Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിന്റെ പ്രതികാരമോ: ഫിലിപ്പീനികളെ നാട് കടത്തുന്നു, നിരവധിയാളുകള്‍ പൊലീസ് കസ്റ്റഡിയിലും

കുവൈത്ത് സിറ്റി: ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ നിയമങ്ങള്‍ സംബന്ധിച്ച തർക്ക നിലനിനില്‍ക്കെ ഫിലിപ്പീനികളെ കൂട്ടത്തോടെ നാടുകടത്തി കുവൈത്ത്. അനധികൃത താമസകേന്ദ്രത്തിൽ നിന്ന് ഒഴിപ്പിച്ച 462 ഫിലിപ്പിനോ തൊഴിലാളികളിൽ 302 പേരെ നാടുകടത്താൻ കുവൈറ്റ് തീരുമാനിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശേഷിക്കുന്ന 150 പേർ ക്രിമിനൽ കേസുകൾ ഉൾപ്പെടെ വിവിധ നിയമപരമായ കാര്യങ്ങളിൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ കാരണം പോലീസ് കസ്റ്റഡിയിലാണ്.

അറബി ദിനപത്രമായ അൽ-റായിയുടെ റിപ്പോർട്ട് അനുസരിച്ച്, ഫിലിപ്പീൻസ് എംബസി വാടകയ്‌ക്ക് എടുത്ത നടത്തുന്ന ഒരു കേന്ദ്രത്തില്‍ നിന്നാണ് തൊഴിലാളികളെ പിടികൂടിയത്. "നിയമങ്ങൾ ലംഘിച്ച് അവരുടെ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരെ പാർപ്പിച്ച കേന്ദ്രമായിരുന്നു ഇത്"-എന്നും റിപ്പോർട്ടില്‍ പറയുന്നു.

 kuwiath

ഫിലിപ്പീൻസ് എംബസിയെ വിവരം അറിയിച്ചതിനെത്തുടർന്ന് പബ്ലിക് മാൻപവർ അതോറിറ്റിയും റെസിഡൻസ് അഫയേഴ്‌സ് പോലീസും തമ്മിലുള്ള ഏകോപനത്തിലാണ് ഒഴിപ്പിക്കൽ പ്രവർത്തനം നടത്തിയത്. തൊഴിൽ കരാർ പാലിക്കുന്നതിൽ ഫിലിപ്പീൻസ് പരാജയപ്പെട്ടതിനെത്തുടർന്ന് മെയ് മാസത്തിൽ, ഫിലിപ്പിനോകൾക്ക് എല്ലാത്തരം തൊഴിൽ, പ്രവേശന വിസകളും നൽകുന്നത് കുവൈറ്റ് നിർത്തിയിരുന്നു.

ഫിലിപ്പീൻസുമായുള്ള സംഘർഷം പരിഹരിക്കുന്നതിന് കുവൈത്ത് നിരവധി നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ കരാറിലെ വ്യവസ്ഥകൾ ഫിലിപ്പീൻസ് പാലിക്കാത്തതിനാൽ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശപ്രകാരമായിരുന്നു വിസകള്‍ റദ്ദാക്കിയത്.

2023 ഫെബ്രുവരിയിൽ, ഫിലിപ്പീൻസ് വീട്ടുജോലിക്കാരിയായ 35 കാരിയെ കുവൈത്തി യുവാവ് കൊലപ്പെടുത്തിയതിനെത്തുടർന്ന് കുവൈറ്റിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഫിലിപ്പീൻസ് താൽക്കാലികമായി നിരോധിച്ചിരുന്നു. കുവൈറ്റിലെ വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ അക്രഡിറ്റേഷൻ താൽക്കാലികമായി നിർത്തിവയ്ക്കാനും ഫിലിപ്പീൻസ് സർക്കാർ തയ്യാറായി.

162,041 ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ഏകദേശം 225,625 ഫിലിപ്പിനോകൾ കുവൈറ്റിൽ ജോലി ചെയ്യുന്നുണ്ട്, അടുത്തിടെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച കുടിയേറ്റ തൊഴിലാളികളിൽ ഒരാള്‍ ഫിലിപ്പിനോകളുമാണ്. കുവൈത്തിന്റെ കടുത്ത നടപടിയെ തുടർന്ന് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം ഫിലിപ്പീന്‍സ് ആരംഭിച്ചിട്ടുണ്ട്.

വീട്ടുജോലിക്കാരിയായ ജുലേബി റാണാരയെന്ന ഫിലിപ്പീനിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയുള്ള ദിവസങ്ങളില്‍ നൂറുകണക്കിന് ഫിലിപ്പിനോ വീട്ടുജോലിക്കാർ കുവൈത്ത് വിട്ടതായി നിരവധി പ്രാദേശിക മാധ് മങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 35 കാരിയായ റാണാരയെ 17 വയസ്സുള്ള പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+