Get Updates
Get notified of breaking news, exclusive insights, and must-see stories!

"കുറച്ചുകൂടി നന്ദി കാണിക്കാൻ കഴിയും'': ഫോണ്‍സംഭാഷണത്തിനിടെ സെലെൻസ്‌കിയോട് ചൂടായി ബൈഡന്‍

വാഷിംഗ്ടൺ: റഷ്യന്‍ ആക്രമണം ശക്തമാകുന്നതിനെ അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം ആവശ്യപ്പെട്ട യുക്രൈന്‍ പ്രധാനമന്ത്രി വോളോഡിമർ സെലെൻസ്‌കിയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ദേഷ്യപ്പെട്ടതായി റിപ്പോർട്ട്. ഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു സംഭവെന്നാണ് കോളുമായി പരിചയമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് എൻ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

യുക്രെയ്‌നിനായി യുഎസ് പുതിയ സഹായ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ ബൈഡൻ പതിവായി സെലൻസ്‌കിയെ വിളിക്കാറുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ ജൂണിലെ വിളി ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു.

ഉക്രെയ്‌നിന് 1 ബില്യൺ യുഎസ് ഡോളർ

ഉക്രെയ്‌നിന് 1 ബില്യൺ യുഎസ് ഡോളർ സൈനിക സഹായം അനുവദിച്ചതായി ബൈഡൻ സെലെൻസ്‌കിയെ അറിയിച്ച് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ കൈവിനോട് കൂടുതൽ സഹായം ആവശ്യപ്പെടാൻ തുടങ്ങുകയായിരുന്നു. ഇതോടെ ബൈഡന്‍ ദേഷ്യപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് തന്റെ ശബ്ദം ഉയർത്തി, സെലെൻസ്‌കിക്ക് "കുറച്ചുകൂടി നന്ദി കാണിക്കാൻ" കഴിയുമെന്ന് പറയുകയായിരുന്നു.

 യുഎസ് പ്രസിഡന്റും അദ്ദേഹത്തിന്റെ നിരവധി സഹായികളും

ജൂൺ 15-ലെ ഫോൺ കോളിലായിരുന്നു ഈ സംഭവമെങ്കിലും, സെലൻസ്‌കിയോടുള്ള ബൈഡന്റെ അതൃപ്തി ആഴ്‌ചകളായി വളർന്നുകൊണ്ടിരുന്നുവെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ, യുഎസ് പ്രസിഡന്റും അദ്ദേഹത്തിന്റെ നിരവധി സഹായികളും വാഷിംഗ്ടൺ സാധ്യമായതും കഴിയുന്നത്ര വേഗത്തിലും ചെയ്യുന്നുണ്ട്. എന്നാൽ ചെയ്യാത്ത കാര്യങ്ങളിൽ മാത്രം സെലെൻസ്‌കി പരസ്യമായി ശ്രദ്ധ ചെലുത്തിയതാണ് അതൃപ്തിക്ക് ഇടയാക്കിയതാണെന്നാണ് റിപ്പോർട്ട്.

ജൂണിലെ ഫോണ്‍ കോളിന് ശേഷമാണ്

ജൂണിലെ ഫോണ്‍ കോളിന് ശേഷമാണ് സഹായത്തിനും പിരിമുറുക്കങ്ങൾ ശമിപ്പിച്ചതിനും ബൈഡന് നന്ദി പറഞ്ഞുകൊണ്ട് സെലെൻസ്‌കി പരസ്യമായി ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയത്. "ഞാൻ ഇന്ന് യുഎസ് പ്രസിഡന്റ് ബൈഡനുമായി ഒരു പ്രധാന സംഭാഷണം നടത്തി, ഈ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്. ഡോൺബാസിലെ ഞങ്ങളുടെ പ്രതിരോധത്തിന് ഇത് വളരെ പ്രധാനമാണ്." എന്നായിരുന്നു സന്ദേശത്തത്തില്‍ യുക്രൈന്‍ നേതാവ് പറഞ്ഞത്.

ഫെബ്രുവരി 24 ന് റഷ്യ-ഉക്രെയ്ൻ സംഘർഷം

ഫെബ്രുവരി 24 ന് റഷ്യ-ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതുമുതൽ, യുക്രെയ്‌നിന് ഏറ്റവും കൂടുതല്‍ സുരക്ഷാ സഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക. യുക്രെയിനിനുള്ള യുഎസ് സൈനിക സഹായം അഭൂതപൂർവമായ 18.5 ബില്യൺ ഡോളറിലെത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നേരത്തെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

കുബേര വിഗ്രഹം വീട്ടിലുണ്ട്; പക്ഷെ ശരിയായ ദിശയിലാണോ വെച്ചിരിക്കുന്നത്, വാസ്തുവിദ്യ പ്രകാരം അറിയേണ്ടത്

ഉക്രെയ്നിന് കൂടുതൽ നൂതനമായ പ്രതിരോധ ഉപകരണങ്ങളും

2022-ൽ, ഉക്രെയ്നിന് കൂടുതൽ നൂതനമായ പ്രതിരോധ ഉപകരണങ്ങളും അമേരിക്ക നല്‍കിയിരുന്നു. പെന്റഗൺ പറയുന്നതനുസരിച്ച്, യുക്രെയ്‌നിന് നല്‍കിവരുന്ന യുഎസ് സുരക്ഷാ സഹായത്തിൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റംസ്, സ്റ്റിംഗർ ആന്റി-എയർക്രാഫ്റ്റ് സിസ്റ്റങ്ങൾ, ജാവലിൻ ആന്റി-ആർമർ സിസ്റ്റങ്ങൾ, എംഐ -17 ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+