ഇറാഖിന്റെ കിര്‍ക്കുക്ക് ദൗത്യം വിജയം; കുര്‍ദുകളുടെ സ്വാതന്ത്ര്യ സ്വപ്നം ബാക്കി
ഇറാഖിന്റെ കിര്‍ക്കുക്ക് ദൗത്യം വിജയം; കുര്‍ദുകളുടെ സ്വാതന്ത്ര്യ സ്വപ്നം ബാക്കി
ബഗ്ദാദ്: ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നീക്കത്തിന്റെ ഭാഗമായി സപ്തംബര്‍ 25ന് കുര്‍ദുകള്‍ നടത്തിയ സ്വാതന്ത്ര്യ ഹിതപ്പരിശോധന വെറുതെയായി. സ്വാതന്ത്ര്യ നീക്കത്തെ തടയിടുന്നതിനായി കുര്‍ദുകളുടെ കൈവശമുള്ളതും എന്നാല്‍ അംഗീകൃത കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ കീഴില്‍ വരാത്തതുമായ കിര്‍ക്കുക്, നിനേവെ, ദിയാല പ്രവിശ്യകളുടെ നിയന്ത്രണം മിന്നലാക്രമണത്തിലൂടെ ഇറാഖി സൈന്യം പിടിച്ചടക്കിയതോടെയാണിത്.

ഇനി സ്വാതന്ത്ര്യ മോഹം വെറുതേ
നിലവില്‍ കുര്‍ദ് ഭരണകൂടത്തിന്റെ വരുമാനത്തിന്റെ മുഖ്യപങ്കും ലഭിക്കുന്ന എണ്ണസമ്പന്നമായ കിര്‍ക്കുക്കിന്റെ നിയന്ത്രണം നഷ്ടമായതോടെ ഇനി സ്വാതന്ത്ര്യം കിട്ടിയിട്ട് കാര്യമില്ല എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. കിര്‍ക്കുക്കില്‍ നിന്നുള്ള എണ്ണ തുര്‍ക്കി വഴിയുള്ള പൈപ്പ് ലൈന്‍ ഉപയോഗിച്ച് വ്യാപാരം നടത്തിയാണ് മസൂദ് ബര്‍സാനിയുടെ നേതൃത്വത്തിലുള്ള കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്മെന്റ് ഭരണച്ചെലവിന്റെ സിംഹഭാഗവും കണ്ടെത്തിയിരുന്നത്. എന്നാല്‍ കിര്‍ക്കുക്ക് എണ്ണപ്പാടങ്ങളുടെ നിയന്ത്രണം ഇറാഖ് സേന പിടിച്ചെടുത്തതോടെ സ്വാതന്ത്ര്യമെന്ന വലിയ മോഹമാണ് കുര്‍ദുകളെ സംബന്ധിച്ചിടത്തോളം താല്‍ക്കാലികമായെങ്കിലും ഇല്ലാതായത്.

കിര്‍ക്കുക്ക് കീഴടക്കിയത് മിന്നല്‍ വേഗതയില്‍
കിര്‍ക്കുക്കിലും സമീപ പ്രവിശ്യയിലും ഇറാഖി സൈന്യം നേടിയ മിന്നല്‍ വിജയം അവര്‍ക്കു പോലും അംഗീകരിക്കാന്‍ പ്രയാസമുള്ള സ്ഥിതിയാണ്. കാരണം അമേരിക്കന്‍ പരിശീലനം സിദ്ധിച്ചവരും അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നവരുമായ കുര്‍ദ് പേഷ്മെര്‍ഗ സൈന്യവുമായി നീണ്ടുനില്‍ക്കുന്ന പോരാട്ടമായിരുന്നു ഇറാഖ് സേന പ്രതീക്ഷിച്ചത്. ഇറാഖ് സൈനികരും അവരെ സഹായിക്കാന്‍ ശിയാ-തുര്‍ക്കി സായുധസംഘമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസും ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പരന്നപ്പോള്‍ തന്നെ സര്‍വായുധ സജ്ജരായി കുര്‍ദ് സൈന്യം കിര്‍ക്കുക്ക് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്നു. ജനങ്ങളോട് ആയുധം കൈയിലെടുത്ത് നഗരത്തെ പ്രതിരോധിക്കാന്‍ നേതാക്കള്‍ ആഹ്വാനവും ചെയ്തിരുന്നു. എന്നാല്‍ വെറും 48 മണിക്കൂറിനുള്ളില്‍ കാര്യമായ ചെറുത്തുനില്പ്പുകളൊന്നുമില്ലാതെയാണ് മൂന്ന് പ്രവിശ്യകളില്‍ നിന്ന് കുര്‍ദ് സേന പിന്മാറിയത്.

കുര്‍ദ് സ്വാതന്ത്ര്യം പഴങ്കഥയെന്ന് അബാദി
കിര്‍ക്കുക്കിന്റെ നിയന്ത്രണം സൈന്യത്തിന് ലഭിച്ച പശ്ചാത്തലത്തില്‍ കുര്‍ദ് സ്വാതന്ത്ര്യം എന്നത് പഴങ്കഥയായി മാറിയെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അബാദി പറഞ്ഞു. കിര്‍ക്കുക്കില്‍ മാത്രമല്ല, ദിബിസ്, അല്‍ മുല്തഖ, ഖബസ് തുടങ്ങിയ പ്രദേശങ്ങളിലെയും സുരക്ഷ ശക്തിപ്പെടുത്താന്‍ സൈനിക നടപടികളിലൂടെ സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ദിയാല പ്രവിശ്യയിലെ ഖനാഖിന്‍, ജലൗല എന്നിവിടങ്ങളിലും നിനേവെ പ്രവിശ്യയിലെ സിന്‍ജാര്‍, മഖ്മൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സൈനികരെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു.

പലായനം ചെയ്തവര്‍ തിരിച്ചുവരുന്നു
ഇറാഖി സൈനിക സന്നാഹത്തിന്റെ പശ്ചാത്തലത്തില്‍ ആക്രമണ ഭീതി മൂലം കിര്‍ക്കുക്കില്‍ നിന്ന് പലായനം ചെയ്ത തദ്ദേശവാസികള്‍ തിരിച്ചെത്തിത്തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ഇറാഖി സൈനികരും കുര്‍ദ് പേഷ്മെര്‍ഗയും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ പെടുമെന്ന ഭീതിയാല്‍ ആയിരക്കണക്കിനാളുകള്‍ നാടും വീടും ഉപേക്ഷിച്ച് പോയിരുന്നു. എന്നാല്‍ കുര്‍ദുകള്‍ വലിയ ചെറുത്തുനില്‍പ്പൊന്നുമില്ലാതെ കീഴടങ്ങിയ പശ്ചാത്തലത്തില്‍ വീടുകള്‍ക്കോ മറ്റോ നാശനഷ്ടങ്ങളൊന്നും സംഭവിക്കാത്തതിനാലാണ് തിരിച്ചുവരവ് എളുപ്പമായത്.

ഏതാനും പേഷ്മെര്‍ഗകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
അതേസമയം, ഇറാഖ് സൈന്യത്തിന്റെ കിര്‍ക്കുക്ക് നടപടിക്കിടെ ചിലയിടങ്ങളുണ്ടായ ചെറുത്തുനില്‍പ്പ് ശ്രമങ്ങളില്‍ ഏതാനും കുര്‍ദ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ പ്രധാന നഗരമായ സുലൈമാനിയ്യയിലെ ആശുപത്രികളില്‍ മാത്രം 25ലേറെ പേഷ്മെര്‍ഗകളുടെ മൃതദേഹങ്ങളെത്തിയതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ കൂടാനിടയുണ്ടെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications