നഗ്നയാക്കി, കൂട്ടബലാത്സംഗം ചെയ്തു, ദുരിതങ്ങള്‍ മറികടന്ന് മായി റാംപിലെത്തി
ഫാഷന്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഫാഷന്‍ വീക്കിലെ മായിയുടെ ചുവടു വയ്പ്പ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.
ഇസ്ലാമാബാദ് : പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് മനസിനെ മുറിപ്പെടുത്തിയ ദുരന്തത്തില്‍ നിന്നുള്‍ക്കൊണ്ട ആത്മവിശ്വാസത്തില്‍ മുഖ്താര്‍ മായി നാല്‍പ്പത്തി നാലാം വയസില്‍ റാംപില്‍ ചുവടുവച്ചു. പാക്കിസ്ഥാനില്‍ നടന്ന ഫാഷന്‍ വീക്കിലാണ് സംഭവം. കൂട്ടബലാത്സംഗവും പൊതുജന മധ്യത്തില്‍ നഗ്നയാക്കിയതും മായിക്ക് ഇനി പഴങ്കഥ മാത്രം.
കറാച്ചിയില്‍ ചൊവ്വാഴ്ചയാണ് ഫാഷന്‍ വീക്ക് അരങ്ങേറിയത്. ഫാഷന്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഫാഷന്‍ വീക്കിലെ മായിയുടെ ചുവടു വയ്പ്പ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.

ശിക്ഷിക്കപ്പെട്ടത് മായി
സഹോദരന് ചെയ്ത കുറ്റത്തിനായിരുന്നു മുഖ്താര്‍ മായിക്ക് ശിക്ഷ നേരിടേണ്ടി വന്നത്. മറ്റൊരു കുടുംബത്തെ സഹോദരന് അപമാനിച്ചതിനാണ് മായി ശിക്ഷിക്കപ്പെട്ടത്.

അപമാനഭാരവും പേറി
2002ലാണ് മുഖ്താര്‍ മയിക്ക് ക്രൂരമായ ശിക്ഷ ലഭിച്ചത്. സഹോദരന് ചെയ്ത തെറ്റിന് മായിയെ കൂട്ട മാനഭംഗത്തിനും പൊതുജനമധ്യത്തില്‍ നഗ്നയാക്കി നടത്തുന്നതിനും വിധിക്കുകയായിരുന്നു. ഗോത്രത്തലവന്മാരായിരുന്നു ശിക്ഷ വിധിച്ചത്. കൂട്ടമാനഭംഗത്തിന് വിധേയമാകുന്നവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു പതിവ് രീതി. എന്നാല്‍ അപമാന ഭാരവും പേറി ജീവിക്കുകയായിരുന്നു മായി.

നീതിയില്ല
തനിക്ക് ലഭിച്ച ശിക്ഷയ്ക്കെതിരെ നിയമപോരാട്ടം നടത്താനായിരുന്നു മായിയുടെ തീരുമാനം. പോരാട്ടത്തിന്റെ ഫലമായി 2002 സെപ്തംബര്‍ ഒന്നിന് തീവ്രവാദ വിരുദ്ധ കോടതി കൂട്ടമാനഭംഗം ചെയ്ത നാലു പേരുള്‍പ്പെടെ ആറു പേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ അപ്പീലില്‍ ഇവര്‍ ശിക്ഷയില്‍ നിന്ന് ഒഴിവാവുകയായിരുന്നു.

തിരിച്ചു വരവ്
പാക്കിസ്ഥാനി സ്ത്രീകളുടെ പ്രതീകമായിട്ടായിരുന്നു മായി റാംപിലെത്തിയത്. പാക്കിസ്ഥാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മുഖ്താര്‍ മായി വനിത വെല്‍ഫെയര്‍ ഓര്ഗനൈസേഷന് എന്ന പേരില്‍ സന്നദ്ധ സംഘടന ആരംഭിച്ചിട്ടുണ്ട്.

പ്രചോദനം ഉള്‍ക്കൊള്ളണം
തന്റെ അതിജീവനത്തില്‍ നിന്ന് ഒരാള്‍ക്കെങ്കിലും പ്രചോദനം ഉള്‍ക്കൊള്ളാനായാല്‍ അത് തനിക്ക് ഏറെ സന്തോഷം ആകുമെന്ന് മായി പറയുന്നു. താന്‍ നേരിട്ടതിന് സമാനമായ ദുരനുഭവം ആരെങ്കിലും നേരിടുന്നുണ്ടെങ്കില്‍ അവര്‍ക്ക് തന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് മായി.

പെണ്‍കുട്ടികളെ ചിന്തിക്കൂ
തനിക്കു നേരിടേണ്ടി വന്നതു പോലുള്ള അനുഭവങ്ങള്‍ ജീവിതത്തിന്റെ അവസാനമല്ലെന്ന് മായി പറയുന്നു. ഇതില്‍ തളരരുതെന്നും മായി. നമുക്ക് ഹൃദയവും ബുദ്ധിയും ഉണ്ട് ചിന്തിക്കുക-മായി പറയുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications