ലോക സുന്ദരി പട്ടം കരസ്ഥമാക്കി ടോണി ആന്‍സിങ് ; ഇന്ത്യക്കാരിക്ക് മൂന്നാം സ്ഥാനം
ദില്ലി: ജെമൈക്കന്‍ സുന്ദര്‍ ടോണി ആന്‍സിങിന് 2019 ലെ ലോക സുന്ദരി പട്ടം. ഫ്രാന്‍സില്‍ നിന്നുള്ള ഓഫീലി മെസ്സിനോ ഫസ്റ്റ് റണ്ണറപ്പും ഇന്ത്യക്കാരിയായ സുമന്‍ റാവു സെക്കന്‍ഡ് റണ്ണറപ്പുമായി. 2018 ലെ ലോക സുന്ദരി വനേസ പോണ്‍സെ പുതിയ ലോക സുന്ദരിക്ക് കീരിടം അണിയിച്ചു.
കോണ്‍ഗ്രസിനെ ഭയക്കേണ്ട,പൗരത്വ നിയമം നടപ്പാക്കൂവെന്ന് സേനയോട് ബിജെപി!! സഖ്യത്തിന് തയ്യാര്‍
ഇരുപത്തിമുന്നുകാരിയായ ടോണിയുടെ പിതാവ് ഇന്ത്യന്‍ വംശജനാണ്. മനശ്ശാസ്ത്രത്തിലും വുമന്‍സ്റ്റഡീസിലും ബിരുദധാരിയാണ് ടോണി. നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. 1963, 1976,1933 വർഷങ്ങളിലാണ് ജമൈക്ക ഇതിന് മുമ്പ് ലോകസുന്ദരിപ്പട്ടം നേടിയിട്ടുള്ളത്.
മൂന്നാം സ്ഥാനം നേടിയ സുമന്‍ റാവു രാജസ്ഥാന്‍ സ്വദേശിയാണ്. ജൂണില്‍ നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാസ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന്‍ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്. മോഡലിങ്ങിലും അഭിനയിത്തിലുമാണ് സുമന്‍ റാവുവിന്‍ താല്‍പര്യം.
ഫാത്തിമ ലത്തീഫിന്റെ മരണം: അന്വേഷണ ചുമതല സിബിഐക്ക്, ശുപാര്‍ശ ചെയ്തത് തമിഴ്നാട് സര്‍ക്കാര്‍
120 രാജ്യങ്ങളില്‍ നിന്നുള്ള വനിതകളാണ് 69ാം ലോകസുന്ദരി പട്ടത്തിനായി മത്സരിച്ചത്. അഞ്ച് പേര്‍ ഇടം നേടിയ അവസാന റൗണ്ടില്‍ നിന്ന് ചോദ്യോത്തരവേളയിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.
'എന്ആര്സിയെന്നാല് പൗരത്വ നിരോധനം'; ബിജെപിക്കെതിരെ വീണ്ടും പ്രശാന്ത് കിഷോര്‍