പത്ത് ലക്ഷം ജനങ്ങള്‍ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത്! തരിമ്പുമില്ല അക്രമം.. അസമത്വം പൊറുപ്പിക്കില്ല
സാന്തിയാഗോ(ചിലി): ലോകം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രതിഷേധമാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയുടെ തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. വെറും 1.81 കോടി മാത്രം ജനസംഖ്യയുള്ള രാജ്യത്ത് പത്ത് ലക്ഷത്തിലേറെ പേരാണ് തലസ്ഥാനമായ സാന്തിയാഗോയില് നടന്ന പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത്. അതും ഒരു അക്രമസംഭവം പോലും ഇല്ലാതെ.
രാജ്യത്ത് സാമൂഹിക, രാഷ്ട്രീയമാറ്റം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധമാര്‍ച്ച്. അസമത്വത്തെ ചൊല്ലി, ചിലിയില്‍ കഴിഞ്ഞ ഒരാഴ്ചയായി വലിയ സമരങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പലതും അക്രമാസക്തമാവുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കിടെ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 16 പേരാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഏഴായിരത്തില്‍ പരം ജനങ്ങളെ സര്‍ക്കാര്‍ തടവിലാക്കുകയും ചെയ്തിരുന്നു.
അഗസ്റ്റോ പിനോഷേയുടെ ഏകാധിപത്യത്തിന് അവസാനം കുറിച്ച മുന്നേറ്റത്തോടാണ് കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ പലരും ഉപമിക്കുന്നത്. പ്രതിഷധത്തിന്റെ സന്ദേശം കേട്ടുവെന്നും തങ്ങള്‍ മാറിക്കഴിഞ്ഞു എന്നുമാണ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര പ്രതികരിച്ചത്.

പത്ത് ലക്ഷം ജനങ്ങള്‍
ചിലിയുടെ തലസ്ഥാനമായ സാന്തിയാഗോയില് ഒക്ടോബര്‍ 25, വെള്ളിയാഴ്ച ഉച്ചയോടെ ആണ് പ്രതിഷേധമാര്‍ച്ച് തുടങ്ങിയത്. പത്ത് ലക്ഷത്തിലധികം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കിലോമീറ്ററുകളോളം പ്രതിഷേധമാര്‍ച്ച് നീണ്ടു. പതാകകള്‍ വീശും, മുദ്രാവാക്യങ്ങള്‍ മുഴക്കിയും പരമ്പരാഗത വാദ്യമേളങ്ങളും എല്ലാം ആയി തീര്‍ത്തും സമാധാനപരം ആയിരുന്നു പ്രതിഷേധമാര്‍ച്ച്.

ചരിത്രം
ഏകാധിപതിയായ അഗസ്റ്റോ പിനോഷെയുടെ ഭരണം അവസാനിപ്പിച്ചതും ഇത്തരം ഒരു മുന്നേറ്റത്തിലൂടെ ആയിരുന്നു. 1973 മുതല്‍ 1990 വരെ ആയിരുന്നു പിനോഷെയുടെ കിരാതഭരണം. ഇക്കാലത്താണ് ചിലിയുടെ ഭരണഘടനയും സാമ്പത്തിക നയങ്ങളും പൊളിച്ചെഴുതപ്പെടുന്നത്. ഇന്നും അതേ ഭരണഘടനയും നയങ്ങളും തന്നെയാണ് സര്‍ക്കാര്‍ തുടരുന്നത്. പുതിയ ഭരണഘടനയ്ക്ക് വേണ്ടി കൂടിയാണ് ഇപ്പോഴത്തെ പ്രതിഷേധം.

30 പെസോയുടേതല്ല, 30 വര്‍ഷങ്ങളുടേത്
മെട്രോ തീവണ്ടി നിരക്ക് കൂട്ടിയതായിരുന്നു പെട്ടെന്നുള്ള പ്രതിഷേധങ്ങളുടെ തുടക്കം. പിന്നീടത് മൊത്തത്തലുള്ള ജീവിതച്ചെലവ് വര്‍ദ്ധനയ്ക്കെതിരേയും പരക്കുകയായിരുന്നു. ഇപ്പോള്‍ അസമത്വവും ഭരണഘടനാ പ്രശ്നങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബൃഹത്തായ സമരമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളാണ് സമരത്തെ ഇത്രയും വലിയ തലത്തിലേക്ക് എത്തിച്ചത്. ഇത് 30 പെസോയുടെ പ്രശ്നമല്ല, 30 വര്‍ഷങ്ങളുടെ പ്രശ്നം ആണെന്നാണ് സമരത്തിന്റെ ഇപ്പോഴത്തെ മുദ്രാവാക്യം.

സന്ദേശം കിട്ടിക്കഴിഞ്ഞു, ഞങ്ങള്‍ മാറി
ഇത്രയും വലിയ ഒരു ബഹുജന മുന്നേറ്റമായി ഈ പ്രതിഷേധം മാറുമെന്ന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേരയും കഴിഞ്ഞിരുന്നില്ല. പ്രതിഷേധത്തെ അമര്‍ച്ച ചെയ്യാന്‍ പട്ടാളത്തെ വരെ രംഗത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പിനാരെ തന്റെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്.
ജനങ്ങളുടെ സന്ദേശം തങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞു. തങ്ങള്‍ മാറിക്കഴിഞ്ഞു എന്നാണ് പ്രതിഷേധ മാര്‍ച്ചിനെ കുറിച്ച് പിനാരെ ട്വിറ്ററില്‍ പ്രതികരിച്ചത്.

ചിലിയുടെ സ്ഥിതി
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും സാമ്പത്തിക സ്ഥിരതയുടെ രാജ്യമാണ് ചിലി. എന്നാല്‍ കടുത്ത സാമ്പത്തിക അസമത്വമാണ് രാജ്യത്തിനുള്ളില്‍ ഇതാണ് പ്രതിഷേധം ആളിക്കത്താനുള്ള പ്രധാന കാരണം. ചിലിയുടെ ചരിത്രത്തിലെ ആദ്യത്തെ ശതകോടീശ്വരനായ പ്രസിഡന്റാണ് സെബാസ്റ്റ്യന്‍ പിനാരെ. 2010 ല്‍ ആയിരുന്നു ആദ്യം പിനാരെ പ്രസിഡന്റ് ആകുന്നത്. 2014 ല്‍ സ്ഥാനമൊഴിഞ്ഞ പിനാരെ 2018 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications