Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക ഭയന്നത് സംഭവിക്കുന്നു... ഉറുമ്പുകളെ പോലെ മരിക്കുന്ന മനുഷ്യര്‍; രോഗശാന്തിയും ദുരന്തം...

ന്യൂയോര്‍ക്ക്: ലോക പോലീസ് എന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്ന രാജ്യമാണ് അമേരിക്ക. എല്ലാം തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങി നില്‍ക്കണം എന്ന് വാശിയുള്ളവര്‍. ഏറ്റവും മികച്ച സംവിധാനങ്ങള്‍ തങ്ങള്‍ക്ക് മാത്രം കിട്ടണമെന്ന് നിര്‍ബന്ധമുള്ളവര്‍.

എന്നാല്‍ ഇപ്പോഴോ? കൊറണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും മാരക പ്രഹരം ഏറ്റുവാങ്ങുന്നത് അമേരിക്കയാണ്. ലോകത്തില്‍ ഏറ്റവും അധികം രോഗബാധിതര്‍ ഉള്ളത് അമേരിക്കയില്‍ ആണ്, ലോകത്തിലെ രോഗബാധിതരുടെ അഞ്ചില്‍ ഒന്നും അമേരിക്കയില്‍ തന്നെ. ഏപ്രില്‍ 9 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ കൊവിഡ് മരണം 14,797 ആയിട്ടുണ്ട്. രോഗബാധിതര്‍ 4.35 ലക്ഷം പേരും.

രോഗം പടരുന്നതും ആളുകള്‍ മരിക്കുന്നതും എല്ലാം എല്ലായിടത്തും സംഭവിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കയെ ഭയപ്പെടുത്തുന്ന മറ്റൊരു കണക്ക് കൂടിയുണ്ട്. അത് രോഗശാന്തി നേടിയവരുടേതാണ്...

മാര്‍ച്ച് പാതിയോടെ

മാര്‍ച്ച് പാതിയോടെ

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ അത്രയേറെ രോഗബാധിതര്‍ ഒന്നും ഉണ്ടായിരുന്നില്ല. മാര്‍ച്ച് 1 ന് ആകെ രോഗികളുടെ എണ്ണം 65 ആയിരുന്നു. എന്നാല്‍ പതിയെ പതിയെ ഈ എണ്ണം കൂടികൂടി വന്നു. മാര്‍ച്ച് 10 ആയപ്പോള്‍ രോഗികളുടെ എണ്ണം 949 ആയി. മാര്‍ച്ച് 15 ആയപ്പോള്‍ ഇത് 3,484 ആയി ഉയര്‍ന്നു. മാര്‍ച്ച് 20 ന് രോഗികളുടെ എണ്ണം 19,089.

രോഗത്തിന്റെ വ്യാപനം എത്രത്തോളും മാരകമാണെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ കണക്ക് പറഞ്ഞത്.

പതിനായിരങ്ങള്‍

പതിനായിരങ്ങള്‍

ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആദ്യം ഒറ്റയക്കങ്ങളായിരുന്നു. പീന്നീടിത് രണ്ടക്കം കടന്നു. അത് മൂന്നക്കവും നാലക്കവും കടന്ന് അഞ്ചക്കത്തിലെത്തിയിട്ട് ഇപ്പോള്‍ ദിവസങ്ങളായി. പതിനായിക്കണക്കിന് ആളുകള്‍ക്കാണ് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്.

ആദ്യഘട്ടത്തില്‍ വേണ്ടത്ര പരിശോധനകള്‍ ഇല്ലാതിരുന്നതാണ് രോഗികളുടെ എണ്ണം കുറയാനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 29 ന് തുടങ്ങി

ഫെബ്രുവരി 29 ന് തുടങ്ങി

ഫെബ്രുവരി പാതിയോടെ തന്നെ രോഗ ബാധ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരി 29 ന് ആണ് രാജ്യത്ത് ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 2 ആയപ്പോള്‍ മരണ സംഖ്യ 6 ആയി ഉയര്‍ന്നു. മാര്‍ച്ച് 10 ആയപ്പോള്‍ ഇത് 30 ആയി. മാര്‍ച്ച് 15 എത്തിയപ്പോള്‍ ആകെ മരണം 69 ല്‍ എത്തി.

പിന്നീട് ഓരോ ദിവസവും മരിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയായിരുന്നു. മാര്‍ച്ച് 20 ആയപ്പോഴേക്കും മരണം 255 ല്‍ എത്തി. മാര്‍ച്ച് 21 ല്‍ ഇത് 301 ആയി ഉയര്‍ന്നു.

നൂറുകണക്കിന് മരണങ്ങള്‍ ഓരോ ദിവസവും

നൂറുകണക്കിന് മരണങ്ങള്‍ ഓരോ ദിവസവും

മാര്‍ച്ച് 22 മുതലാണ് അമേരിക്ക രോഗബാധയുടെ ഭീകരത ശരിക്കും മനസ്സിലാക്കി തുടങ്ങിയത്. മരിക്കുന്നവരുടെ എണ്ണം പ്രതിദിനം നൂറിന് മുകളില്‍ ആയി. മാര്‍ച്ച് 25 ആയപ്പോള്‍ അമേരിക്കയില്‍ കൊവിഡ് മരണം 1,028 ആയി.

മാര്‍ച്ച് 31 എത്തിയപ്പോള്‍ അമേരിക്കയിലെ മരണ സംഖ്യ 4,057 ആയി. മാര്‍ച്ച് 21 ന് മരണം 301 ആയിരുന്നു. പത്ത് ദിവനസം കൊണ്ട് മരിച്ചവരുടെ എണ്ണം പത്തിരട്ടിയില്‍ അധികമായി എന്നര്‍ത്ഥം.

മരണം ആയിരങ്ങളിലേക്ക്

മരണം ആയിരങ്ങളിലേക്ക്

മാര്‍ച്ച് 31 വരെ ഓരോ ദിവസത്തേയും മരണം ആയിരത്തിന് താഴെ ആയിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തിലേക്ക് കടന്ന ദിവസം തന്നെ മരിച്ചുവീണത്ആയിരത്തിലധികം ആളുകള്‍ ആയിരുന്നു. പിന്നീട് ഓരോ ദിവസവും അത് തുടര്‍ന്നുവരികയാണ് എന്നതാണ് അമേരിക്കയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.

ഏപ്രില്‍ 1 വരെ 5,107 മരണങ്ങളായിരുന്നു അമേരിക്കയില്‍ സംഭവിച്ചത്. ഏപ്രില്‍ 8 ല്‍ എത്തുമ്പോള്‍ അത് ഏതാണ്ട് മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇക്കണക്കിനാണെങ്കില്‍ അടുത്ത ഒരാഴ്ച പിന്നിടുമ്പോഴേക്കും അമേരിക്കയിലെ കൊവിഡ് മരണങ്ങള്‍ അരലക്ഷം കവിഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആ പ്രവചനം ഫലിക്കുമോ?

ആ പ്രവചനം ഫലിക്കുമോ?

കൊവിഡിനെ ശക്തമായി പ്രതിരോധിച്ചില്ലെങ്കില്‍ അമേരിക്കയില്‍ ഏറ്റവും ചുരുങ്ങിയത് 22 ലക്ഷം മനുഷ്യരുടെ ജീവനെടുക്കും എന്നായിരുന്നു ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ പഠനം പ്രവചിച്ചിരുന്നത്. അമേരിക്ക നീങ്ങുന്നത് അത്തരം ഒരു സാഹചര്യത്തിലേക്കാണോ എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം.

രോഗം ബേധമാകുന്നുണ്ടോ

രോഗം ബേധമാകുന്നുണ്ടോ

നമ്മുടെ കൊച്ചു കോരളത്തില്‍ പോലും രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രോഗം ഭേദമാകുന്നരുടെ എണ്ണവും കൂടുന്നുണ്ട്. പക്ഷേ, അമേരിക്കയ്ക്ക് അങ്ങനെ ഒരു പ്രതീക്ഷ പോലും ഇല്ല.

4.35 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ രോഗശാന്തി നേടിയവര്‍ വെറും 22,891 പേര്‍ മാത്രമാണ് എന്നതാണ് അമേരിക്കയെ ഏറ്റവും അധികം ഭയപ്പെടുത്തുന്നത്. രോഗം ഭേദമാകുന്നവരുടെ എണ്ണം കുറയുന്നില്ല എങ്കില്‍ മരണം ഇനിയും കൂടും എന്നത് തന്നെയാണ് അര്‍ത്ഥം.

Recommended Video

cmsvideo
    കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam
    ചികിത്സയുടെ കാര്യം

    ചികിത്സയുടെ കാര്യം

    ആരോഗ്യ മേഖലയില്‍ അമേരിക്ക വലിയ ഒരു പരാജയം ആണെന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം കാണിക്കുന്നത്. സാധാരണക്കാര്‍ക്ക് ചികിത്സ പ്രാപ്യമല്ലെന്നതും ആവശ്യത്തിന് ചികിത്സാ സംവിധാനങ്ങള്‍ ഇല്ലെന്നതും തെളിഞ്ഞിരിക്കുന്നു. കൊവിഡ് ബാധിച്ചവരോട് വീടുകളില്‍ തന്നെ തങ്ങാന്‍ ആണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരെ മാത്രമാണത്രെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്. പക്ഷേ, ഇത്തരക്കാര്‍ക്ക് പോലും നല്‍കാന്‍ ആവശ്യമായ വെന്റിലേറ്ററുകളും ഇല്ലാത്ത സ്ഥിതിയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+