റോമാ നഗരത്തിൽ പള്ളികളെല്ലാം പൂട്ടി, ബാറുകളും ഹോട്ടലുകളും അടച്ചു; ഇറ്റലിയിൽ കൊറോണ വൈറസ് മരണം 1,016
റോം: കൊറോണ വൈറസ് ബാധ ചൈന കഴിഞ്ഞാല്‍ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഇറ്റലിയെ ആണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്രയേറെ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു രാജ്യമില്ല.
ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം ആയിരം കവിഞ്ഞു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. മാര്‍ച്ച് 12, വ്യാഴാഴ്ച മാത്രം ഇറ്റലിയില്‍ മരിച്ചത് 186 പേരാണ്. ഇതൊടെ 1016 പേരാണ് വൈറസ് ബാധയില്‍ മരിച്ചുവീണത്.
ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണെന്ന് തുമ്മാരുകുടി! ഇതുവായിച്ചാലെങ്കിലും ചെന്നിത്തല നിർത്തുമോ...
കൊറോണ പ്രതിരോധത്തില്‍ ഇറ്റലി വലിയ വീഴ്ചകള്‍ വരുത്തിയെന്ന് ആക്ഷേപം ഉണ്ട്. ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയവരിലാണ് കേരളത്തിലും രണ്ടാമത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ വഴി മറ്റ് ആറ് പേര്‍ക്ക് രോഗം പകരുകയും ചെയ്തിരുന്നു.
അതിവേഗം പടരുന്നു
ഇറ്റലി തുടക്കത്തില്‍ അവശ്യ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് രോഗ ബാധ വളരെ വേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,426 ആയിരുന്നു. ഇത് ഇപ്പോള്‍ 15,112 ആയി ഉയര്‍ന്നിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ടാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.
ഫെബ്രുവരി 21 ന് ലംബാര്ഡില് ആയിരുന്നു രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.
ബാറുകളും ഹോട്ടലുകളും പൂട്ടി
രാജ്യത്ത് ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇറ്റലി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യഭക്ഷ്യ വസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. ബാറുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ളവ പൂട്ടിയിടാന്‍ ആണ് സര്‍ക്കാര്‍ ഉത്തരവ്.
ഒന്നര കോടിയിലേറെ പേര്
വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ ഒന്നര കോടിയില്‍ അധികം ജനങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍ ആണ്. ഇവരോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരുപാട് ഇന്ത്യക്കാരും ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
ആരാധനാലയങ്ങള്‍ക്കും പൂട്ട് വീണു
ജനങ്ങള്‍ ഏറ്റവും അധികം കൂട്ടം കൂടി എത്തുന്നത് ആരാധനാലയങ്ങളില്‍ ആണ്. അതുകൊണ്ട് തന്നെ ആരാധനാലയങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. റോമിലെ എല്ലാ കത്തോലിക്കാ പള്ളികളും അടച്ചിടാന്‍ തീരുമാനമായിട്ടുണ്ട്. ഏതാണ്ട് ആയിരത്തോളം പള്ളികളാണ് റോമില്‍ ഇത്തരത്തില്‍ അടച്ചിടാന്‍ പോകുന്നത്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം റോമില്‍ അരങ്ങേറുന്നത്.
പ്രശ്നം രൂക്ഷമാകാന്‍ കാരണം
യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മേഖലയില്‍ സ്വതന്ത്ര സഞ്ചാരം സാധ്യമാണ്. അതുതന്നെയാണ് ഇറ്റലിയില്‍ ഇത്രയേറെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണവും എന്നാണ് വിലയിരുത്തപ്പെടുന്നത്.
'കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലത്'! ചെന്നിത്തലയ്ക്ക് പിണറായിയുടേയും കെകെ ശൈലജയുടേയും മാസ് മറുപടി!
കൊറോണ; കണ്ണൂര്‍ സ്വദേശി കോഴിക്കോട് എത്തി, മലബാർ പ്ലാസ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെ തേടി അധികൃതർ
തൃശ്ശൂരിലെ കൊറോണ രോഗി ബന്ധപ്പെട്ടത് ആയിരത്തിലധികം പേരെ!! റൂട്ട് മാപ്പ് 11 മണിക്ക് പുറത്ത് വിടും