കരകയറുമോ ലങ്ക? പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ധനമന്ത്രിയായി നിയമിച്ച് ഗോതബായ രാജപക്സെ
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ രാജ്യത്തിന്റെ ധനമന്ത്രിയായി പ്രസിഡന്റ് ഗോതബായ രാജപക്സെ നിയമിച്ചു. പ്രസിഡന്റിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധനം, സാമ്പത്തിക സ്ഥിരത, ദേശീയ നയങ്ങള്‍ എന്നിവയുടെ മന്ത്രിയായി 73 കാരനായ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
മേയ് 12 നാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തത്. ദ്വീപ് രാഷ്ട്രം അതിന്റെ ചരിത്രത്തിലെ അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിന് മുന്‍പ് അഞ്ച് തവണ പ്രധാനമന്ത്രിയായിട്ടുള്ള നേതാവാണ് റനില്‍ വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ സര്‍വകക്ഷി ഇടക്കാല സര്‍ക്കാരിനെ നിയമിക്കാനുള്ള ഗോതബായ രാജപക്സെയുടെ നീക്കത്തിന് പിന്നാലെയാണ് റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായത്.

നേരത്തെ ഗോതബായ രാജപക്സെയുടെ സഹോദരന് മഹിന്ദ രാജപക്സയായിരുന്നു ലങ്കന്‍ പ്രധാനമന്ത്രി. രണ്ടാഴ്ച കൊണ്ട് വിക്രമസിംഗെ രാജ്യത്തിന്റെ വിദേശബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു, ഭരണഘടനയുടെ 21 ഭേദഗതികളുടെ കരട് ഉപയോഗിച്ച് ഭരണഘടനാ നവീകരണത്തിനുള്ള നടപടികള്‍ സ്വീകരിച്ചു, ഇന്ധന വിതരണം ഉറപ്പാക്കി, ഇടക്കാല ബജറ്റിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നത്.
18 കാരന്റെ ആക്രമണത്തില്‍ നടുങ്ങി അമേരിക്ക; ചിത്രങ്ങള്‍
225 അംഗ അസംബ്ലിയില്‍ തന്റെ സീറ്റ് മാത്രമുള്ള വിക്രമസിംഗെ, തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ അടിയന്തര ദൗത്യത്തില്‍ പിന്തുണയ്ക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ആശ്രയിക്കുന്നു. ഈ വര്‍ഷം അന്താരാഷ്ട്ര കടം തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ശ്രീലങ്ക ഏപ്രില്‍ പകുതിയോടെ പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. രാജപക്സെ മെയ് 20-ന് ഒമ്പത് മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചെങ്കിലും ധനമന്ത്രിയെ നിയമിച്ചിരുന്നില്ല.
വിദ്യാഭ്യാസം, തുറമുഖം, ഷിപ്പിംഗ്, ആരോഗ്യം, നീതിന്യായം, വ്യാപാരം തുടങ്ങി ഏതാനും വകുപ്പുകളുടെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണ മെയ് 23-ന് രാജപക്സെ എട്ട് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചപ്പോഴും ധനമന്ത്രിയെ നിയമിച്ചിരുന്നില്ല. രണ്ടാം തവണ മന്ത്രിസഭാ വിപുലീകരണ വേളയില്‍ ഉള്‍പ്പെടുത്തിയ പുതിയ മന്ത്രിമാര്‍ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുനയുടെയും സഖ്യകക്ഷികളായ എസ് എല്‍ എഫ ്പിയുടെയും വടക്കന്‍ തമിഴ് ന്യൂനപക്ഷ പാര്‍ട്ടിയായ ഇ പി ഡി പിയുടെയും പ്രതിനിധികളാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications