പൂതി മനസ്സില്‍ വച്ചാല്‍ മതിയെന്ന് അമേരിക്കയോട് ഇറാന്
സൈനിക കേന്ദ്രങ്ങളില്‍ പരിശോധന അനുവദിക്കില്ല
തെഹ്റാന്: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു പിന്നാലെ സൈനിക കേന്ദ്രങ്ങളില്‍ കൂടി പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് അമേരിക്ക. എന്നാല്‍ അത് വെറും സ്വപ്നം മാത്രമെന്ന് ഇറാന്റെ മറുപടി. യു.എന്‍ ഏജന്‍സിയായ അന്താരാഷ്ട്ര അണവോര്‍ജ ഏജന്‍സി ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്ന അമേരിക്കന്‍ അംബാസഡറുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് അടിസ്ഥാനം.
അന്താരാഷ്ട്ര ആണവ കരാര്‍ പ്രകാരം സൈനിക കേന്ദ്രങ്ങളില്‍ പരിശോധന അനുവദിക്കാന്‍ ഇറാന് ബാധ്യതയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി വ്യക്തമാക്കിയിരിക്കുന്നത്. \'അന്താരാഷ്ട്ര സമൂഹത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം വ്യക്തമാണ്. ആണവോര്‍ജ ഏജന്‍സിയുമായുള്ള ഞങ്ങളുടെ ബന്ധം എങ്ങനെയായിരിക്കണമെന്ന് കരാര്‍ മൂലം നിര്‍വചിക്കപ്പെട്ടതുമാണ്. അത് ഞങ്ങള്‍ക്ക് അമേരിക്ക പറഞ്ഞുതരേണ്ടതില്ല\' - റൂഹാനി നല്കിയ ടെലിവിഷന്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ഇറാന് ആണവ കരാറിനോട് ബാധ്യതയുണ്ട്. എന്നുകരുതി ആരുടെയും ഭീഷണിക്ക് വഴങ്ങില്ല. അമേരിക്കയുടെ ആവശ്യം ആണവ ഏജന്‍സി അംഗീകരിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും ഇനി അംഗീകരിച്ചാല്‍ തന്നെ പരിശോധന അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു ഇറാനുമായുണ്ടാക്കിയ ആണവ കരാര്‍ പൊളിക്കാനാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമമെന്നും എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിന് അനുവദിക്കില്ലെന്നും റൂഹാനി അഭിപ്രായപ്പെട്ടു.
യു.എസ് അംബാസഡര്‍ നിക്കി ഹാലിയുടെ പ്രസ്താവനയ്ക്കെതിരേ ഇറാന് സര്‍ക്കാര്‍ വക്താവ് മുഹമ്മദ് ബാഗര്‍ നബ്കത്തും രൂക്ഷമായാണ് പ്രതികരിച്ചത്. ഇറാന്റെ എല്ലാ സൈനിക കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷിത വിഭാഗത്തില്‍ പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അത് ആര്‍ക്കുമുമ്പില്‍ വ്യക്തമാക്കപ്പെടില്ല. അമേരിക്കയുടെ ആവശ്യത്തിന് ഇറാന് ചെവികൊടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആണവ ഏജന്‍സി തലവന്‍ യുകിയ അമാനോയെ സന്ദര്‍ശിച്ചായിരുന്നു അമേരിക്കന്‍ അംബാസഡര്‍ ഈ പ്രസ്താവന നടത്തിയത്. കരാറിനെ തുടര്‍ന്ന് ആണവ കേന്ദ്രങ്ങളില്‍ നിന്ന് അണ്വായുധങ്ങള്‍ സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന് മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം, ഇറാന് അന്താരാഷ്ട്ര ആണവ കരാറുമായി പൂര്‍ണായി സഹകരിക്കുന്നുണ്ടെന്നാണ് യു.എന്‍ ആണവ ഏജന്‍സിയുടെ ആവര്‍ത്തിച്ചുള്ള നിലപാട്.
-
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും











Click it and Unblock the Notifications