Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്‍ പ്രസിഡന്റ് പങ്കെടുത്ത റാലിയില്‍ സ്‌ഫോടനം; 24 മരണം, ഗനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാബൂള്‍: അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പങ്കെടുത്ത റാലിയില്‍ വന്‍ സ്‌ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പര്‍വാന്‍ പ്രവിശ്യാ തലസ്ഥാനമായ ചരികാറിലാണ് സ്‌ഫോടനമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ 32 പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

Afgan

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനം നടക്കുന്ന വേളയില്‍ പ്രസിഡന്റ് ഗനി സംഭവസ്ഥലത്തുണ്ടായിരുന്നു. സമ്മേളനം നടക്കുന്നിടത്തെ കവാടത്തിലാണ് സ്‌ഫോടനം നടന്നതെന്ന് പ്രവിശ്യാ വക്താവ് അറിയിച്ചു.

അതിനിടെ, തലസ്ഥാനമായ കാബൂളിലെ അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ മറ്റൊരു സ്‌ഫോടനമുണ്ടായി. അമേരിക്കന്‍ എംബസി, നാറ്റോ ആസ്ഥാനം, അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ഈ ആക്രമണത്തിന് പിന്നില്‍ ആരാണെന്നും ഇതുവരെ വ്യക്തമല്ല.

ഈ മാസം അവസാനത്തിലാണ് അഫ്ഗാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇതിനുള്ള പ്രചാരണം ശക്തമായിരിക്കെയാണ് സ്‌ഫോടനവും ആവര്‍ത്തിക്കുന്നത്. വിദേശ സൈന്യം രാജ്യം വിട്ടുപോകുന്നത് വരെ സര്‍ക്കാരിന് നേരെ ആക്രമണം തുടരുമെന്നാണ് താലിബാന്റെ ഭീഷണി. സപ്തംബര്‍ 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. താലിബാനും അമേരിക്കയും തമ്മില്‍ നടത്തി വന്ന സമാധാന ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് അഫ്ഗാനില്‍ ആക്രമണം ശക്തമായിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+