ലാമയെ വളർത്തുന്നത് ചൈന തന്നെ:വെളിപ്പെടുത്തല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്,കാരണം ഞെട്ടിയ്ക്കുന്നത്!
ബെയ്ജിംഗ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി. വിഘടനവാദികളെ നശിപ്പിക്കാൻ ദലൈലാമയ്ക്ക് ചൈനീസ് അധികൃതർ പണം നൽകി സഹായിക്കാറുണ്ടെന്നാണ് ചൈന ഭരിയ്ക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ വെളിപ്പെടുത്തൽ.
14ാമത്തെ ലാമയയായ ദലാലാമയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികൃതർ പണം നൽകിവരാറുണ്ടെന്നും വിഘടനവാദികളെ നശിപ്പിക്കുന്നതിന് കമ്യൂണിസ്റ്റ് പാർട്ടി പയറ്റുന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്നും മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കമ്യൂണിസ്റ്റ് നേതാക്കൾ ശ്രദ്ധകേന്ദ്രീകരിക്കുന്നില്ല
പല കമ്യൂണിസ്റ്റ് പാർട്ടി അധികൃതരും സുപ്രധാന രാഷ്ചട്രീയ പ്രശ്നങ്ങളും രാജ്യത്തിന്റെ വിഘടവാദി വിരുദ്ധ പോരാട്ടങ്ങളും അവഗണിക്കുകയാണെന്നും ടിബറ്റൻ നിരീക്ഷണ സമിതി നേതാവ് വാങ് യോങ്ജുൻ പറയുന്നു. ടിബറ്റിന് സ്വയംഭരണാധികാരമുണ്ടെന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്.

ലാമ വിമതൻ തന്നെ
ചൈന വിതമപക്ഷമായി കണക്കാക്കുന്ന ദലൈലാമ പക്ഷത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കുകയും ഇൻറലിജൻസ് വിവരങ്ങൾ ചോര്‍ത്തി നൽകുകയും ചെയ്ത 15 പാർട്ടി അധികൃതരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ചൈനീസ് സർക്കാരിന് ലഭിച്ചിരുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. 2016ലായിരുന്നു സംഭവം. വിഘടനവാദികളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന നിലപാടായിരുന്നു ഇവർ സ്വീകരിച്ചിരുന്നതെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തൽ
1959 ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിലേയ്ക്ക് കടന്നതിന് ശേഷം ചൈനീസ് അധികൃതർക്ക് ദലൈലാമയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ആദ്യത്തെ മാധ്യമറിപ്പോര്‍ട്ടാണ് ഗ്ലോബൽ ടൈംസ് നടത്തിയിട്ടുള്ളത്.

രഹസ്യകൂട്ടുകെട്ടുംസംഘടനാ പ്രവർത്തനങ്ങളും
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അധികൃതരിൽ ചിലർ ദലൈലാമ കക്ഷികളുമായി രഹസ്യ കൂട്ടുകെട്ടുണ്ടാക്കിയെന്നും വിമതസംഘടനയുടെ നിയമവിരുദ്ധ രഹസ്യപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നുവെന്നും വിദേശത്തുള്ള വിഘടനവാദി സംഘടനകൾക്ക് ഇന്റലിജൻസ് വിവരങ്ങള്‍ കൈമാറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

രാഷ്ട്രീയക്കാർക്ക് പാളിപ്പോയി
ചില പാര്‍ട്ടി നേതാക്കൾ രാഷ്ട്രീയ പാർട്ടിയോടുള്ള തങ്ങളുടെ കൂറും ആത്മാർത്ഥതയും പാലിക്കുന്നതിൽ പരാജയപ്പെടുകയും രാഷ്ട്രീയ അച്ചടക്കം പൂര്‍ണ്ണമായി അഗവണിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു. ഇത് വിഘടനവാദത്തിനെതിരെയുള്ള പോരാട്ടത്തെ ബാധിക്കുന്നുവെന്നും ഗ്ലോബൽ ടൈംസ് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ചൈന നാടുകടത്തിയ വിഘടനവാദി
ചൈനയിൽ നിന്ന് മതത്തിന്റെ പേരിൽ ടിബറ്റിനെ വേർപെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ചൈന നാടുകടത്തിയ 14ാമത് ലാമയായ ദലൈലാമയെ ചൈന വിഘടനവാദിയായാണ് കണക്കാക്കുന്നത്. അതിനാൽ ടിബറ്റ് ജനതയ്ക്കിടയിൽ ലാമ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളെ ചൈന കാലങ്ങളായി പ്രതിരോധിച്ച് വരികയാണ്.

ഇന്ത്യാ സന്ദര്‍ശനം
ഏപ്രിൽ ആദ്യവാരം ദലൈലാമ അരുണാചൽ പ്രദേശ് സന്ദര്‍ശിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ലാമയുടെ സന്ദർശനത്തിന് മുമ്പുതന്നെ മുന്നറിയിപ്പ് നൽകിയ ചൈന ഉഭയക്ഷി ബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമെന്ന് ചൈന അവകാശപ്പെടുന്ന രുണാചല്‍ പ്രദേശിലെ ആറ് സ്ഥനങ്ങൾ ചൈന പുനഃർനാമകരണം ചെയ്തിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications