Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനിത വില്യംസിനും വില്‍മോറിനും ഓവര്‍ ടൈം വേതനമില്ല; സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) അപ്രതീക്ഷിതമായി ദീര്‍ഘിപ്പിച്ച താമസത്തിന് ഓവര്‍ടൈം വേതനം ലഭിച്ചിട്ടില്ല എന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ഇരുവരുടേയും ഓവര്‍ടൈം ചെലവുകള്‍ താന്‍ വഹിക്കുമെന്ന സൂചനയും ഡൊണാള്‍ഡ് ട്രംപ് നല്‍കി. വൈറ്റ് ഹൗസില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍, ഫോക്‌സ് ന്യൂസിലെ പീറ്റര്‍ ഡൂസി ആണ് സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ബഹിരാകാശ നിലയത്തില്‍ ദീര്‍ഘനേരം താമസിച്ചതിന് ഓവര്‍ടൈം വേതനം ലഭിച്ചിട്ടില്ല എന്ന് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചത്.

Donald Trump

സുനിത വില്യംസും ബുച്ച് വില്‍മോറും ദീര്‍ഘകാലം ബഹിരാകാശത്ത് താമസിച്ചെങ്കിലും അധിക ഓവര്‍ടൈം വേതനം ലഭിക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ ഫെഡറല്‍ ജീവനക്കാരാണെന്നും ബഹിരാകാശത്ത് അവരുടെ സമയം പതിവ് ജോലിയുടെ ഭാഗമായി മാത്രമേ കണക്കാക്കൂ എന്നതും ചൂണ്ടിക്കാട്ടി മുന്‍ ബഹിരാകാശയാത്രിക കാഡി കോള്‍മാന്‍ ആണ് ഇക്കാര്യം അറിയിച്ചിരുന്നത്.

എന്നാല്‍ ആകസ്മികമായ സംഭവങ്ങള്‍ക്ക് ഒരു ചെറിയ അലവന്‍സ് നല്‍കും. അതായത്, 287 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം ഇരുവര്‍ക്കും 1148 ഡോളര്‍ ആണ് അധികമായി ലഭിക്കുക. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. 'ആരും എന്നോട് ഇത് പറഞ്ഞിട്ടില്ല. വേണ്ടിവന്നാല്‍, ഞാന്‍ അവര്‍ക്ക് എന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്‍കും?,' ട്രംപ് പറഞ്ഞു.

ബഹിരാകാശയാത്രികരായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, റോസ്‌കോസ്മോസ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെ തിരിച്ചെത്തിച്ചതിന് സ്പേസ് എക്സിന്റെ എലോണ്‍ മസ്‌കിനോട് ട്രംപ് നന്ദി പറയുകയും ചെയ്തു. ഫ്‌ലോറിഡയിലെ ടാലഹാസി തീരത്ത് കടലില്‍ തെറിച്ചുവീണ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് അവര്‍ ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.

ബോയിംഗിന്റെ പുതിയ സ്റ്റാര്‍ലൈനര്‍ കാപ്‌സ്യൂളിന്റെ പരീക്ഷണ പൈലറ്റുമാരായ സുനിത വില്യംസും വില്‍മോറിനും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ദൗത്യം ഒമ്പത് മാസത്തിലധികം നീണ്ടുനിന്നു. കാരണം തുടര്‍ച്ചയായ ഹീലിയം ചോര്‍ച്ചകളും ത്രസ്റ്റര്‍ പരാജയങ്ങളും കാരണമായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബഹിരാകാശ പേടകം അവരില്ലാതെ തിരിച്ചെത്തി. 'മസ്‌ക് ഇല്ലായിരുന്നെങ്കില്‍ ഒന്ന് ആലോചിച്ചു നോക്കൂ. നിങ്ങള്‍ക്കറിയാമോ, വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂ. ഒമ്പത് അല്ലെങ്കില്‍ പത്ത് മാസങ്ങള്‍ക്ക് ശേഷം അത്തരമൊരു അന്തരീക്ഷത്തില്‍ ശരീരം വഷളാകാന്‍ തുടങ്ങും. മസ്‌ക് ഇല്ലായിരുന്നെങ്കില്‍ ആര് അവരെ ഇവിടെയെത്തിക്കും' ട്രംപ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+