വീണ്ടും പ്രകോപനം; അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന
ബീജിംഗ്: അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന. തങ്ങളുടെ അധീനതയിലുള്ള സൗത്ത് ടിബറ്റ് എന്ന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരാണ് മാറ്റിയത് എന്നാണ് ചൈന അവകാശപ്പെടുന്നത്. വര്‍ഷങ്ങളായി തുടരുന്ന ബീജിംഗ്-ദല്‍ഹി അസ്വാരസ്യത്തിന്റെ തുടര്‍ച്ചയായാണ് ചൈനീസ് പ്രകോപനം. സംഭവത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇന്ന് പ്രതികരണം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്.
പര്‍വത മേഖലകള്‍, നദികള്‍, ജനവാസ മേഖലങ്ങള്‍ എന്നിവടുടെ പേരാണ് ചൈന ഏകപക്ഷീയമായി പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല ചൈനയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി വരുന്നത്. നേരത്തെ 2017 ഏപ്രിലിലും 2021 ഡിസംബറിലും ചൈന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ഏകപക്ഷീയമായി പുനര്‍നാമകരണം ചെയ്തിരുന്നു. അടുത്ത കാലത്തായി മേഖലയില്‍ ചൈന തുടരുന്ന പ്രകോപനത്തിന്റെ തുടര്‍ച്ചയാണ് പുതിയ നടപടിയും.

ഭൂമിശാസ്ത്രപരമായ പേരുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കാബിനറ്റ് ചട്ടങ്ങള്‍ അനുസരിച്ച് തങ്ങളുടെ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്കൊപ്പം, തെക്കന്‍ ടിബറ്റിലെ ചില ഭൂമിശാസ്ത്രപരമായ പേരുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്തിട്ടുണ്ട് എന്നാണ് ചൈനയുടെ സിവില്‍ കാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയില്‍ പറയുന്നത്.
ചൈനീസ് മാപ്പുകളില്‍ ടിബറ്റനിലെ സ്ഥലങ്ങളുടെ പേരുകള്‍ ഇനി മുതല്‍ പിന്യിനിലും ലഭ്യമാകും എന്നാണ് ഇതിനര്‍ത്ഥം. രണ്ട് ഭൂപ്രദേശങ്ങള്‍, രണ്ട് ജനവാസമേഖലകള്‍, അഞ്ച് പര്‍വതങ്ങള്‍, രണ്ട് നദികള്‍ എന്നിവയുടെ പേരാണ് മാറ്റിയിരിക്കുന്നത്. ഇവിടങ്ങളില്‍ വീണ്ടും പേര് മാറ്റുമെന്ന് ബീജിംഗിലെ ചൈന ടിബറ്റോളജി റിസര്‍ച്ച് സെന്ററിലെ വിദഗ്ധനായ ലിയാന് സിയാങ്മിന്‍ ടാബ്ലോയിഡിനോട് പറഞ്ഞു.
ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമാണ് സാങ്നാന്‍ എന്ന് ബീജിംഗ് അവകാശപ്പെടുന്നു. അതേസമയം അരുണാചല്‍ പ്രദേശ് തങ്ങളുടെ അവിഭാജ്യഘടകമാണ് എന്നാണ് മുന്‍കാലങ്ങളിലും ഇന്ത്യ സ്വീകരിച്ച നിലപാട്. 2021-ല്‍ ചൈനയുടെ നീക്കം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ പദവിയെ മാറ്റില്ലെന്നും ഇന്ത്യ പറഞ്ഞു.
2020 മെയ് മുതല്‍ ഇന്ത്യയും ചൈനയും ലഡാക്ക് മേഖലയില്‍ തര്‍ക്കത്തിലാണ്. ഇതിനെ തുടര്‍ന്ന് ഉഭയകക്ഷി ബന്ധം ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇരുരാജ്യങ്ങളും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില് നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications