ഇറാന് കളി തുടങ്ങിയോ? അപ്രതീക്ഷിത ആക്രമണം 900 മൈല്‍ അകലെ നിന്ന്... യമന്‍ സൈന്യവും
സന്‍ആ: പലസ്തീന് ഇസ്രായേല്‍ യുദ്ധത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ പങ്കാളികളായേക്കും. ലബ്നാനിലെ ഹിസ്ബുല്ലയും സിറിയന്‍ സൈന്യവും ഇറാനും ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ഇപ്പോള്‍ മറ്റൊരു കോണില്‍ നിന്നാണ് മിസൈല്‍ വരുന്നത്. ഇതാകട്ടെ, ഇസ്രായേലോ അമേരിക്കയോ തീരെ പ്രതീക്ഷിച്ചതുമല്ല.
ഇസ്രായേല്‍ സൈന്യവും ഗാസയിലെ ഹമാസും തമ്മിലുള്ള പോരാട്ടം ശക്തമാണ്. അതിനിടെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തുന്നുമുണ്ട്. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9000ത്തോട് അടുക്കുകയാണ്. കഴിഞ്ഞ ദിവസം കരയാക്രമണത്തിനിടെ നിരവധി ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് യുദ്ധം വഴിമാറുന്നത്.

യമനിലെ സൈനികരാണ് ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയെന്ന് വ്യക്തമാക്കി രംഗത്തുവന്നിട്ടുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യമന്‍ സൈന്യത്തിന്റെ ട്വിറ്ററില്‍ ഇത് സംബന്ധിച്ച അറിയിപ്പ് വന്നു എന്നാണ് വാര്‍ത്ത. ആക്രമണം തുടങ്ങിയതിന്റെ വീഡിയോ ഇവര്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തുവത്രെ. പലസ്തീനില്‍ അധിനിവേശം നടത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് യമന്‍ സൈന്യത്തിന്റെ നിലപാട്.
യമനിലെ വിമതരായ ഹൂത്തികള്‍ കഴിഞ്ഞ ദിവസം ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയെന്ന് അറിയിച്ചിരുന്നു. യമനില്‍ നിന്നുള്ള മിസൈലുകള്‍ സൈന്യം തകര്‍ത്തുവെന്ന് ഇസ്രായേലും അമേരിക്കയും അറിയിക്കുകയും ചെയ്തു. മാത്രമല്ല, ചെങ്കടലില്‍ എലിയാത്ത് തുറമുഖത്തോട് ചേര്‍ന്ന മേഖലയില്‍ ഇസ്രായേല്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
യമനില്‍ നിന്നുള്ളവര്‍ ഇസ്രായേലിനെതിരെ നീങ്ങുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് ഇവരുടെ രംഗപ്രവേശം. ഹൂത്തി വിമതരും സൈന്യവും ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയെന്നാണ് മനസിലാകുന്നത്. ഇറാന്റെ പിന്തുണയുള്ള ഷിയാ വിഭാഗമാണ് ഹൂത്തികള്‍. നേരത്തെ സൗദിക്കെതിരായ ആക്രമണത്തിന് ഇവരെ ഇറാന് സഹായിച്ചിരുന്നു.
2014ലാണ് ഹൂത്തി വിമതര്‍ യമന്റെ അധികാരം പിടിച്ചത്. ഹൂത്തികള്‍ വന്നതോടെ യമന്‍ ഭരിച്ചിരുന്ന അലി അബ്ദുല്ലാ സ്വാലിഹും അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും സൗദിയിലേക്ക് പലായനം ചെയ്തു. തിരിച്ചെത്തിയ സ്വാലിഹ് പിന്നീട് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ യമന്റെ ഭൂരിഭാഗം പ്രദേശവും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. സൗദിയുമായി ഇവര്‍ സമാധാന ചര്‍ച്ച നടത്തുന്നുണ്ട്. അതിനിടെയാണ് പുതിയ പോര്‍മുഖം തുറക്കുന്നത്.
അതേസമയം, യമനില്‍ നിന്ന് 900 മൈല്‍ അകലെയാണ് ഇസ്രായേല്‍. സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തി കടന്നുവേണം ഇവര്‍ തൊടുത്തുവിടുന്ന മിസൈലുകള്‍ ഇസ്രായേലിലെത്താന്‍. ഇതാകട്ടെ, സൗദി അറേബ്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കും. യമന്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് സൗദി. ഹൂത്തികളെ ഇറാനും പിന്തുണയ്ക്കുന്നു. ഈ രണ്ട് വിഭാഗവും ഇസ്രായേലിന് എതിരാണ് എന്നതാണ് പുതിയ ചിത്രം. ഹിസ്ബുല്ലയ്ക്കും സിറിയന്‍ സര്‍ക്കാരിനും ഇറാഖിലെ സായുധ സംഘങ്ങള്‍ക്കും ഇറാന്റെ പിന്തുണയുണ്ട്. എന്നാല്‍ ഇവര്‍ സംഘടിതമായ ആക്രമണം ഇസ്രായേലിനെതിരെ ഇതുവരെ നടത്തിയിട്ടില്ല.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications