഫലസ്തീന് പ്രദേശങ്ങളെ പൂര്‍ണമായി നിസ്സൈനികവല്ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത












Click it and Unblock the Notifications