വടക്കൻ ഗാസയിലേക്ക് മടങ്ങിയ പലസ്തീനികൾക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
വടക്കൻ ഗാസയിലേക്ക് മടങ്ങിയ പലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 7 പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. വെടിനിർത്തൽ കരാറിന്റെ പശ്ചാത്തലത്തിൽ ഗാസയിലേക്ക് മടങ്ങാനായി ആയിരങ്ങളാണ് അൽ റാഷിദ് സ്ട്രീറ്റിൽ എത്തിയത്. ഇവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
വെടിനിർത്തൽ കരാർ പ്രകാരം നെറ്റ്‌സാരിം ഇടനാഴിയിലൂടെ വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങാൻ പലസ്തീനികളെ അനുവദിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കരാർ പ്രകാരം ഇസ്രായേൽ ആവശ്യപ്പെട്ട ബന്ദിയെ മോചിപ്പിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഈ നീക്കത്തിൽ നിന്നും പിൻമാറി. അതേസമയം ഇസ്രായേൽ കരാർ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. അതേസമയം വെടിവെപ്പിൽ ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.

വെടിനിർത്തൽ കരാറിന്റെ ഭാഗമായി 7 ഇസ്രായേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. ആദ്യഘട്ടത്തിൽ മൂന്ന് പേരെയും രണ്ടാം ഘട്ടത്തിൽ നാല് വനിത യുവ സൈനികരേയുമാണ് മോചിപ്പിച്ചത്. ഇതിന് പകരമായി ഇതുവരെ 300 ഓളം പലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ ഇതുവരെ മോചിപ്പിച്ചത്. കരാറിന്റെ ഭാഗമായി ഗാസയിലെ നിരവധി പ്രദേശങ്ങളിൽ നിന്നും സൈന്യത്തേയും ഇസ്രായേൽ പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഗാസയ്ക്കുള്ളിലും നെറ്റ്സാരിം ഇടനാഴിയിലും ഇപ്പോഴും സൈന്യം ഉണ്ട്. ഇവിടെ നിന്ന് വിട്ടുനിൽക്കാൻ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ ഗാസ മുനമ്പിൽ നിന്നുള്ള അഭയാർത്ഥികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രംഗത്തെത്തി. ഗാസയിൽ യുദ്ധം കാരണം നിരവധി പേരാണ് നിരവധി പേരാണ് വഴിയാധാരണമായത്. ഗാസ പൂർണമായും തകർക്കപ്പെട്ട നിലയിലാണ് . ഗാസ വെടിപ്പാകണമെങ്കിൽ അവിടെയുള്ളവരെ മറ്റ് എവിടേക്കെങ്കിലും മാറ്റിപാർപ്പിക്കേണ്ടതുണ്ട്. ഈജിപ്തിലോ ജോർദാൻ പോലുള്ള ഇടങ്ങളിലേക്കോ മാറ്റണം. ഇതിന് വേണ്ടി താൻ ഇടപെടും.അറബ് രാജ്യങ്ങളുമായി ചർച്ച നടത്തും. കഴിഞ്ഞ ദിവസം ജോർദാൻ രാജാവായ അബ്ദുള്ള രണ്ടാമനുമായി താൻ ഫോൺ വഴി സംസാരിച്ചപ്പോൾ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. അതേസമയം ഗാസയിൽ നിന്നുള്ളവരെ മറ്റിടങ്ങളിലേക്ക് മാറ്റണമെന്ന നിർദേശം നേരത്തേ തന്നെ പലസ്തീനും ജോർദാനും ഈജിപ്തുമെല്ലാം എതിർത്തിരുന്നു. അത്തരത്തിലൊരു നിർദേശം അംഗീകരിച്ചാൽ തങ്ങൾക്ക് ഒരുകാലത്തും മടങ്ങി വരാൻ സാധിക്കില്ലെന്ന ഭയമാണ് പലസ്തീനികളുടെ ആശങ്ക.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications