Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെയ്ഖ് ഹസീനയുടെ പാസ്പോർട്ട് റദ്ദാക്കി ബംഗ്ലാദേശ്; നടപടി പുതിയ അറസ്‌റ്റ്‌ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാസ്പോർട്ട് റദ്ദാക്കി. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ ഇടക്കാല സർക്കാരാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാസ്‌പോർട്ട് റദ്ദാക്കി കൊണ്ട് ഉത്തരവിറക്കിയത്. ഷെയ്ഖ് ഹസീനയുടേത് ഉൾപ്പെടെ ഉൾപ്പെടെ മൊത്തം 97 വ്യക്തികളുടെ പാസ്‌പോർട്ടുകൾ റദ്ദാക്കിയിട്ടുണ്ട്.

ഇവർക്കെതിരെ രാജ്യത്ത് ക്രിമിനൽ നടപടികൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇവരിൽ 22 പേർ നിർബന്ധിത തിരോധാനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുന്ന വ്യക്തികളാണെങ്കിൽ ശേഷിക്കുന്ന 75 പേർ കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ കൊലപാതകങ്ങളിൽ പങ്കുള്ളതായി ആരോപണം നേരിടുന്ന ആളുകളാണ്.

sheikhhasinapassportrevoke

ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരെ അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണൽ (ഐസിടി) അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള പ്രതികളെ ഫെബ്രുവരി 12നുള്ളിൽ അറസ്‌റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കാൻ ട്രൈബ്യൂണൽ സമയപരിധി നൽകിയിട്ടുണ്ട്.

ഇന്നലെ നടന്ന ഹിയറിംഗിനിടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റ് പ്രധാന പ്രതികളിൽ ഷെയ്ഖ് ഹസീനയുടെ പ്രതിരോധ ഉപദേഷ്‌ടാവായിരുന്ന മേജർ ജനറൽ (റിട്ട) താരിഖ് അഹമ്മദ് സിദ്ദിഖ്, മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ബേനസീർ അഹമ്മദ്, നാഷണൽ ടെലികമ്മ്യൂണിക്കേഷൻ മോണിറ്ററിംഗ് സെന്റർ മുൻ ഡയറക്‌ടർ ജനറലായ സിയാവുൽ അഹ്‌സാൻ എന്നിവരും ഉൾപ്പെടുന്നു.

കഴിഞ്ഞ ജൂലൈയിൽ ഹസീന സർക്കാരിന്റെ പതനത്തോടെ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളിൽ 230-ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പിന്നീട് സർക്കാർ ജോലികളിലെ വിവാദ ക്വാട്ട സമ്പ്രദായത്തിനെതിരെ വിദ്യാർത്ഥികൾ നടത്തിയ വൻ പ്രതിഷേധത്തിന് ശേഷം മരണസംഖ്യ 600ലധികമായി ഉയർന്നിരുന്നു.

അതിനിടെ ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് അടുത്തിടെ ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. നിയമപരമായ നടപടികൾ പൂർത്തിയാക്കാനുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഷെയ്ഖ് ഹസീനയെ എത്രയും പെട്ടെന്ന് വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് നയതന്ത്ര തലത്തിലെ കത്തിലൂടെ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ വാറണ്ട് പുറപ്പെടുവിച്ചതിന് സമാനമായി നേരത്തെ ഡിസംബർ അവസാനവും ധാക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ (ഐസിടി) ഷെയ്ഖ് ഹസീനയുടെയും അവരുടെ മന്ത്രിമാരുടെയും ഉപദേശകരുടെയും മുൻ സൈനിക, സിവിൽ ഉദ്യോഗസ്ഥരുടെയും പേരിൽ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു നയതന്ത്ര ഇടപെടൽ ഉണ്ടായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+