Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ സിം കാർഡുകളിൽ സ്വർണം, യുവാവ് വേർതിരിച്ചെടുത്തത് 27 ലക്ഷം വില വരുന്ന സ്വർണം, വൈറലായി വീഡിയോ

സ്വര്‍ണ വില ലക്ഷം കടന്നതോടെ കേരളത്തിലെ നിലമ്പൂരില്‍ അടക്കം ചില ആളുകള്‍ സ്വര്‍ണം കുഴിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ചിലര്‍ പുഴയിലെ മണല്‍ അരിച്ച് സ്വര്‍ണം കണ്ടെത്താന്‍ ശ്രമിക്കുന്നു. ചിലരാകട്ടെ പഴയ പുരയിടങ്ങളില്‍ നിധി തേടിയിറങ്ങിയിരിക്കുന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഈ യുവാവ്.

ഇയാള്‍ സ്വര്‍ണം തിരഞ്ഞത് ബുദ്ധി ഉപയോഗിച്ചാണ്, അതായത് സിം കാര്‍ഡുകളില്‍. കേട്ട് അന്തംവിടേണ്ട, 27 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ഈ യുവാവ് സിം കാര്‍ഡുകളില്‍ നിന്നും വേര്‍തിരിച്ച് എടുത്തത്.

സംഭവം ഇവിടെങ്ങുമല്ല, അങ്ങ് ചൈനയിലാണ്. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഹുയിഷൗ സ്വദേശിയായ ക്വിയാവോ എന്ന യുവാവാണ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ഉപയോഗിച്ച സിം കാർഡുകളിൽ നിന്നും മറ്റ് ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നുമാണ് 27 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണം ക്വിയാവോ വേർതിരിച്ചെടുത്തത്. സംഭവം വൈറലായതിനെ തുടർന്ന് സെക്കൻഡ് ഹാൻഡ് പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിച്ച സിം കാർഡുകൾക്ക് വലിയ ഡിമാൻഡ് ആണ് ഉണ്ടായിരിക്കുന്നത്.

Gold

അതേസമയം സിം കാർഡുകളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കുക എന്നത് അത്ര എളുപ്പമുളള പണിയല്ല. വിദഗ്ദ്ധ പരിശീലനമില്ലാതെ ഇത് ചെയ്യുന്നത് അപകടകരമാണെന്ന് ക്വിയാവോ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിലയേറിയ ലോഹങ്ങൾ വീണ്ടെടുക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ചയാണ് ക്വിയാവോ.
സ്വർണ്ണം ശുദ്ധീകരിക്കുന്നതെങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോ ക്വിയാവോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ അഞ്ച് ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കൊണ്ട് വൈറലാവുകയായിരുന്നു.

ഈ വീഡിയോയിൽ, തുരുമ്പെടുക്കൽ, സ്ഥാനാന്തരണം, ചൂടാക്കൽ തുടങ്ങിയ രാസപ്രവർത്തനങ്ങളിലൂടെ ഉപയോഗിച്ച സിം കാർഡുകളും ഇലക്ട്രോണിക് സ്ക്രാപ്പുകളും വലിയ അളവിൽ സംസ്കരിക്കുന്നതാണ് കാണിക്കുന്നത്. ഈ പ്രക്രിയകളിലൂടെ ക്വിയാവോ ഏകദേശം 191 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 200,000 യുവാൻ അതായത് ഏകദേശം 27 ലക്ഷം രൂപ വിലമതിപ്പുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സ്വർണ്ണം സിം കാർഡുകളിൽ നിന്ന് മാത്രമായിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങളോട് ക്വിയാവോ വ്യക്തമാക്കി. ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിലെ ചിപ്പ് മാലിന്യം ഉൾപ്പെടെ ഏകദേശം രണ്ട് ടൺ ഇലക്ട്രോണിക് സ്ക്രാപ്പുകൾ ഇതിനായി ഉപയോഗിച്ചു. സിം കാർഡുകളിൽ ഈട് നിലനിർത്താനും നാശത്തെ ചെറുക്കാനുമാണ് ചില ഭാഗങ്ങളിൽ സ്വർണ്ണം പൂശുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനീസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഒരു സാധാരണ സിം കാർഡിൽ 0.001 ഗ്രാമിൽ താഴെ മാത്രമാണ് സ്വർണ്ണമുള്ളത്. എന്നിരുന്നാലും, ബാങ്ക് കാർഡ് ചിപ്പുകൾ, ആശയവിനിമയ ഉപകരണങ്ങളിലെ കോൺടാക്റ്റുകൾ എന്നിവയുൾപ്പെടെ മറ്റ് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളിലും ചെറിയ തോതിൽ സ്വർണത്തിന്റെ അംശമുണ്ട്.

ക്വിയാവോയുടെ വീഡിയോ അതിവേഗം ഓൺലൈനിൽ തരംഗമായതോടെ പലരും അദ്ദേഹത്തെ "ആൽക്കെമിസ്റ്റ്" എന്ന് വിശേഷിപ്പിച്ചു. ഇതോടെ റീസെയിൽ പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിച്ച സിം കാർഡുകൾക്ക് ആവശ്യക്കാരേറി. മാത്രമല്ല സ്വർണ്ണശുദ്ധീകരണ ഉപകരണങ്ങളും നിർദ്ദേശികകളും വലിയ തോതിലാണ് വിറ്റ് പോയത്.

എന്നാൽ പ്രൊഫഷണൽ അല്ലാതെയുളള വേർതിരിച്ചെടുക്കലിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്ന് ക്വിയാവോ പറയുന്നു. താൻ ആവശ്യമായ എല്ലാ സർട്ടിഫിക്കേഷനുകളോടെയും കൂടി നിയമപരമായാണ് പ്രവർത്തിക്കുന്നത്. ഈ വീഡിയോയിലൂടെ തന്റെ തൊഴിൽ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പരിശീലനം ലഭിക്കാത്തവർക്ക് ഈ പ്രക്രിയ അപകടകരവും അനുയോജ്യമല്ലെന്നും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകുന്നു.

ചൈനയിൽ, വിലയേറിയ ലോഹങ്ങളുടെ ശുദ്ധീകരണവും വിനിമയവും കർശനമായി നിയന്ത്രിക്കുന്നുണ്ട്. പഴയ സിം കാർഡുകൾ പോലുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ അപകടകരമായ വസ്തുവായിട്ടാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ, അനധികൃത ശുദ്ധീകരണം വൻ പിഴയും തടവും ഉൾപ്പെടെയുള്ള കഠിനമായ നിയമനടപടികൾക്ക് ഇടയാക്കും. നിയമ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത് ഓൺലൈനിൽ സ്വർണ്ണം വേർതിരിക്കുന്നതിനുള്ള കിറ്റുകൾ വാങ്ങുന്നവരും വിൽക്കുന്നവരും നിയമപരമായ പ്രശ്നങ്ങൾ വരുത്തിവെക്കാം എന്നാണ്. കാരണം, ഇത്തരം കിറ്റുകളിൽ മിക്കപ്പോഴും അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+