ദക്ഷിണ ചൈന കടലില്‍ ചൈനയുടെ പടയൊരുക്കം... സര്‍വ്വസന്നാഹങ്ങളുമായി കപ്പല്‍പ്പട, വിമാനവാഹിനി
തായ് വാനുമായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് നടത്തിയ ആശയ വിനിമയം ചൈനയെ പ്രകോപിപ്പിച്ചിരുന്നു
ബീജിങ്: തായ് വാനുമായും അമേരിക്കയും ആയുള്ള പ്രശ്നങ്ങള്‍ സജീവമായി നിലനില്‍ക്കെ ദക്ഷിണ ചൈന കടലില്‍ ചൈനയുടെ പടയൊരുക്കം. വിമാനവാഹനി കപ്പല്‍ അടക്കം ആറ് പടക്കപ്പലുകളാണ് ദക്ഷിണ ചൈന കടലില്‍ യുദ്ധസമാനമായ നീക്കം നടത്തുന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്.
തങ്ങളുടെ പതിവ് സൈനികാഭ്യാസത്തിന്റെ ഭാഗം മാത്രമാണിത് എന്നാണ് ചൈനയുടെ വാദം. എന്നാല്‍ തായ് വാനും അമേരിക്കയും ജപ്പാനും എല്ലാം ഈ നീക്കത്തെ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
തായ് വാന്‍ തങ്ങളുടെ കീഴിലാണെന്ന വാദമാണ് ചൈന എന്നും ഉന്നയിച്ചിട്ടുള്ളത്. ഇതിനെ തള്ളിക്കളയുന്ന നീക്കമാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്.

ലയണിങ്... ചൈനയുടെ പുതിയ താരം
ചൈന തദ്ദേശീയമായ നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ആണ് ലയണിങ്. ഈ കപ്പലും അതിനൊപ്പം അഞ്ട് പടക്കപ്പലുകളും ആണ് ദക്ഷിണ ചൈന കടലില്‍ ഉള്ളത്.

തായ് വാന്‍ തങ്ങളുടേതെന്ന്
തായ് വാന്‍ ഒരു സ്വതന്ത്ര രാജ്യമല്ലെന്നും തങ്ങളുടെ കീഴിലുള്ള പ്രദേശമാണെന്നും ആണ് ചൈനയുടെ വാദം. എന്നാല്‍ തായ് വാന്‍ ഇത് അംഗീകരിക്കുന്നില്ല. ദക്ഷിണ ചൈന കടലിലാണ് തായ് വാന്‍

കടല്‍ തങ്ങളുടേത്... തായ് വാനും
ദക്ഷിണ ചൈന കടലിന് മേല്‍ തങ്ങള്‍ക്കാണ് പരമാധികാരം എന്നാണ് ചൈനയുടെ വാദം. തായ് വാന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. എന്നാല്‍ ദക്ഷിണ ചൈന കടലിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ചൈനയ്ക്കെതിരെ വിധിച്ചിരുന്നു.

തായ് വാന്‍ സമീപത്ത് കപ്പല്‍ പട
ദക്ഷിണ ചൈന കടലില്‍ തായ് വാന്‍ സമീപത്ത് കൂടി ചൈനയുടെ കപ്പല്‍പ്പട കടന്നുപോയി എന്ന് തായ് വാന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. തായ് വാന്റെ നിയന്ത്രണത്തിലുള്ള പ്രാറ്റസ് ദ്വീപിന് സമീപത്ത് കൂടിയായിരുന്നു ഇത്.

തായ് വാന്റെ യുദ്ധ വിമാനങ്ങള്‍, അന്തര്‍വാഹിനികള്‍
തങ്ങള്‍ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ് എന്നാണ് തായ് വാന്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ചൈനയെ പ്രതിരോധിക്കാന്‍ തായ് വാന്റെ യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും തയ്യാറായി ഇരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ട്രംപിന്റെ വെല്ലുവിളിക്കുള്ള മറുപടി?
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപ് അതിന് ശേഷം തായ് വാന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചിരുന്നു. ഇത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയാണ് ഇപ്പോഴത്തെ സൈനികാഭ്യാസം എന്നും വിലയിരുത്തുന്നുണ്ട്.

അമേരിക്കയുടെ അന്തര്‍വാഹിനി പിടിച്ച ചൈന
അടുത്തിടെ അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹനി ദക്ഷിണ ചൈന കടലില്‍ നിന്ന് ചൈനീസ് നാവിക സേന പിടികൂടിയിരുന്നു. ഈ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം ചൈനയെ വീണ്ടും പ്രകോപിപ്പിച്ചിരുന്നു.

അമേരിക്കന്‍ തീരം വരെ എത്തുമോ?
ചൈനീസ് പടക്കപ്പലുകള്‍ ഒരുനാള്‍ കിഴക്കന്‍ പസഫിക് തീരത്തേയ്ക്ക് ഒരുനാള്‍ നീന്തിയെത്തും എന്നും അമേരിക്കന്‍ തീരത്ത് അവര്‍ നാശം വിതയ്ക്കും എന്നും ഒക്കെ ചില ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

യുദ്ധക്കൊതിയനായ ട്രംപ്
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഒരു യുദ്ധക്കൊതിയനായും ചൈനീസ് വിരുദ്ധനായും ആണ് വിലയിരുത്തുന്നത്. ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതോടെ മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതമായേക്കും എന്നാണ് വിലയിരുത്തലുകള്‍.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications