സ്വാതന്ത്ര്യത്തിന്റെ പുതുചരിത്രമെഴുതി ബാര്‍ബഡോസ്, ബ്രിട്ടീഷ് രാജ്ഞി ഇനി പരമാധികാരിയല്ല
ബ്രിഡ്ജ്ടൗണ്‍: 400 വര്‍ഷത്തിന് ശേഷം സ്വാതന്ത്ര്യത്തിലേക്ക് പുതിയ ചുവടുവെച്ച് ബാര്‍ബഡോസ്. പരമാധികാരി സ്ഥാനത്ത് നിന്ന് എലിസബത്ത് രാജകുമാരിയെ മാറ്റിയിരിക്കുകയാണ് ബാര്‍ബഡോസ്. ചരിത്ര സംഭവമാണ് ഇത്. പുതിയ പ്രസിഡന്റും ഇതിന് പിന്നാലെ ചുമതലയേറ്റു. ഡേം സാന്ദ്ര മേസണ്‍ ആണ് ബാര്‍ബഡോസിന്റെ ആദ്യ പ്രസിഡന്റ്. നേരത്തെ ബാര്‍ബഡോസിന്റെ എല്ലാ കാര്യങ്ങള്‍ക്കുമുള്ള പരമാവധികാരം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയായിരുന്നു. ബ്രിട്ടന്റെ കോളനിയായിരുന്നു ബാര്‍ബഡോസ്. ആ ബന്ധം കൂടിയാണ് ബാര്‍ബഡോസ് അവസാനിപ്പിച്ചത്. 400 വര്‍ഷം മുമ്പാണ് ബ്രിട്ടീഷുകാര്‍ ബാര്‍ബഡോസ് തീരത്ത് ആദ്യമായി എത്തിയത്.

വന്‍ ആഘോഷങ്ങളായിരുന്നു തലസ്ഥാന നഗരിയായ ബ്രിഡ്ജ്ടൗണില്‍. രാത്രിയില്‍ ജനങ്ങളെല്ലാം തെരുവിലുണ്ടായിരുന്നു. പുതു റിപബ്ലിക്ക് പിറന്നു എന്ന ആര്‍പ്പുവിളികള്‍ കൊണ്ട് നഗരം നിറഞ്ഞു. ബ്രിഡ്ജ്ടൗണില്‍ ചേംബര്ലെയിന് ബ്രിഡ്ജില്‍ അരങ്ങേറിയത് ആവേശക്കാഴ്ച്ചകളായിരുന്നു. ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ 21 തോക്കുകള്‍ കൊണ്ട് വെടിയുതിര്‍ത്താണ് ദേശ്സ്നേഹം പ്രകടമാക്കിയത്. ഹീറോസ് സ്ക്വയറില്‍ ആഘോഷപ്രകടനങ്ങള്ക്കായി വന്‍ ജനക്കൂട്ടമുണ്ടായിരുന്നു. ചാള്‍സ് രാജകുമാരനും ചടങ്ങിനെത്തിയിരുന്നു. അതേസമയം ബാര്‍ബഡോസിന്റെ സ്വതന്ത്ര ദിനത്തോടെ മറ്റ് ബ്രിട്ടീഷ് കോളനികളിലും പ്രതീക്ഷയാണ്. അവിടെയും പരമാധികാരം ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന് മാറ്റാന്‍ സമ്മര്‍ദമുണ്ടാവും.
ബാര്‍ബഡോസിലെ ജനങ്ങള്‍ ഈ രാജ്യത്തിന് എല്ലാവിധ ആവേശവും പ്രാധാന്യവും നല്‍കുമെന്ന് പ്രസിഡന്റ് സാന്‍ഡ്ര മേയ്സണ്‍ പറഞ്ഞു. ഞങ്ങള്‍ ബാര്‍ബഡോസിന്റെ ഭാവിയെ രൂപപ്പെടുത്തിയെടുക്കും. ഞങ്ങളാണ് ഈ രാജ്യത്തിന്റെ സൂക്ഷിപ്പുകാരും സംരക്ഷകരുമെന്ന് മേയ്സണ്‍ പറഞ്ഞു. ബാര്‍ബഡോസ് എന്ന് പറയുന്നത് ഇവിടെയുള്ള ജനങ്ങളാണെന്നും അവര്‍ വ്യക്തമാക്കി. ബ്രിട്ടന്റെ കോളനിവാഴ്ച്ചയെ ഓര്‍മിപ്പിക്കും വിധം എലിസബത്ത് രാജ്ഞി ഇപ്പോഴും പതിനഞ്ചോളം രാജ്യങ്ങളുടെ പരമാധികാരിയാണ്. ബ്രിട്ടന്, ഓസ്ട്രേലിയ, കാനഡ, ജമൈക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ വരും. കോളനികാലത്തെ ദുര്‍ഭരണത്തിന്റെ ഓര്‍മകള്‍ ഇല്ലാതാക്കാന്‍ ബ്രിട്ടീഷ് രാജ്ഞി ഓരോ രാജ്യങ്ങള്‍ക്കും സ്വതന്ത്ര പരമാധികാരം നല്കി തുടങ്ങിയിട്ടുണ്ട്.
ബാര്‍ബഡോസിന്റെ റിപബ്ലിക്ക് പുതിയ തുടക്കം നല്‍കുമെന്ന് ചാള്‍സ് രാജകുമാരന് പറഞ്ഞു. എലിസബത്ത് രാജ്ഞി ചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല. പകരം ചാള്‍സിനെയാണ് അയച്ചത്. ബാര്‍ബഡോസിന്റെ ഇരുണ്ടദിനങ്ങളെയും അടിമത്തത്തിന്റെ ക്രൂരതകളും നമ്മുടെ ചരിത്രത്തിന്റെ ഭാഗമായിരിക്കും. അതിനെയൊക്കെ താണ്ടി വലിയൊരു നേട്ടമാണ് ബാര്‍ബഡോസ് ദ്വീപിലെ ജനത സ്വന്തമാക്കിയിരുന്നതെന്നും എലിസബത്ത് രാജ്ഞി പറഞ്ഞു. ബാര്‍ബേഡിയന്‍ ഡാന്‍സും സംഗീതവും കൊണ്ട് നിറഞ്ഞതായിരുന്നു ചടങ്ങുകള്‍. ബാര്‍ബേഡിയന്‍ ഗായിക റിഹാന്നയെ ദേശീയ ഹീറോയായി പ്രധാനമന്ത്രി മിയാ മോട്ലീ പ്രഖ്യാപിച്ചു. ബാര്‍ബഡോസ് റിപബ്ലിക്ക് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവാണ് മിയ.
55 വര്‍ഷം മുമ്പാണ് റിപബ്ലിക്കായി ബാര്‍ബഡോസ് പ്രഖ്യാപിക്കുന്നത്. അതിന് ശേഷവും ബ്രിട്ടനുമായുള്ള കോളനി ബന്ധം ബാര്ബഡോസിനുണ്ടായിരുന്നു. ആ ബന്ധങ്ങളാണ് അവര്‍ അവസാനിപ്പിച്ചത്. എലിസബത്ത് രാജ്ഞിയുടെ ഭരണത്തെയും ചാള്‍സ് രാജകുമാരന് ഇടപെടുന്നതും അവസാനിപ്പിക്കാന്‍ മറ്റ് കോളനികളും ഇതേ ആവശ്യം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. കൊളോണിയല്‍ അധ്യായം അവസാനിപ്പിക്കേണ്ട സമയമായെന്ന് ബാര്‍ബേഡിയന്‍ കവി വിന്സ്റ്റന് ഫേരല് പറഞ്ഞു. ചാള്‍സ് രാജകുമാരന്റെ പ്രസംഗത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും അടിമ കച്ചവടത്തെ കുറിച്ചുമാണ് നിറഞ്ഞ് നിന്നത്.
ബ്രിട്ടന് അടിമത്തത്തെ വലിയ പാപമായിട്ടാണ് മുമ്പ് കണ്ടിരുന്നത്. അതേസമയം ബ്രിട്ടന് ബാര്ബേഡിയന്സിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്. അതേസമയം സ്വാതന്ത്ര ദിനത്തെ ആഘോഷിക്കുന്നുണ്ടെങ്കിലും ചാള്‍സ് രാജകുമാരന്റെ സന്ദര്‍ശനത്തെ താന്‍ അംഗീകരിക്കുന്നില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ഡേവിഡ് ഡെന്നി പറഞ്ഞു. ബ്രിട്ടനിലെ രാജകുടുംബം അടിമ കച്ചവടത്തില്‍ നിന്ന് ഒരുപാട് നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ പുകയില, പരുത്തി, പഞ്ചസാര തുടങ്ങിയവയുടെ കൃഷിക്കായി ബാര്‍ബഡോസില്‍ നിന്നുള്ള അടിമകളെയാണ് ഉപയോഗിച്ചത്. ആറ് ലക്ഷത്തോളം ആഫ്രിക്കക്കാരെയാണ് ഇവിടെ അടിമകളായി എത്തിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications