യുഎസ് ഐക്യരാഷ്ട്രസഭയിലേക്ക്.... ബ്ലോക്കിട്ട് ചൈന, ഹോങ്കോങ് ഞങ്ങളുടേത്, പൊട്ടിത്തെറിച്ച് പോമ്പിയോ!!
വാഷിംഗ്ടണ്‍: ഹോങ്കോംഗില്‍ പ്രത്യേക സുരക്ഷാ നിയമം നടപ്പാക്കാനുള്ള നീക്കത്തില്‍ ചൈനയും അമേരിക്കയും തമ്മില്‍ പോര് കടുക്കുന്നു. ചൈനയുടെ നീക്കത്തിനെതിരെ അമേരിക്ക ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതിന് ബ്ലോക്കിട്ടിരിക്കുകയാണ് ചൈന. ഹോങ്കോംഗില്‍ പ്രത്യേക നിയമം കൊണ്ടുവരുന്നതിനെതിരെ പ്രമേയം പാസാക്കി തടയുകയായിരുന്നു യുഎസ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് ആഭ്യന്തര കാര്യമാണെന്നും ആരും തലയിടേണ്ടതില്ലെന്ന ചൈന തുറന്നടിച്ചു. യുഎസ്സിന്റേത് അടിസ്ഥാനമില്ലാത്ത വാദങ്ങളാണെന്നും യുഎന്നിലെ ചൈനയുടെ അംബാസിഡര്‍ ഷാങ് ജുന് പറഞ്ഞു.

ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം പുതുക്കാനുള്ള തീരുമാനം ചൈനയുടെ ആഭ്യന്തര കാര്യമാണ്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തീരുമാനവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും ചൈന പറഞ്ഞു. സത്യം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. യുഎസ്സാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നക്കാരന്‍. അന്താരാഷ്ട്ര നിയമപ്രകാരമുള്ള കാര്യങ്ങള്‍ ലംഘിച്ചത് യുഎസ്സാണ്. അവര്‍ അധികാര രാഷ്ട്രീയവും മറ്റുള്ളവരെ പരിഹസിക്കുന്നതും അവസാനിപ്പിക്കണമെന്നും ചൈനീസ് അംബാസിഡര്‍ ഷാങ് ജുന് ആവശ്യപ്പെട്ടു. അതേസമയം ചൈനയുടെ തീരുമാനത്തെ റഷ്യ പിന്തുണച്ചു. രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നത് പണ്ടോരയുടെ പെട്ടി തുറക്കുന്നത് പോലെയാണെന്ന് റഷ്യ പറഞ്ഞു.
ഹോങ്കോംഗില്‍ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. എന്നാല്‍ നിയമത്തില്‍ നിന്ന് പിന്നോക്കം പോവാന്‍ ചൈന തയ്യാറല്ല. അതേസമയം യുഎസ് വിവിധ തരത്തില്‍ ചൈനയെ പൂട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഉപരോധം കൊണ്ടുവരുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ശക്തമായ ഭാഷയിലാണ് ചൈനയ്ക്ക് മറുപടി നല്‍കിയത്. യുഎസ് നിയമപ്രകാരം പ്രത്യേക പദവി എന്നത് ഹോങ്കോംഗിന് നഷ്ടമായെന്ന് പോമ്പിയോ തുറന്നടിച്ചു. ഇതിലൂടെ വന്‍ അടിയാണ് ഹോങ്കോംഗിന് ലഭിക്കാന്‍ പോകുന്നത്. സാമ്പത്തിക ഹബ്ബ് തകരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ചൈന ഹോങ്കോംഗിന്റെ സ്വയംഭരണാവകാശത്തില്‍ കൈ കടത്തിയിരിക്കുകയാണ്. അതിനെ ഒരിക്കലും താന്‍ പിന്തുണയ്ക്കില്ല. വ്യാപാര ഉടമ്പടികളുമായി ഇനി മുന്നോട്ട് പോകാനാവില്ലെന്നും പോമ്പിയോ പറഞ്ഞു. യുഎസ്സ് നിരവധി സഹായങ്ങള്‍ ഹോങ്കോംഗിനായി നല്‍കുന്നുണ്ട്. നിരവധി കമ്പനികളാണ് ഇവിടെ ഉള്ളത്. അമേരിക്കന്‍ വംശജരും വലിയ തോതില്‍ ഹോങ്കോംഗില്‍ താമസിക്കുന്നുണ്ട്. ഇതിനെയെല്ലാം ചൈനയുടെ നയം ബാധിക്കും. അതേസമയം ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പോമ്പിയോ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ല. എന്നാല്‍ സാമ്പത്തിക ഉപരോധം, വിസാ ഉപരോധം എന്നിവ പരിഗണനയിലുണ്ട്. ഹോങ്കോംഗില്‍ നിന്ന് യുഎസ്സിലേക്കുള്ള ഉല്‍പ്പന്നങ്ങളുടെ താരിഫുകളിലെ ഇളവ് യുഎസ്സ് പിന്‍വലിക്കും. ഇതായിരിക്കും ആദ്യ നടപടിയെന്നാണ് സൂചന.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications