Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഹിനൂര്‍ മാത്രമല്ല, ബ്രിട്ടന്റെ പക്കലുള്ള വിലപിടിപ്പുള്ള മറ്റ് നാല് വസ്തുക്കള്‍ ഇതാ...

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിന് പിന്നാലെ ബ്രിട്ടന്റെ സിംഹാസനത്തിലേക്ക് മകൻ ചാൾസ് മൂന്നാമൻ എത്തിയിരിക്കുകയാണ്. ഔദ്യോ​ഗികമായിത്തന്നെ ചാൾസ് രാജകുമാരൻ ബ്രിട്ടന്റെ രാജാവായി കഴിഞ്ഞു.

രാജ്ഞിയുടെ മരണത്തിന് പിന്നാലെ തന്നെ വലിയ രീതിയിൽ ചർച്ചയായ കാര്യമായിരുന്നു കോഹിനൂർ വജ്രം പതിപ്പിച്ച രാജ്ഞിയുടെ കിരീടത്തെക്കുറിച്ച്. എലിസബത്ത് രാജ്ഞിക്ക് ശേഷം ആർക്കായിരിക്കും ആ കിരീടം സ്വന്തമാവുക എന്നതിനെ കുറിച്ചായിരുന്നു ചർച്ച. ചാൾസ് രാജാവിന്റെ ഭാര്യ കാമിലയ്ക്കായിരിക്കും ആ അമൂല്യമായ കിരീടം എന്നാണ് റിപ്പോർട്ടുകൾ.

1

കള്ളിനൻ ഡയമണ്ട് / ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക

രാജ്ഞിയുടെ വിലപിടിപ്പുള്ള നിരവധി വസ്‌തുക്കൾക്കിടയിൽ, 'ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക' എന്ന വജ്രം വ്യക്തമായി വേറിട്ടുനിൽക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വജ്രമാണിത്, ഏകദേശം 530 കാരറ്റ് ഭാരമുണ്ട്. ഏകദേശം 400 മില്യൺ ഡോളർ വിലമതിക്കുന്ന, ആഫ്രിക്കയിലെ ഗ്രേറ്റ് സ്റ്റാർ 1905-ൽ ദക്ഷിണാഫ്രിക്കയിൽ ഖനനം ചെയ്തു. ആഫ്രിക്കയിൽ നിന്നുള്ള പല ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ, 1905-ൽ ഖനനം ചെയ്ത ഈ രത്നം എഡ്വേർഡ് ഏഴാമന് സമ്മാനിച്ചു, വജ്രം മോഷ്ടിക്കപ്പെട്ടതാണെന്ന് അവർ അവകാശപ്പെടുന്നു. ആഫ്രിക്കയിലെ മഹാനക്ഷത്രം ഇപ്പോൾ രാജ്ഞിയുടെ ചെങ്കോലിലാണ്. ഒൻപത് വജ്രങ്ങൾ കള്ളിനനിൽ നിന്ന് അടർത്തിയെടുക്കപ്പെട്ടു. ഇതിൽ ഏറ്റവും വലുപ്പമുള്ള കഷണം ആണ് ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്നാണ് അറിയപ്പെടുന്നത്.

2

ടിപ്പു സുൽത്താന്റെ മോതിരം

1799-ൽ ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തെ തുടർന്ന് മരണപ്പെട്ട ടിപ്പു സുൽത്താന്റെ മോതിരവും വാളും അദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്ന് കൈക്കലാക്കിയതായാണ് പറയപ്പെടുന്നത്. 2004 ൽ വിജയ് മല്യ 1.57 കോടി രൂപയ്ക്ക് ലേലത്തിൽ വാങ്ങിയശേഷം വാൾ ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും, ടിപ്പുവിന്റെ മോതിരം യുകെയിൽ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. യുകെയിൽ നടന്ന ഒരു ലേലത്തിൽ മോതിരം ഒരു അജ്ഞാതന് ഏകദേശം 1,45,000 ബ്രിട്ടീഷ് പൗണ്ടിന് വിറ്റു എന്നും പറയപ്പെടുന്നു.

3

റോസെറ്റ സ്റ്റോൺ

ബി.സി 196ൽ റ്റോളമിയുടെ ഒരു രാജശാസനം ആലേഖനം ചെയ്ത ശിലാഫലകമാണ് റോസെറ്റാ സ്റ്റോൺ. ഈ ശാസനം പ്രാചീന ഈജിപ്തിലെ ഹൈറോഗ്ലിഫ്, ഡെമോട്ടിക്, പ്രാചീന ഗ്രീക്ക് എന്നീ മൂന്ന് ഭാഷകളിലാണ് എഴുതിയിരുന്നത്. കോഹിനൂർ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആഹ്വാനത്തിനിടയിൽ, ഈജിപ്ഷ്യൻ പ്രവർത്തകരും പുരാവസ്തു ഗവേഷകരും 'റോസെറ്റ സ്റ്റോൺ' ഈജിപ്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. റോസെറ്റ സ്റ്റോൺ ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.ചരിത്രകാരന്മാരുടെ പറയുന്നത് പ്രകാരം 1800 കളിൽ ഫ്രാൻസിനെതിരായ യുദ്ധത്തിൽ ബ്രിട്ടൻ വിജയിച്ചതിന് ശേഷമാണ് റോസെറ്റ സ്റ്റോൺ ബ്രിട്ടലേക്ക് കടത്തിയത്.

അഴകും ആരോ​ഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ

4

എൽജിൻ മാർബിൾസ്
1803-ൽ എൽജിൻ പ്രഭു ഗ്രീസിലെ പാർഥെനോണിന്റെ ജീർണിച്ച ചുവരുകളിൽ നിന്ന് മാർബിളുകൾ നീക്കം ചെയ്യുകയും ലണ്ടനിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി ആണ് പറയപ്പെടുന്നത്. ഈ മാർബിളുകളെ എൽജിൻ മാർബിളുകൾ എന്ന് വിളിക്കുന്നതിന്റെ കാരണവും ഇതാണ്. വിലയേറിയ വിലയേറിയ വസ്തുവാണ് ഈ മാർബിൾ. 1925 മുതൽ മാർബിൾ തിരികെ നൽകാൻ ഗ്രീസ് ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അ ത് ഇപ്പോഴും ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+