Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയെ അമേരിക്ക പൂട്ടിയാലും ഇന്ത്യക്ക് പേടിക്കാനില്ല: രക്ഷകരായി സൗദിയും യുഎഇയുമൊക്കെയുണ്ട്

ക്രൂഡ് ഓയില്‍ വ്യാപാര രംഗത്ത് റഷ്യക്ക് മേല്‍ ഉപരോധം ശക്തമാക്കിയ അമേരിക്കന്‍ നടപടി ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളെ ബാധിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ റഷ്യക്കെതിരായി ഏർപ്പെടുത്തുന്ന നടപടി വിലക്കയറ്റം ഉള്‍പ്പെടേയുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്നായിരുന്നു ആശങ്ക. എന്നാല്‍ അത്തരത്തില്‍ യാതൊരു ആശങ്കയുടേയും ആവശ്യമില്ലെന്നാണ് ഈ രംഗത്ത് വിദഗ്ധർ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.

എണ്ണ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയുടെ ടാങ്കറുകള്‍ക്കും ഷിപ്പിംഗ് സ്ഥാപനങ്ങള്‍ക്കുമെതിരായാണ് അമേരിക്ക നടപടികള്‍ ശക്തമാക്കിയിരുന്നത്. അമേരിക്കന്‍ ഉപരോധം കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി റഷ്യയില്‍ നിന്നുള്ള കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുന്നതില്‍ കാലതാമസം നേരിട്ടെങ്കിലും മറ്റ് തരത്തിലുള്ള കാര്യമാണ് പ്രതിസന്ധികളേയൊന്നും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടില്ല.

india-uae-saudi-1

റഷ്യൻ എണ്ണയുടെ വിതരണക്കാർ ഷിപ്പിംഗ് ക്രമീകരിച്ചിരിക്കുന്നതിനാൽ, ഇന്ത്യൻ റിഫൈനറുകൾക്ക് ആശങ്കയില്ലെന്ന് ഉയർന്ന സർക്കാർ വ്യത്തങ്ങളെ ഉദ്ധരിച്ചാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയില്‍ നിനുള്ള ഇറക്കുമതി കുറഞ്ഞാലും സൌദിയും ഇറാഖും ഉള്‍പ്പെടേയുള്ള പരമ്പരാഗത ഇറക്കുമതിക്കാരില്‍ നിന്നും കൂടുതല്‍ അളവില്‍ എണ്ണ എടുക്കാന്‍ കഴിയും എന്നതാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്.

കടൽ വഴിയുള്ള റഷ്യൻ ക്രൂഡിന് ബാരലിന് 60 ഡോളർ എന്ന പരിധി ലംഘിച്ചുവെന്നാരോപിച്ചാണ് എണ്ണ ടാങ്കറുകൾക്കെതിരെ അമേരിക്ക നടപടി ശക്തമാക്കിയത്,, ഫെബ്രുവരി 23 ന് യുഎസ് റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് മേജർ സോവ്‌കോംഫ്ലോട്ടും അതുമായി ബന്ധപ്പെട്ട 14 ടാങ്കറുകള്‍ക്കും നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി റഷ്യൻ എണ്ണ കൊണ്ടുപോകുന്നതില്‍ ഏർപ്പെട്ടിരിക്കുന്ന മറ്റ് ഷിപ്പർമാർക്കും ടാങ്കറുകൾക്കുമെതിരെ സമാനമായ നടപടികൾക്ക് പുറമേയാണിത്.

അതേസമയം, സൗദി അരാംകോ ഏപ്രിലിൽ ഭൂരിഭാഗം ഏഷ്യൻ ഉപഭോക്താക്കൾക്കും കരാർ പ്രകാരമുള്ള അസംസ്‌കൃത എണ്ണയുടെ വിഹിതം നൽകാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടും പുറത്ത് വന്നു. എന്നാൽ ഓയിൽഫീൽഡ് അറ്റകുറ്റപ്പണികൾ കാരണം ചൈനീസ്, ഇന്ത്യൻ ഉപഭോക്താക്കൾക്ക് വലിയ തോതിലുള്ള എണ്ണ വിതരണം ഉണ്ടാകില്ലെന്നും വിഷയത്തെക്കുറിച്ച് അറിവുള്ള സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനായ ഒപെക് ഈ മാസം രണ്ടാം പാദത്തിൽ പ്രതിദിനം 2.2 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് എണ്ണ വേഗത്തില്‍ തന്നെ നല്‍കാനുള്ള സൗദി അരാംകോയുടെ തീരുമാനം. ലോകത്തിലെ ഏറ്റവും മികച്ച ക്രൂഡ് കയറ്റുമതിക്കാരായ സൗദി അരാംകോ, ഏപ്രിലിലെ ഔദ്യോഗിക വിൽപ്പന വിലകൾ പുറത്തുവിട്ട് ദിവസങ്ങൾക്ക് ശേഷമാണ് അതേ മാസത്തിലെ ക്രൂഡ് വിഹിതം ഏഷ്യൻ ഉപഭോക്താക്കളെ അറിയിച്ചത്.

ഏപ്രിലിൽ 47.5 ദശലക്ഷം ബാരൽ (പ്രതിദിനം 1.58 ദശലക്ഷം ബാരൽ) എണ്ണയാണ് ചൈനയ്ക്കായി അനുവദിച്ചിട്ടുള്ളത്. ഈ ക്രൂഡ് വിഹിതം മാർച്ചിൽ അനുവദിച്ച 47 ദശലക്ഷം ബാരലിന് സമാനമായി കണക്കാക്കുന്നു. അറബ് മീഡിയം, അറബ് ഹെവി ക്രൂഡ് എന്നിവയുടെ വിഹിതം ഉയർത്താന്‍ ചൈനീസ് കമ്പനികള്‍ അഭ്യർത്ഥിച്ചെങ്കിലും അത് ആരാംകോ അംഗീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയില്‍ കുറഞ്ഞത് ഒരു പൊതുമേഖല കമ്പനിക്കെങ്കിലും അവർ ആവശ്യപ്പെട്ട മുഴുവൻ വോള്യങ്ങളും ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും, ഹെവിയർ ക്രൂഡ് വിതരണം കുറഞ്ഞതോടെ ഗ്രേഡുകളിൽ പുനഃക്രമീകരണം ഉണ്ടായിട്ടുണ്ടെന്ന് ഒരു ഉറവിടം പറയുന്നു.
ഹെവിയർ ക്രൂഡിൻ്റെ വിതരണം എത്രത്തോളം കുറയുമെന്നും അറ്റകുറ്റപ്പണികൾക്കായി ഏതൊക്കെ റിഫൈനറികള്‍ അടച്ചിടുമെന്നതും ഇറക്കുമതിയെ ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+